Monday, April 24, 2017

ഓർമ്മയിലെ ഒരു സുദിനം

                                    ഓർമ്മയിലെ ഒരു സുദിനം

ആറ് മാസമായി ദൂരെ യാത്ര ചെയ്തിട്ട്.ആഗ്രഹമില്ലാഞ്ഞിട്ടല്ലാ മൂന്നാമത്തെ ഹാർട്ട് അറ്റാക്ക് വന്നതിനു ശേഷം ഡോക്ടർ ടൈനി നായരുടെ നിർബ്ബന്ധപ്രകാരം എന്റെ വാമ ഭാഗം എന്നെ ഒരിടത്തും വിടില്ലാ. അഥവാ തിരുവനന്തപുരം നഗരത്തിൽ പോകേണ്ട് ആവശ്യം വന്നാൽ ഒന്നുകിൽ ഭാര്യ,അല്ലെങ്കിൽ ഡ്രൈവർ ഇവർ രണ്ട് പേരുമാണ് സാരഥിമാരാകുന്നത്. പതിനെട്ട് വയസ് മുതൽ കാറോടിച്ച് ശീലിച്ച എനിക്ക് മറ്റൊരാൾ ഡ്രൈവ് ചെയ്യുമ്പോൾ അടുത്തിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാ... പലർക്കും അങ്ങനെ അയിരിക്കാം.

എനിക്ക് ജീവിതത്തിൽ കിട്ടിയിട്ടുള്ള ഏറ്റവും വലിയ നിധിയാണ് കഥാകാരന്മാരുമായിട്ടുള്ള സംസർഗ്ഗം.
                                                         
                                                         പി.കുഞ്ഞിരാമൻനായർ

                                             കാവാലം നാരയണപണിക്കർ
                                                   അയ്യപ്പപണിക്കർ
                                                    മലയാറ്റൂർ രാമകൃഷ്ണൻ        
                                                     എം.കൃഷ്ണൻ നായർ

                                                                    കടമ്മനിട്ട                                                                 
                                                      ഡി.വിനയചന്ദ്രൻ                                                                                                                 
                                                     പി.ഗോവിന്ദപിള്ള                                                                  
                                                   
സി.രാധാകൃഷ്ണൻ                                                                                                                                                                                          പി.കുഞ്ഞിരാമൻനായർ അവർകൾ,അയ്യപ്പപണിക്കർ സർ, കടമ്മനിട്ട, ഡി.വിനയചന്ദ്രൻ, ഓ.വി.വിജയൻ അവർകൾ,സുഗതകുമാറ്റിടീച്ചർ,സി.രാധാകൃഷ്ണൻ ചേട്ടൻ, കാവാലം നാരായണപ്പണിക്കർ, ജഗതി എൻ കെ ആചാരി.കെ.ജി സേതുനാഥ്,പി.പത്മരാജൻ കൈതപ്രം,ബിച്ചു തിരുമല,പൂവച്ചൽ ഖാദർ.സി.അച്ചുതമേനോൻ,എം.കൃഷ്ണൻ നായർ.പി.ഗോവിന്ദപിള്ള സർ മലയാറ്റൂർ രാമകൃഷ്ണൻ എന്നീ സാഹിത്യകാരും,നിരൂപക ശ്രേഷ്ടരുമായിട്ട് എത്രയോ വട്ടം സംസാരിക്കാനും, ഇടപഴകാനുമായിട്ടുള്ള അവസരം ലഭിച്ചിട്ടുണ്ട്.പുതിയ എഴുത്തുകാരെ ഞാൻ ഇവിടെ പരാമർശിക്കുന്നില്ലാ. അതി പിന്നീടാകാം.                                                                                                                                           ജോലിയും,പിതാവിന്റെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ സാരഥ്യം ഏറ്റേടുക്കലുമായപ്പോൾ പിന്നെ ഇവരുമായിട്ടുള്ള അടുപ്പം കുറച്ച് കുറഞ്ഞു. പിന്നെ സിനിമാ ,സീരിയൽ മേഖലയിലായപ്പോഴും ഈ മഹാത്മക്കളുമായി പങ്കിട്ടപ്പോൾ കിട്ടിയ അറിവും,ഭാഷാജ്ഞാനവും തെല്ലും കിട്ടിയിൽlല്ല.പിന്നെ ഞാൻ ബിസ്സിനസ്സിലും,തിരക്കഥയെഴുത്തിലും ചുരുങ്ങി.വായന ഒട്ടും കുറച്ചില്ലാ.                                                                                                                                                                          ഒരു നാൾഅപ്രതീക്ഷമായി ഹൃദയം പണി മുടക്കി. ഓപ്പറേഷനും ഒക്കെ കഴിഞ്ഞ് വീട്ടിലും,കുറച്ചൊക്കെ ഓഫീസിലുമായി കഴിഞ്ഞ് കൂടിയപ്പോൾ ബ്ലോഗെഴുത്തും,വായനയും ആരംഭിച്ചു. അവിടെ എനിക്കു വളരെ നല്ല കൂട്ടുകാരേയും, മക്കൾമാരേയും, സഹോദരങ്ങ ളേയുംകിട്ടി.                                                                                                                                                                                                                                                                                   പല ബ്ലൊഗ് മീറ്റിലും പങ്കെടുക്കണം എന്ന് ആഗ്രഹിക്കുമെങ്കിലും പ്രസ്തുത ദിവസം എന്തെങ്കിലുംഅസൌകര്യങ്ങൾ വന്നു ചേരും. 2 മാസത്തിനു മുൻപ് തൃശ്ശൂരിൽ വച്ച് സി.എൽ.എസ് ബുക്കിന്റെ അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം നടന്നു.അതിൽ നാലു പുസ്തകത്തിന്റെ അവതാരിക ഞാൻ ആണ് എഴുതിയത്.ഒരെണ്ണം രമേശ് അരൂരും. ശ്രീമതി ലീലാ.എം.ചന്ദ്രനും, ശ്രീമാൻ.ചന്ദ്രനും ,പിന്നെ അവിടെ പങ്കെടുക്കാൻ വന്ന പലരും എന്നെ നിർബ്ബന്ധിച്ച് വിളിച്ചു. അന്നും എനിക്ക് പോകാൻ പറ്റിയില്ലാ എന്നു മാത്രമല്ല.ശ്വാസം മുട്ടലായി ആശുപത്രിയിലുമായി                                                                                                                                                   ഞാൻ മിക്ക ദിവസങ്ങളിലും വായിക്കുന്ന,ചാറ്റ് ചെയ്യുന്ന എന്റെ പ്രീയപ്പെട്ടവരെ കാണാൻ സാധിക്കാത്തതിൽ വലിയ ദുഖം ഉണ്ടായി.ആ ദുഖം മാറ്റിയത് ബ്ലൊഗുലകത്തിലെ ഡോ.മനോജ് കുമാരിന്റെ ഒരു ഫോൺ കോൾ ആയിരുന്നു.” ചന്തുചേട്ടാ നമുക്ക് തിരുവനന്തപുരത്ത് വച്ച് ഒരു ബ്ലൊഗ് മീറ്റ് നടത്തിയാലോ” സന്തോഷത്തോടെ ഞാൻ പറഞ്ഞു”ശരി കുഞ്ഞെ എന്റെ എല്ലാ സഹായ സഹകരണവും ഉണ്ടാകും എന്ന്”.....
   
ഞാൻ ശാരീരികമായും മാനസികമായും തയ്യാറെടുത്തു.അതിനിടയിൽ മോഹൻ ലാലിന്റെ ഒരു സിനിമയുടെ കഥ പറയുവനായി സംവിധായകനായാ പത്മകുമാർ എന്നെ ക്ഷണിച്ചു. ഞാനും ഡ്രൈവറുമായി എറണാകുളത്തേക്ക് പോയി.... സത്യത്തിൽ എന്നെ ബാധിച്ചിരുന്ന അസുഖം എന്ന നീരാളി മനസ്സിൽ നിന്നും ഓടി ഒളിച്ചു. എറണാകുളത്തെത്തുന്നതിനു മുൻപ് മരട് എന്ന സ്ഥലത്ത് നിന്നും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എന്റെ വണ്ടിയിൽ കയറാനുണ്ടായിരുന്നു. 'പതിനഞ്ചു മിനിറ്റ് സാർ ഒന്നു വെയിറ്റ് ചെയ്യണം എന്നു അയാൾ ഫോൺ ചെയ്തപ്പോഴാണ്' ഞാൻ മകളെപ്പോലെ കാണുന്ന ഒരു ബ്ലോഗർ അവിടയാണ് താമസം എന്ന് ഓർമ്മിച്ചത്.അദ്ദേഹം സുഖമില്ലതിരിക്കുകയുമായിരുന്നു.ഞാൻ ഫോൺ ചെയ്തു. സന്തോഷത്തോടെ അവർ സ്ഥലം പറഞ്ഞു തന്നു.ഞാൻ ആവഴിയ ....                                                                                               ഗേറ്റിൽ അതാ എന്റെ പ്രീയപ്പെട്ട ബ്ലോഗർ കാത്ത് നിൽക്കുന്നു. വണ്ടി ഗേറ്റിനുള്ളിൽ കടന്നു. ഞാൻ കാറിൽ നിന്നും ഇറങ്ങുമ്പൊൾ എന്റെ കണ്ണുകൾ നനഞ്ഞിരുന്നു. തൊട്ട് മുന്നിൽ എന്റെ മകളെപ്പോലെ...അല്ല മകളായി ശ്രീമതി കുഞ്ഞൂസ്സ്.            
                                                    കുഞ്ഞൂസും,ഞാനും                                                                                                                                                                                        പതിനഞ്ച് മിനിറ്റിൽ ഞങ്ങൾ സാഹിത്യവും,സാമൂഹികവും,സാംസാകരികമായ കാര്യങ്ങളും പറഞ്ഞിരുന്നു. എന്റെ ഫോൺ ബെല്ലടിച്ചു.സിനിമാക്കാർ എന്നെ കാത്തിരിക്കുന്നു. ചായകുടിച്ചിറങ്ങവേ കുഞ്ഞൂസ് പറഞ്ഞു ‘ഇനി ബ്ലൊഗ് മീറ്റിൽ കാണാം”

അങ്ങനെ ഫെബ്രുവരി 27 നു തിരുവനതപുരം പ്രസ്സ് ക്ലബ്ബിൽ വച്ച് എന്റെ ആദ്യത്തെ ബ്ലൊഗ് മീറ്റിൽ പങ്കെടുക്കാൻ കാറിൽ നിന്നും ഇറങ്ങവെ ഡോ.മനോജും അൻവറും ഓടി വന്നു  കൈ പിടിച്ചു കുലുക്കി   രണ്ട് പേരേയും ആദ്യമായി കാണുകയാ. “ഹലോ സർ” പിന്നിൽ നിന്നു ഒരു വിളി തിരിഞ്ഞ്  നോക്കി. പഴയ മജിസ്രേട്ട് ഷെരീഫ് കൊട്ടാരക്കര. അദ്ദേഹവുമായി നടന്ന് അകത്തു കയറിയപ്പോൾ ദാ വരുന്നു പ്രസിദ്ധ കവി സണ്ണി ജയിംസ് പാറ്റൂർ. ഞാൻ മുൻ വരിയിൽ സ്ഥാനം പിടിച്ചു.മറ്റൊരു മകളാ‍യ സീത എന്ന ശ്രീദേവീ വർമ്മ, മുകിൽ, അഞ്ചുക്കുട്ടി,കല,അമ്മുകുട്ടി, ഒക്കെ അടുത്ത് വന്ന് ഹസ്തദാനം നടത്തിയപ്പോൾ മനസൊന്നു വിങ്ങി.വീട് വിട്ട് മാറി നിന്ന മക്കൾ ഓടി അടുത്തു വന്നതുപോലെയുള്ള തോന്നാൽ.“ഹായ ചന്തു സർ” എന്നു വിളിച്ചുകൊണ്ട് കൊട്ടോട്ടിയും,വിഡ്ഡിമാനും ഒക്കെ പരിചയപ്പെടാൻ തുടങ്ങിയപ്പോൾ അൻ വർ മൈക്കിനു മുന്നിലെത്തി ഓരൊരുത്തരേയും സ്വയം പരിചയ പെടുവാനായി ക്ഷണിച്ചു.                                                                                                                                     


                                                           സാബു കൊട്ടോട്ടി
                                                ശ്രീദേവീ വർമ്മ (സീത)
                                                         അമ്മുക്കുട്ടി
                                                             സി.വി.ബഷീർ
                                                                  ജയിംസ്
                                                           ലീലാ എം ചന്ദ്രൻ
                                                                     ബ്രൈറ്റ്
                                                               ചന്തു നായർ

                                                                അൻവർ
                                                                                                                                             

4 comments:

  1. കൊലകൊമ്പന്മാരായ സാഹിത്യ വല്ലഭരുമായി
    കൊമ്പുരസിയിട്ടുള്ള വമ്പനായ ഒരു ചന്തുവേട്ടൻ

    ReplyDelete
  2. എന്റെ കണക്കു കൂട്ടലില്‍ താങ്കള്‍ സീനിയര്‍ സിറ്റിസന്‍ ആകാന്‍ ഇനിയും സമയമുണ്ട്. അതിനിടക്ക് അസുഖക്കാരന്‍ എന്ന ചിന്ത മനസില്‍ നിന്ന് കളയണം അതൊക്കെ ഡോക്ടര്‍ നോക്കിക്കോളും. താങ്കള്‍ ഇങ്ങനെയൊക്കെ പറയാന്‍ തുടങ്ങിയാല്‍ താങ്കളെക്കാള്‍ എത്രയോ മുന്നില്‍ നടക്കുന്ന ഞങ്ങളെപ്പോലുള്ളവര്‍ എന്തു ചെയ്യും. തൊണ്ണൂറ്റി മൂന്നുവയസുള്ള ശ്രി ജട്മലാനി ഇപ്പോഴും കോടതിയില്‍ വാദിച്ചു കോടികള്‍ ഉണ്ടാക്കുന്നു. അസുഖം പ്രായം ഈ രണ്ടു കാര്യങ്ങളും ചര്‍ച്ചാവിഷയമാക്കാനെ പാടില്ല എന്നാണ് എന്റെ വിശ്വാസം അത് ഞാന്‍ പരീക്ഷിച്ചു വിശ്വാസം വരുത്തിയതാണ്. ഞാനും എന്തൊക്കെയോ കുറിച്ചു വയ്ക്കാറുണ്ടെങ്കിലും താങ്കളുടെ പേജില്‍ ഇതാദ്യമാണ്. ഇനിയും വളരെ വര്‍ഷങ്ങള്‍ താങ്കളുടെ സാന്നിദ്ധ്യം കലാസാംസ്കാരിക രംഗത്ത് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു: പ്രാര്‍ത്ഥിക്കുന്നു

    ReplyDelete
    Replies
    1. ഇതു വർഷങ്ങൾക്കു മുമ്പ് എഴുതിയതാണു സർ. ലേഖനം എന്ന ടൈറ്റിൽ ചേർത്തപ്പൊൾ മുന്നിൽ വന്നതാ.വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  3. ആയുരാരോഗ്യസൌഖ്യം നേരുന്നു.
    ആശംസകള്‍ ചന്തു സാര്‍

    ReplyDelete