Thursday, December 25, 2014

ഇനി അത്യന്തം ഗോപ്യമായ ഒരു കഥ പറയാം

കഥ
ഇനി അത്യന്തം ഗോപ്യമായ ഒരു കഥ പറയാം
     

വീട്ടിൽ,ഒറ്റക്കായിരുന്നുഅയാൾ. എകാന്തം ഓർമ്മകൾക്ക് ചാകര. കണ്ണടച്ചിരിക്കുകയാണ്. അത്കൊണ്ട് തന്നെയാവണം അകക്കണ്ണിൽ ചിന്തകളുടെപദസഞ്ചലനത്തിനു വേഗതയാർന്നതും.
ഗേറ്റ് തുറക്കുന്നതിന്റെ ശബ്ദം കണ്ണുകളെ തുറപ്പിച്ചു.ഒരു പതിനെട്ടുകാരി. തീരെ വെളുത്തിട്ട ല്ലെങ്കിലും അത്ര കറുപ്പുമല്ല.കൈയിൽ ഒരു ബുക്ക്,പഴക്കം ചെന്നത്.അവൾ ഗേറ്റടച്ച് കൊളുത്തിട്ടു. മാന്യത.
മുന്നിൽ വന്ന് നിന്ന പെൺകുട്ടി ബുക്കിനുള്ളിൽ നിന്നും പ്ലാസ്റ്റിക്ക് പേപ്പറിൽ പൊതിഞ്ഞ ഒരു പേപ്പർ എടുത്ത് നീട്ടി.                                                                                                          അത് വാങ്ങി.                                                                                                                            നെറ്റിക്ക് മുകളിലെ താല്ക്കാലിക സ്ഥാനത്ത് നിന്നും കണ്ണട മൂക്കിൻ പാലത്തിലെത്തി. തിമിരം മാഞ്ഞു.
സുനാമിയിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിലെ ഒരംഗമാണ് ഞാൻ.പോളിയോബാധിച്ച അനുജത്തി,ഹാർട്ടിന്റെ വാൽവ് മാറ്റി വയ്ക്കാൻ കാശില്ലാതെ വിഷമിക്കുന്ന ചേച്ചി, .അമ്മക്ക് ഷയരോഗം, കൂലിപ്പണി ചെയ്യാൻ പോലും പറ്റാത്ത അവസ്ഥ. അച്ഛനെ കടലെടുത്തു,വീടിനോടൊപ്പം.ഗ്രാമത്തിലെ പുറമ്പോക്കിൽ വീട് കെട്ടി താമസിക്കുന്നൂ. എന്തെങ്കിലും തന്ന് സഹായിക്കണം.
വീട് കയറിയിറങ്ങി നടക്കുന്നവരുടെ സ്ഥിരം പല്ലവിയും കുറിപ്പും അയാൾ കുട്ടിയിൽ നിന്നും വായിച്ചു. ആ കുട്ടിയെ അവിശ്വസിക്കാനായില്ലാ.കഷ്ടപ്പാടുകളുടെ നടുവിലായിരിക്കും ഇപ്പോൾ ഈ ജന്മം. അല്ലെങ്കിൽ ഈ വെയിലത്ത് ഇങ്ങനെ വീടുകൾ കയറി………… ആ കണ്ണുകളിൽ നിഷ്കളങ്കത വേരോടിയിരുന്നു.
വീട്ടിനകത്ത് കടന്നു.പേഴ്സ് തപ്പി.അഞ്ഞൂറിന്റെ നോട്ടുകൾമാത്രം രണ്ടെണ്ണം.ചില്ലറയില്ല, ‘അഞ്ഞൂറ്കൊടുക്കണോ,മനസ്സിന്റെ സംശയം?

അഞ്ഞൂറിന്റെ നോട്ട് കൊടുത്തിട്ട് പറഞ്ഞു
നൂറ് രൂപ എടുത്തിട്ട് ബാക്കി തരൂ
കുട്ടിചിരിച്ചു.
ചെയ്ഞ്ച് ഇല്ലിയേ
ചിന്തയുടെ ബാക്കി ചിന്തിക്കാനും, കുട്ടിയെ ഒഴിവാക്കാനുമുള്ള ആവേശത്തിൽ, എന്നാൽ അത് മൊത്തം എടുത്തോളൂ എന്ന് ആഗ്യഭാഷ.
കുട്ടി അയാളുടെ കാൽതൊട്ട് വന്ദിച്ചു.
കടവുൾ മാതിരി
അറിയാതെ ചിരിച്ച് പൊയീ.അഞ്ഞൂറ് രൂപ കൊടുത്താൽ ദൈവമാകുമോ.പണം തന്നെയാണിപ്പോൾ ഈശ്വരൻ. പണ്ട് എം.ടി പറഞ്ഞപോലെ, ലക്ഷമുള്ളവൻ പ്രഭു  കോടിയുള്ളവൻ ഈശ്വരൻ.ഉള്ളിൽ എവിടെയോ ഒരു കുളിര്.
ഉന്നുടെ പേര്
 വശമില്ലാത്ത തമിഴ്മൊഴി.
വെണ്ണില
അയാളുടെ അടുത്ത ചോദ്യത്തെ തടുത്ത് കൊണ്ട് കുട്ടി
ഇങ്കെ, സാർ മട്ടും താനേ
അതെ
അമ്മ
ഓഫീസിൽ
കുളന്തകൾ
ഇല്ല
കുളന്തകളുടെ തിരുമണം കഴിഞ്ചാച്ചാ
കുളന്തകളേ ഇല്ലിയെ, പിന്നെങ്ങനെ അവരുടെ തിരുമണം
ആ മറുപടി അവൾ അവഗണിച്ചോ?
അമ്മാവുടെ സാരീ,ചൂരിദാർ എതാവത് ഇരുക്കാ
പാവം പണം മാത്രമല്ലാ,ഉടുതുണിക്ക് മറുതുണിയും കാണില്ലായിരിക്കും. അയാളുടെ ഭാര്യ സ്ഥിരമായി സാരിയാണുടുക്കുക. വീട്ടിൽ ചൂരീദാറും ഉപയോഗിക്കും.അയാൾക്കത് അത്ര ഇഷ്ടമല്ലെങ്കിലും.
ഉടയാടകൾ ഉടുക്കുന്നവരുടെ ഇഷ്ടത്തിനു ഉപയോഗിക്കാനുള്ളതാണ്.നമുക്കത് ഇഷ്ടമല്ലാ എന്ന് പറയുവാൻ മാത്രമേ അവകാശമുള്ളൂ. യേശുദാസ് ജീൻസിനെക്കുറിച്ച് പറഞ്ഞപ്പോൾ നടന്ന വിപ്ലവം നമ്മൾ കണ്ടതും കേട്ടതുമല്ലേ. അത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രം. അവഗണിക്കം പരിഗണിക്കാം.

കൊഞ്ചൻ നില്ലുങ്കൊ....ഞാൻ നോക്കട്ടെ
നീങ്കൾ അങ്കപക്കം പോങ്കോ,ഞാൻ ഈ വഴി വരാം എന്ന  മലയാള തമിഴ്ചൊൽ മാലൈ കേട്ട് ആ കുട്ടി ചിരിച്ചൂ. അയാളും
നാല്പത് വാട്ട്സ് റ്റ്യൂബ് വെട്ടത്തിൽ  അലമാര തിരഞ്ഞു.ചുവന്ന ഒരു ചൂരീദാർ പുതിയതാണ് ഭാര്യ ഉപയോഗിച്ച് കാണാത്തത്, കൈയിൽ തടഞ്ഞു.
ഇതു പോതും സർ
ഞെട്ടിത്തിരിഞ്ഞു. മുന്നിൽ വെണ്ണില, വളരെ അടുത്താണ് അവളുടെ നില്പ്.
അയാൾ കുറച്ച് കാലം മദ്രാസിൽ ഉണ്ടായിരുന്നു.തമിഴ്പെണ്ണുങ്ങളുടെ ചൂര് മുഖത്തേറ്റിട്ടുമുണ്ട്.ആ വാസന ഒട്ടും ഇഷ്ടമായിരുന്നില്ല.ഇപ്പോൾ ഇവിടെ ഈ കുട്ടിക്ക് തമിഴത്തിയുടെമണമില്ല.പെണ്ണിന്റെ മണം,പെൺചൂരിന്റെ തീവ്രത.
അവൾ അയാളെ കെട്ടിപ്പുണർന്നു…….
ഉലയൂതി തീപിടിപ്പിച്ചവിഭ്രാന്തിയുടെഅകത്തമ്പലം ;മനസ്സ്.
നാല്പത് വാട്ട്സിന്റെ വെട്ടം കെടുത്തിയത് അവളോ,അയാളോ  ?

ഡബിൾക്കോട്ട് കട്ടിൽ,

മടുപ്പിൽ നിന്നോ,കുഞ്ഞുങ്ങൾ ഉണ്ടാകില്ലാ എന്ന അറിവിൽ നിന്നോ,എന്തോ? ആ മുറിയിലെ കിടക്കക്ക് നടുവിൽ ഒരു തലയിണ സ്ഥാനം പിടിക്കാറുണ്ടായിരുന്നു.ഈ അടുത്തകാലത്ത് രണ്ട് സിംഗിൾ കോട്ട് കട്ടിൽ പണിയാൻ ആശാരിയെ ഏർപ്പാടാക്കിയതും അയാളുടെ വാമഭാഗം തന്നെ,എതിർത്തില്ല . ഡബിൾകോട്ട് കട്ടിലിന്റെ അതിരുകൾ ഭാര്യയ്ക്ക് ഇഷ്ടമായി തുടങ്ങിയിട്ട് കുറേ സംവത്സരങ്ങളായിരിക്കുന്നു.

വെണ്ണില, ആപേരു മനസ്സാലെ മാറ്റി,കാരണം ഒരിക്കൽ ഒരു കൂട്ടുകാരിയുടെ സമാഹാരത്തിൽ  വായിച്ച കഥയിലെ വെണ്ണിലക്ക് ഈ കുട്ടിയുമായി ഒരു ബന്ധവും  തോന്നിയില്ല ശിവകാമി, അയാൾ ചൊല്ലിയ പേര് അതായിരുന്നു.    അവൾ അയാളെ കട്ടിലിലേക്ക് തള്ളിയിട്ടു. ഡബിൾ കോട്ടിനു അതിരുകൾ ഇല്ലാതായി.

അയാളുടെ വീട്ടിനടുത്താണ് നെയ്യാർ ഡാം.പണ്ട് സായിപ്പന്മാർ പണിതത്.സുർക്കി മിശ്രിതം. ഇടക്ക് നെയ്യാർ ഡാം പൊട്ടുമെന്ന് നാട്ടിൽ ഒരു കിംവദന്തി പരന്നിരുന്നു.വീട്ടിൽ നിന്നും അഞ്ച് കിലോമീറ്ററെയുള്ളൂ ഡാമിലേക്ക്.അതിന്റെ ഷട്ടർ തുറന്നാൽ ഒഴുകുന്ന ജലം കടന്ന് പോകുന്നതും വീട്ടിനടുത്തുള്ള ചാനലിലൂടെയാണ്.
മഴക്കാലം, ഡാമിലെ ജലനിരപ്പ് പെട്ടെന്നുയർന്നു.മഴക്കാടുകളിൽ നിന്നും വേഗസഞ്ചാരം നടത്തുന്ന നീർചോലകൾ കുലംകുത്തിയൊഴുകി.ഡാം പൊട്ടുമോ എന്നചിന്തക്ക് ഉന്മാദം.
പെട്ടെന്ന്, ഡാമിലെഷട്ടർ തുറന്നു.ആർത്തലച്ച്,ശക്തിയോടെ, വെള്ളം കനാലിലൂടെ ഒഴുകി.

പെണ്മണം അകന്നു. അവൾ ചൂരീദാർ കൈയിലെടുത്തു.യാത്ര പറഞ്ഞ് പടിയിറങ്ങുമ്പോൾ അവളുടെ ചുണ്ടുകളിൽ ഹാസം. നിർവൃതിയുടേതാണോ?
അവൾ മുറ്റം താണ്ടി ഗേറ്റ് തുറന്നടച്ച് കുറ്റിയിട്ടകന്നത് വളരെ വേഗതയിലായിരുന്നു.
ചിന്തയെ മരവിപ്പിച്ച സുഖാലസ്യം.
ചാരുകസാലയിൽ കിടന്നു. മയക്കം ഇമകളെ തഴുകി.
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ ‌‌‌‌------------------------------------------------------------

നഗരത്തിൽ നിന്നും പത്ത് കിലോമീറ്റർ അകലെയുള്ള കടൽക്കരയിലുള്ള ലീലാഹോട്ടലിൽ   എത്തിയത് ഒരു സായാഹ്നത്തിൽ, കൂടുകാരന്റെ മകന്റെ വിവാഹ ചടങ്ങിനോടനുബന്ധിച്ചുള്ള സ്വീകരണ പരിപാടി.  ഒറ്റക്കാണ് പോയത്.ഭാര്യക്ക് ഓഫീസിൽ തിരക്ക്.അല്ലെങ്കിലും ആഘോഷങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറുക എന്നത് ഭാര്യ ശീലമാക്കിയിരിക്കുന്നു.ശീലങ്ങളെ മാറ്റാൻ പലരും തയ്യാറല്ലാ അത് ചിലപ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കും.പ്രശ്നങ്ങൾ ഇല്ലാതാക്കുക എന്നതാണല്ലോ ദാമ്പത്യത്തിന്റെ കെട്ടുറപ്പ്.

ആറാമത്തെ നിലയിൽ പ്രത്യേകം തയ്യാറാക്കിയ ഓപ്പണെയർ വേദി.വധൂവരന്മാരിരിക്കുന്ന വേദിക്കരുകിലെ സ്റ്റേജിൽ രാജസ്ഥാനീ നൃത്തം.വിവാഹത്തിനും അത് കഴിഞ്ഞുള്ള പാർട്ടികൾക്കുമൊക്കെ പണം വാരിയെറിഞ്ഞു കളിക്കുക എന്നത് ഹരമായിരിക്കുന്നു, പണക്കാർക്ക്. അടുത്തിടെ കേരളത്തിലെ ഒരു വ്യവസായിയുടെ മകളുടെ വിവാഹം നടത്തിയതിന്റെ ചിലവ് അൻപത് കോടി.

കൂട്ടുകാരൻ അടുത്തെത്തി.കാതിൽ രഹസ്യവചനം, “അകത്തളത്തിൽ കൂടുകാർ ഉണ്ട്, ചെല്ലൂ
കേരളത്തിലെ ചർച്ചാവിഷയം മേശകളിൽ പലനിറത്തിൽ,പലതരം കുപ്പികളിൽ, മദ്യപിക്കുന്നവരുടെ കുഴഞ്ഞ സംസാരവും,മുറിചുറ്റിക്കറങ്ങുന്ന സിഗറിറ്റിന്റെ പുകപടലവും. കൂടുകാരൻ തന്ന ഒരു പെഗ്ഗ് കൈയിൽ...കുടിച്ചില്ലാ;ശ്രീ.ഉമ്മൻ ചാണ്ടി,രമേശ് ചെന്നിത്തല,സുധീരൻ, പിന്നെ ബിജു രമേശും. പി.സി ജോർജ്ജും,വി എസും, പിന്നെ മന്ത്രി കെ ബാബുവും.

പുകകൾക്കിടയിലൂടെയാ കണ്ടത് രണ്ട് പെൺകുട്ടികൾ മാറി നിന്ന് മദ്യപിക്കുന്നു. അതിശയം തോന്നിയില്ല. ഇത് ന്യൂ ജനറേഷൻ കാലം.. അതിൽ ഒരു പെൺകുട്ടിയെ എവിടെയോ കണ്ടതുപോലെ,
അവളും അയാളെ ശ്രദ്ധിച്ചെന്ന് തോന്നി. മദ്യഗ്ലാസ് മേശപ്പുറത്ത് വച്ചിട്ട് തിരിച്ച് വന്ന് രാജസ്ഥാനീ നൃത്തം കണ്ടൂ. മേശമേൽ ആഹാര സാധനങ്ങളെത്തി. ബൊഫെ അല്ലാത്തത് ഭാഗ്യമായി,അല്ലെങ്കിൽ ഭിഷക്കാരെപ്പോലെ പാത്രവും പിടിച്ച് നടക്കണം ;തെണ്ടൽ
ഹായ് അങ്കിൾ
തോളിൽ തട്ടിക്കൊണ്ടൊരു പെൺ ശബ്ദം.
തിരിഞ്ഞ് നോക്കി,വെണ്ണില, അല്ല ശിവകാമി.
മുടി സ്രെയിറ്റിംഗ് ചെയ്ത്, മേക്കപ്പിട്ട് നില്ക്കുന്ന ശിവകാമിയെ മനസ്സിലാക്കാൻ പ്രയാസമുണ്ടായില്ല, ചുണ്ടിനു മുകളിലെ ആ കറുത്ത മറുക്.
എന്നെ മനസ്സിലായോ
ഇല്ലാ എന്ന്  കള്ളം പറഞ്ഞു. അവൾ ചിരിച്ചു. പുരുഷന്മാർക്ക് പൊതുവേ കള്ളം പറയാനറിയില്ല. അയാളുടെ മുഖം അവൾ വായിച്ചെടുത്തു.
 കസേരക്ക് സമീപം അവളിരുന്നൂ.
ഈ ചൂരീദാർ എതെന്ന് തെരിയുമാ
സീക്വൻസ് വച്ചും , മിനുക്ക് പണികൾ നടത്തിയും മനോഹരമാക്കിയ ആ ചൂരീദാർ എന്നിൽ അത്ഭുതം ഉളവാക്കി.
അങ്കിൾ പേടിക്കുകയൊന്നും വേണ്ട..... ഒന്നും ഞാൻ ആരോടും പറയില്ല
സത്യത്തിൽ നീ ആരാണ്
വേദിക.എന്റെ ഒരു അങ്കിളിന്റെ മകന്റെ മാര്യേജ് റിസപ്ഷനാ ഇവിടെ നടക്കുന്നത്. നഗരത്തിലെ ഗാന്ധിലൈനിലാ താമസം.
എന്തിനാ അന്ന് അങ്ങനെയൊരു വേഷം കെട്ടൽ?“
അവൾ ചിരിച്ചു.
സെക്സ്..... എതവനെങ്കിലും കഴുത്തിൽ ചരട് കെട്ടുന്നത് വരെയല്ലെയുള്ളു ഈ സ്വാതന്ത്ര്യം, ഞാനു ചേച്ചിയും,ഇതുപോലെ ചില ദിവസങ്ങളിൽ വേഷം കെട്ടിയിറങ്ങും,ഗ്രാമങ്ങളിലേയ് ക്ക്,
എന്ത് അബദ്ധമാ മോളെ കാണിക്കുന്നത്...ഇതൊക്കെ ശരിയാണോ? ”
അവൾ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു.
ഒരു പാപവുമല്ല പതിമൂന്നാമത്തെ വയസ്സിൽ അച്ഛൻ, പിന്നെ,അമ്മയുടെ സഹോദരൻ, പിന്നെ എന്റെ മൂത്ത ചേട്ടൻ, അന്നേ ആസ്വദിച്ച് തുടങ്ങിയതാ,കോളേജിലെ കൂട്ടുകാരന്മാരും ഉണ്ട് കൂട്ടത്തിൽ.
ചേച്ചിക്ക് ആദ്യമൊക്കെ പേടിയായിരുന്നൂ. ഇപ്പോൾ എന്നെക്കാളും മിടുക്കി അവളാ, ഞാൻ രാധികയെ വിളിക്കട്ടെ
വേണ്ടാ
അങ്കിളെ ഞങ്ങളുടെ കൂട്ടുകാരിൽ പലരു ഇങ്ങനെയൊക്കെ തന്നെയാ. പുറത്തറിയുന്നത് മാത്രമേ പീഡനമാകൂ, ഞങ്ങൾ കാശുകാർക്കിടയിൽ എന്ത് പീഡനം,ഇതൊക്കെ നേരമ്പോക്കല്ലേ... പിന്നെ ഇപ്പോൾ ഞങ്ങൾ നോട്ടമിടുന്നതൊക്കെ അല്പം പ്രായമുള്ളവരെയാ,അതാകുമ്പോൾ അമിത ആവേശം ഒന്നും കാണില്ലാ,മാത്രവുമല്ല ചെറുപ്പക്കാരെ വിശ്വസിക്കാനും കൊള്ളില്ലാ
അവൾ ഹാൻഡ്ബാഗിൽ നിന്നും അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് അയാളുടെ നേരെ നീട്ടി,  വാങ്ങിയില്ല, അവൾ  ഉടുപ്പിന്റെ പോക്കറ്റിൽ വച്ചൂ, എതിർപ്പിനെ അവഗണിച്ച്.
ഞാൻ ചിലപ്പോൾ ഇനിയും വന്നെന്നിരിക്കും,എതിർക്കരുത്... നന്ദി എല്ലാറ്റിനുംഅവൾ തിരിഞ്ഞു നടന്നു.തിരിഞ്ഞു നോക്കാതെ... സ്ത്രീവർഗ്ഗ വാദികളേയും,സാറാജോസഫിനേയും അറിയാതെ ഓർമ്മിച്ചൂ, അയാൾ.
***************




Saturday, December 13, 2014

അഘോരികൾ

അഘോരികൾ

ചില വായനകൾ,അറിവുകൾ നമ്മെ വല്ലാത്ത ഒരു അവസ്ഥയിൽ എത്തിക്കും.സർവ്വവും അറിഞ്ഞവർ ആരുമില്ലാ പക്ഷേ അറിവുകൾ സമ്പാദിക്കുന്നിടത്താണ് നമ്മുടേ വിജയം കുറേക്കാലങ്ങളായി ഞാൻ തിരയുന്നവരാണ് അഘോരികൾ.ഒന്ന് രണ്ട് പേരെ (മലയാളികളെ) യാദൃശ്ചികമായി കണ്ട് മുട്ടിയിട്ടുമുണ്ട്.അവരോട് സംസാരിച്ചപ്പോൾ അവർ പറയുന്നതാണ് ശരി എന്ന് തോന്നുകയും ചെയ്തു. ഈ ലേഖനം വായിക്കുന്നവർക്ക് ഇതിനോട് എതിർപ്പുണ്ടാകാം. ആകാംക്ഷയുണ്ടാകാം, ആശ്ചര്യമുണ്ടാകാം. ................
അഘോരികൾ
നരഭോജികളായിരുന്ന ഒരു സംഘം ഭാരതീയ സന്ന്യാസിമാരാണ് അഘോരികൾ. അഘോരമൂർത്തി എന്ന സങ്കല്പത്തിൽ ശിവനെഭജിച്ചിരുന്ന ഇവർ അസാധാരണങ്ങളായ പല ആചാരങ്ങളും അനുഷ്ഠിച്ചിരുന്നു.
                                    1901-ലെ സെൻസസ് റിപ്പോർട്ടനുസരിച്ച് ഈ സന്ന്യാസിമാരുടെ എണ്ണം 5,580 ആയിരുന്നു. ഇവരിൽ ബഹുഭൂരിപക്ഷവും ബീഹാറിലുംപശ്ചിമ ബംഗാളിലും ശേഷിച്ചവർ അജ്‌മീർ‍-മേർവാഡായിലും ബീഹാറിലും ആണ് താമസിച്ചിരുന്നത്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാറുണ്ടായിരുന്ന ഇവർക്ക് ആബുപർവതം, ഗിർനാർ, ബുദ്ധഗയ, കാശി, ഹിംഗ്ളാജ് എന്നിവിടങ്ങളിൽ സന്ന്യാസിമഠങ്ങളുണ്ടായിരുന്നു.
ഹ്യൂയാൻസാങ്ങിന്റെ യാത്രാവിവരണങ്ങളിലാണ് അഘോരിസംഘത്തെക്കുറിച്ച് ആദ്യപരാമർ
ശമുള്ളത്. നഗ്നരായ ഈ സന്ന്യാസിമാർ ചിതാഭസ്മം ദേഹത്ത് പൂശിയിരുന്നതായും ഹ്യൂയാൻസാങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട്. കാപാലികൻമാരിലൊരു വിഭാഗമാണ് ഇവർ.കുതിരയുടേതൊഴിച്ച് മറ്റെല്ലാ മൃഗങ്ങളുടെയും മാംസം ഇവർ ഭക്ഷിച്ചിരുന്നു. നരബലി ഇവരുടെ ഇടയിൽ സാധാരണമായിരുന്നു. ബലി കഴിക്കുന്ന വ്യക്തിയെ ഒരു പ്രത്യേക ചടങ്ങിൽവച്ച് ശിരഃഛേദം ചെയ്യുകയോ തൊണ്ടയിൽ കഠാരി കുത്തിക്കൊല്ലുകയോ ചെയ്തശേഷം ഇവർ രക്തം കുടിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്തിരുന്നു.
ഇതായിരുന്നൂ എനിക്ക് ആദ്യം കിട്ടിയ അറിവ്.                                                                                                                                                                                                                                                           പക്ഷേ തുടർന്നുള്ള വായന എന്നിൽ കൌതുകമായി.
5000ത്തോളം വർഷങ്ങൾ പഴക്കമുള്ള വിശ്വനാഥന്റെ പുണ്യഭൂമിയാണ് വാരണാസി.
ബനാറസ് എന്നും വാരണാസി എന്നും കാശി എന്നും വിളിക്കുന്ന അഘോരികളുടെ ആവാസ ഭൂമി. ഈ ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്ന്
വടക്ക് വരണയും
തെക്ക് അസിയും ഗംഗയുടെ ഭുജങ്ങളിൽ നില കൊള്ളും മഹേശ്വര വാസസ്ഥാനം.

ഗംഗയുടെ സ്നാനഘട്ടങ്ങൾക്ക് മരണത്തിന്റെ രൂക്ഷഗന്ധമാണ്. മരിക്കാനായി ഇവിടെ എത്തുന്നു നിരവധിപേർ. ഇവിടെ വന്ന മരിക്കുന്നവർ ശ്രീ പരമേശ്വര സന്നിധി പുല്കുന്നു.

ജടയിൽ ഗംഗയും വാമഭാഗത്ത് ഗൌരിയും കുടികൊള്ളുന്ന മഹാദേവ ദർശനം ജന്മ പുണ്യം.
എന്ന് പലരും ചിന്തിക്കുന്നു.

ഭഗവാന്‍ ശിവനെ ഭൈരവ രൂപത്തിലാരാധാക്കുന്ന ഒരുപറ്റം സന്യാസികളാണ് അഘോരി ബാബമാര്‍. ഹിന്ദു വിശ്വാസമായ മോക്ഷത്തിലാണ് ഇവരും വിശ്വസിക്കുന്നത്. പക്ഷേ മാര്‍ഗം ഏറെ വ്യത്യസ്തമാണെന്ന് മാത്രം. സംസാരത്തില്‍ നിന്നുളള മോചനവും അതിലൂടെ ആത്യന്തികമായ ആത്മസ്വത്വം തിരിച്ചറിയുകയുമാണ് തങ്ങളെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഭൈരവനെപ്പോലെ ശ്മശാനത്തിലാണ് വാസം. ശരീരമാസകലം ഭസ്മം പൂശി നടക്കുന്ന ഇവര്‍ പൂര്‍ണനഗ്നരായാണ് കഴിയുന്നത്. ശരീരത്തെക്കുറിച്ചുളള ചിന്തകള്‍ ഇവരെ ബാധിക്കുന്നേയില്ല. തങ്ങള്‍ക്ക് പുറത്തുളളതെല്ലാം മിഥ്യയാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. ആളുകള്‍ കടന്ന് വരാന്‍ മടിക്കുന്ന ശ്മശാന ഭൂമികയി
തങ്ങള്‍ക്ക് ഏകാഗ്രതയോടെ ധ്യാനിക്കാ കഴിയുന്നതായി ഇവർ അവകാശപ്പെടുന്നു.

ഇവ
കയ്യില്‍ കിട്ടുന്നതെന്തും കഴിയ്ക്കും. അത് ചിലപ്പോള്‍ മനുഷ്യമാംസം പോലുമാകാം. കോഴിയിറച്ചിയും മനുഷ്യമാംസവും തമ്മില്‍ യാതൊരു വ്യത്യാസവും ഇവര്‍ കാണുന്നില്ല. ഇവര്‍ക്ക് സര്‍വ്വവും ബ്രഹ്മം. പട്ടിയടക്കമുളള മൃഗങ്ങളുമായി ആഹാരം പങ്ക് വയ്ക്കുന്നതിനും മടിയേതുമില്ല. ഭാംഗ് ഇവരുടെ ജീവിത ശൈലിയാണ്.കഞ്ചാവ് ചെടിയുടെ ഇലകൾ കൊണ്ടും, പൂക്കൾ കൊണ്ടും ഉണ്ടാക്കുന്ന ഒരു തരം ലഹരിപദാർത്ഥമാണ് ഭാംഗ്. ഉദ്ദേശം 1000 ബി.സി. തൊട്ട് തന്നെ ഹൈന്ദവ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായിത്തീർന്ന ഒരു ലഹരിപദാർത്ഥമാണ് ഭാംഗ്. മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്ന ഒരു പച്ചമരുന്നായിട്ട് ഭാംഗിനെ അഥർവവേദത്തിൽ വിശേഷിപ്പിച്ചിട്ടുണ്ട്. ഹിന്ദു ദൈവങ്ങളുടെ, വിശേഷിച്ച് ശിവന്റെ വിശിഷ്ട ഭോജ്യമായി ഭാംഗിനെ കാണുന്നവരുണ്ട്. അത് കൊണ്ടു തന്നെ ധ്യാനിക്കുവാനുള്ള സഹായിയായി ഭാംഗ് ഉപയോഗിക്കാറുണ്ട്.ഉത്തരേന്ത്യയിൽ ഹോളി പോലെയുള്ള ആഘോഷങ്ങളിൽ വിളമ്പുന്ന പ്രധാന പാനീയമാണ് ഭാംഗ്. അതേ സമയം ശിവാരാധനയ്ക്ക് പേര് കേട്ട വാരണസിയിലും ബനാറസിലുമൊക്കെ എല്ലാ സമയങ്ങളിലും ഭാംഗ് നിർമ്മിക്കാറുണ്ട്. കഞ്ചാവിന്റെ പൂമൊട്ടുകളും ഇലയും നല്ല പോലെ അരച്ച് പാലും നെയ്യും സുഗന്ധദ്രവ്യങ്ങളും ചേർത്ത് നല്ല പോലെ കലക്കിയാണ് ഭാംഗ് നിർമാണം. നെയ്യും പഞ്ചസാരയും കലർത്തിയുരുട്ടി ചവച്ചിറക്കുവാൻ കഴിയുന്ന ഭാംഗ് ഉണ്ടകളും സമാനമായി നിർമിക്കപ്പെടുന്നുണ്ട്.

താന്ത്രിക ലൈംഗികതയും ഇവ
പുലര്‍ത്തുന്നു. എല്ലാം ശിവമയമാണിവര്‍ക്ക്. കല്ലിനും മണ്ണിനും മരത്തിനും ചിന്തകള്‍ക്കും എല്ലാം കാരണക്കാരന്‍ ശിവനാണെന്ന് ഇവ വിശ്വസിക്കുന്നു. എല്ലാത്തിലും പൂര്‍ണത ദര്‍ശിക്കാനും ഇവര്‍ക്ക് കഴിയുന്നു. പൂര്‍ണതയെ തളളിപ്പറയുന്നത് വിശുദ്ധിയെ ചോദ്യം ചെയ്യലാണെന്നും കരുതുന്നു. ദൈവനിന്ദയും ഇവരെ സംബന്ധിച്ചിടത്തോളം പാപമാണ്. തങ്ങള്‍ക്ക് ഭഗവാനെ കാണാനും സംസാരിക്കാനും കഴിയുന്നുവെന്നും ഇവ അവകാശപ്പെടുന്നു.

അഘോരികളുടെ മാനസികശക്തി അപാരമാണു. മന്ത്ര തന്ത്ര സിദ്ധികൾ കൈവരിച്ച ഒരു സാധകനു ആകാശത്തിൽ നിന്നു സൂര്യകിരണങ്ങളെ ആവാഹിച്ച്‌ അതുകൊണ്ടു അഗ്നികുണ്ഡം ജ്വലിപ്പിക്കാൻ സാധിക്കും. ആകാശത്തിൽ മഞ്ഞുമഴപെയ്യിക്കാനും മൂടൽമഞ്ഞുകൊണ്ടു മറ
   സൃഷ്ടിക്കുവാനും ഇവർക്കു കഴിവുണ്ടു. മനുഷ്യനെ മഞ്ഞുപോലെ തണുപ്പിച്ചുകൊല്ലുവാനും അഗ്നിയെ വ്യാപിപ്പിക്കുവാനും കഴിവുള്ള അഘോരികളുമുണ്ടു. രിയുന്നതീയിൽക്കൂടി നടക്കുക.ആളിക്കത്തുന്ന അഗ്നിയിൽ കിടക്കുക. ത്രിശൂലത്താൽ ആഞ്ഞുകുത്തിയാലും രക്തം വരാതിരിക്കുക തുടങ്ങിയ ചെറു വിദ്യകൾ മിക്കവർക്കും അറിയാം. ഘടികാരം സ്തംഭിപ്പിക്കുക വസ്ത്രം തനിയെ കീറുക.. അതു കത്തിക്കുക. ഒരാളുടെ ധമനികൾപൊട്ടിച്ച്‌ രക്തം ഒഴുക്കുക തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഏകാഗ്രമാക്കിയ മനസ്സിന്റെ അപാരമായ മന്ത്രസിദ്ധികളുടെ ഫലമാണു. ഇഛാശക്തിയും, ക്രിയാശക്തിയും യോജിക്കുമ്പോൾ ഇതൊക്കെസാധ്യമാണെന്നു അഘോരികൾ സമർത്ഥിക്കുന്നു. നിഗൂഡശക്തികളെക്കുറിച്ചുള്ള ഇവരുടെ വിജ്ഞാനം അപാരമാണു.
 50 വർഷം മുൻപുനടന്ന ഇന്ത്യ ചൈന യുദ്ധത്തിൽ. യോഗസിദ്ധിനേടിയ സന്യാസി മാർ ക്കൊപ്പം അഘോരികളും ചൈനക്കാരെ തുരത്തുന്നതിൽ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്‌. ഇവരുടെ താവളങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ആക്രമണമുണ്ടായപ്പോഴാണു ഇവർ പ്രതികരിച്ചത്‌. അല്ലാതെ ഭാരതത്തെ വിദേശാക്രമണങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള ചുമതലയൊന്നും ഏറ്റെടുത്തില്ല. ഏറ്റെടുക്കുകയുമില്ല. അതൊക്കെ ഓരൊ നിയോഗമാണു. അതുപോലെ നടക്കും. പരകായപ്രവേശം അറിയുന്നവർ അഘോരികളിലുണ്ട്‌. ആത്മാക്കളോടു സംസാരിക്കുവാനും ഇവർക്കു സാധിക്കും. കുണ്ഡലിനീ ശക്തിയെ ഉണർത്തുന്നതിൽ അപാരമായ പ്രാവിണ്യം നേടിയവരാണു അഘോരികൾ. ശക്തിയുടെ ഉറവിടം ബോധമാണു. ബോധത്തിന്റെ സ്പന്ദനം ആരംഭിച്ചാൽ ശക്തിയുടെ ഉദയമായി.സ്പന്ദനം നിലച്ചാൽ ശക്തിയില്ലാതാകുന്നു. വികാരരൂപമായ മനസ്സ്‌ ഏകാഗ്രമാകുമ്പോൾ പ്രാണസ്വരൂപിണിയായ കുണ്ഡലിനീ ഉയരും. മനസ്സ്‌ സത്യബോധത്താൽ ഏകാഗ്രമാകുമ്പോൾ ശരീരത്തിനുള്ളിൽ വ്യാപിക്കുന്ന പ്രാണപ്രസരണമാണു കുണ്ഡലിനീശക്തി. കുണ്ഡലിനീ ഉണർന്നാൽ അപാരമായ സിദ്ധികളിലേക്കു കടക്കാം. ഏകാഗ്രത കടുത്തതാകുമ്പോൾ ദേഹത്താസകലമുള്ള പ്രസരമുപേക്ഷിച്ച്‌ പ്രാണൻ മധ്യനാഡിയായ സുഷ്മനയിലേക്കു പ്രവേശിക്കുന്നു. ഈ ശക്തി സഹസ്രാര പത്മത്തിലെത്തുമ്പോൾ( സഹസ്രദള ചക്രം) സാധകൻ സാധനസിദ്ധിയുടെ ഉത്തുംഗശ്രംഗത്തിൽ വിരാജിക്കുന്നു.പ്രാണസാക്ഷാൽക്കാരമാണു കുണ്ഡലിനീ യോഗം. സാധകനു സ്വന്തം ശരീരത്തിൽതന്നെ അനുഭവിച്ചറിയാൻ കഴിയുന്ന പ്രപഞ്ചശക്തിയാണു കുണ്ഡലിനീ. പരമശിവൻ പാർവ്വതീദേവിക്കു ഉപദേശിച്ചുകൊടുത്തതാണു കുണ്ഡലിനീ യോഗവിദ്യ.കുണ്ഡലാകൃതിയിൽ  കിടക്കുന്ന ശക്തി മൂലാധാരത്തിൽനിന്ന് സഹസ്രാരപത്മ ത്തിലെത്തുമ്പോൾആയിരം തരംഗങ്ങൾ അനന്തൻ എന്നസർപ്പത്തെപ്പോലെ അനന്തതയുടെ സ്വരൂപമായി ഫണംവിടർത്തിയാടുന്നു. അതിന്റെ മധ്യം ശയ്യമാക്കി പരമാത്മായ വിഷ്ണുരൂപം വിരാജിക്കുന്നു. മദ്യം ഭാംഗ്‌ കഞ്ചാവ്‌ തുടങ്ങിയ ലഹരി വസ്തുക്കളും മാംസഭക്ഷണവും അഘോരിമാർഗ്ഗത്തിൽ അനുവദനീയമാണു. വീര്യം കുറഞ്ഞ പോഷകമൂല്യമുള്ള സോമരസവും ഇവർക്കു പഥ്യമാണു. പക്ഷേ എല്ലാം നിയന്ത്രിതമാണു. രക്തപാനവും ചിലപൂജാവസരങ്ങളിൽ ഇവർ ആസ്വദിക്കുന്നു. മൃഗബലിയും ചില അവസരങ്ങളിൽ പതിവുണ്ട്‌.
നിബിഡവനങ്ങളിലാണു താവളമെങ്കിൽ ഇതിനുസൗകര്യങ്ങളുണ്ട്‌. ഹിമാലയത്തിലെ മഞ്ഞുഭൂമിയിലാണെങ്കിൽ വനത്തിലേക്കിറങ്ങേണ്ടിവരും. സൂര്യന്റെ ഊർജ്ജവും ശുദ്ധജലവും കൊണ്ട്‌ എത്രനാൾ വേണമെങ്കിലും ഇവർക്കു കഴിയാനാവും. അഘോരികൾ രാത്രി ഉറങ്ങാറില്ല. മന്ത്രജപമാണു ഈ സമയത്തെ മുഖ്യജോലി. സന്ധ്യാവന്ദനം അഞ്ച് നേരത്തും കൃത്യമായി ചെയ്യും. സൂര്യാരാധന വളരെ കൃത്യതയോടെ അനുഷ്ഠിക്കും. തന്ത്രസാരത്തിലെ വിധിപ്രകാരം ഷഡാഗധ്യാനം ചെയ്ത്‌ ഇടതുകയ്യിൽ ജലമെടുത്ത്‌ വലതുകൈകൊണ്ടു അടച്ചുപിടിക്കുന്നു. പിന്നെ ഹം യം രം ലം വം എന്നീ ബീജാക്ഷരങ്ങളുടെ മന്ത്രം ജപിക്കുന്നു. അതിനുശേഷം ആ ജലം മന്ത്രോച്ചാരണത്തിനിടയിൽ ഏഴ് പ്രാവശ്യം തലയിൽ തളിക്കുന്നു. ശേഷിച്ച ജലംകൊണ്ടു ആദിത്യനെ ധ്യാനിക്കുന്നു. പ്രഭാതവന്ദനം കഴിഞ്ഞാൽപിന്നെ ഉച്ചവരെ കിടന്നുറങ്ങും.ആർഷഭാരതഗ്രന്ഥങ്ങളും നവീനശാസ്ത്രഗ്രന്തങ്ങളും നിത്യവായനയിൽപ്പെടുന്നു. കടുത്ത മഞ്ഞുകാലത്തു ഹിമസാമ്രാജ്യത്തിലൂടെ സഞ്ചരിച്ച്‌ മംഗോളിയവരെ ചെന്നെത്താറുണ്ട്‌. കുറെക്കാലം അവിടെതങ്ങും. മധ്യറ്റിബറ്റിലെ മൊണാസിട്രികളിലും ഗുഹകളിലും ഇവർ താമസിക്കാറുണ്ട്‌. തിബറ്റൻ ലാമമാരുമായി അഘോരികൾക്ക്‌ നല്ല ബന്ധമുണ്ട്‌. അഘോരികളിൽ നിന്നാണു ലാമമാർ പ്രകൃതിശക്തിയെ  വെല്ലുന്ന സിദ്ധികൾ കൈവരിച്ചത്‌. അരുണാചലിലേയും ബർമ്മയിലേയും വനാന്തരങ്ങളിലും ഇവർക്കു താവളങ്ങളുണ്ട്‌. പാസ്പോർട്ടും വിസയുമൊന്നും ഇവർക്കാവശ്യമില്ല. അഘോരികളെ ഒരാളും തടയില്ല.തടഞ്ഞാൽ കളി കാര്യമാകും.കുറച്ചു വർഷം മുൻപ്‌ കാശിയിലുണ്ടായ ഒരു സംഭവം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കേന്ദ്രസുരക്ഷാഭടന്മാരായിരുന്നു അന്നു വിശ്വനാഥക്ഷേത്രത്തിലേക്കുള്ള പ്രവേശനമാർഗ്ഗത്തിലെ സെക്യുരിറ്റി ഉദ്യോഗസ്തന്മാർ. ഭക്തജനങ്ങളുടെ കൈവശമുള്ള താക്കോൽക്കൂട്ടം ചീർപ്പ്‌ തുടങ്ങി പേനവരെ അന്ന് അവർ അനുവദിച്ചിരുന്നില്ല. പെരുമാറ്റവും മോശമായിരുന്നു. ത്രിശൂലങ്ങളും മറ്റും കയ്യിലേന്തിവന്ന ഒരുകൂട്ടം അഘോരികളോടു സഭ്യമല്ലാത്തരീതിയിൽ സെക്യുരിറ്റിക്കാർ പെരുമാറിയപ്പോൾ അഘോരികൾ പ്രതികരിച്ചു. ഉന്തും തള്ളും വരെയുണ്ടായി. ഉടനെ അവരുടെ ഗുരു എന്തോജപിച്ച്‌ കൈകൊണ്ടു വായുവിൽ വീശിയപ്പോൾ സെക്യുരിറ്റിക്കാർ നിശ്ചലരായി നിന്നുപോയി.!! അഘോരികൾ ഉള്ളിലേക്കു പോവുകയും ചെയ്തു. പൂജാരി പണ്ഡിറ്റുമാർ വന്ന് മാപ്പുപറഞ്ഞശേഷമാണു അവരെ സ്വതന്ത്രരാക്കിയത്‌.

നേരേ വാ നേരേ പോ.എന്നതാണു അഘോരികളുടെ രീതി.ഇവരുടെ ദൃഷ്ടിയിൽ പുരുഷനും സ്ത്രീക്കും തുല്യ പ്രാധാന്യമാണു.അവർ വിവാഹത്തിലുംസന്താനോൽപാദനത്തിലും ഒട്ടും വിശ്വസിക്കുന്നില്ല.സ്ത്രീ പുരുഷസംഭോഗം അവരുടെ ഇടയിൽ നിഷിദ്ധമാണു.
പക്ഷേ.ലൈംഗികസാക്ഷാൽക്കാരം ഇവർ ആസ്വദിക്കുന്നു.ഭോഗിക്കാതെ തന്നെ ഈ അവസ്ഥയിലേക്കു എത്തുവാനും കഴിയും.  
                                                                                                                                  യഥാർത്ഥ അർദ്ധനാരീശ്വരസങ്കൽപമാണിത്‌.ഊർജ്ജവും ജഡവും യോജിക്കുകതന്നെ വേണം.അപ്പോൾ മാത്രമേ പൂർണ്ണതയിലേക്കുള്ള പ്രയാണം പൂർത്തിയാകുകയുള്ളൂ.സംഭോഗം കൂടാതെ ഇതു സാധ്യവുമാണു.സ്ത്രീയും പുരുഷനുംസംഭോഗത്തിൽ ഏർപ്പെടുമ്പോൾ ലഭിക്കുന്ന ആനന്ദം ക്ഷണികമാണു.പെട്ടെന്നുള്ള ഇന്ദ്രിയസ്ഖലനമല്ല യഥാർത്ഥത്തിലുള്ള ആനന്ദം. ഒന്നോ രണ്ടോ മണിക്കൂർക്കൊണ്ട്‌ ആനന്ദത്തിന്റെ പരമോന്നതിയിൽ എത്തിയശേഷം മാത്രമേ സ്ഖലനം നടക്കുവാൻ പാടുള്ളൂ.അതാണു യഥാർത്ഥ ആനന്ദമൂർച്ച. വിശുദ്ധി ചക്രയ്ക്കു സെക്സ്‌ ചക്രയുമായി ബന്ധമുണ്ട്‌. വിശുദ്ധിചക്ര ഓവർ ആക്ടിവേറ്റായാൽ ആ അധിക ഊർജ്ജം സെക്സ്‌ ചക്രയിലേക്കെത്തുന്നു.തന്മൂലം ലൈംഗികാസ്ക്തി വർദ്ധിക്കുന്നു.അഘോരികൾ ശബ്ദംകൊണ്ടു വിശുദ്ധിചക്രയെ ഊർജ്ജസ്വലമാക്കുമ്പോൾ സാധനകൊണ്ടു സെക്സ്‌ ചക്രയെ നിയന്ത്രണത്തിൽ നിർത്തുന്നു. ലൈംഗികോത്തേജനം ദീർസമയം നിലനിർത്താൻ അവർക്കതുകൊണ്ടു സാധിക്കുന്നു.പൗർണ്ണമി ദിവസം മാത്രമേ അവർ ഈ സാക്ഷാൽക്കാരത്തിനുവേണ്ടി തുനിയുകയുള്ളൂ. അന്ന് താന്ത്രികസാധനയുടെ സാമൂഹിക മൈഥുന സമയമാണു.നരനും നാരിയും ഒന്നാകുന്ന പുണ്യമുഹൂർത്തമാണത്‌.
താന്ത്രികമൈഥുനത്തെപ്പറ്റിശിവപുരാണത്തിൽ വിസ്തരിക്കുന്നുണ്ട്‌. ശിവനു പാർവ്വതിയും ഈ രീതിയിൽ ആനന്ദമൂർച്ചയിലെത്തിയതായിക്കാണാം. പൗർണ്ണമിദിവസം എട്ട് മണി കഴിഞ്ഞാൽ ഈ ആനന്ദോൽസവത്തിനുതുടക്കമായി.എല്ലാവരും വട്ടം കൂടിയിരുന്ന് ഭാംഗ്‌ കുടിക്കും.കൂടിയലഹരിവേണ്ടവർക്ക്‌ അതുമാകാം.മുഖ്യപൂജാരി മന്ത്രോച്ചാരണം തുടങ്ങുമ്പോൾ മറ്റുള്ളവരേറ്റുചൊല്ലും.മന്ത്രോച്ചാരണം കൊണ്ടു ചുറ്റുമുള്ളവായുവിലെ കണങ്ങൾക്കു സാന്ദ്രത വർദ്ധിക്കും.ഇത്‌ സൂഷ്മശരീരത്തിലെകണങ്ങളെ ഉത്തേജിപ്പിക്കാൻ തുടങ്ങും.ഈ സമയം നഗാരിവാദ്യം ആരംഭിക്കും.കിന്നരവീണയിൽ നിന്നും അൽപം വ്യത്യസ്തമായ ഒരുതരം വീണയുടെ കറ.കറാ ശബ്ദം നഗാരിവാദ്യത്തിനു കൂട്ടായെത്തുമ്പോൾ അന്തരീക്ഷം ശബ്ദമുഖരിതമാകും.ഈ സമയം പുരുഷൻ ഒരിണയെ സ്വീകരിക്കുന്നു.ആർക്കുംസ്ഥിരമായി ഇണയൊന്നുമില്ല.ഇണയില്ലാതെ തനിയേ നൃത്തം വയ്ക്കുന്നവരുമുണ്ട്‌. ഇണയോടൊത്തുള്ള ഈ നൃത്തം ഒരുന്മാദലഹരിപോലെയാണു.ഓരോഘട്ടം കഴിയുമ്പൊഴും വാദ്യത്തിന്റെ തീവ്രത വർദ്ധിക്കും. സ്ത്രീകളുടേയും പുരുഷന്മാരുടേയും ലൈംഗികാവയവങ്ങൾ എല്ലാം തുടിച്ചു നിൽക്കും.പുരുഷലിംഗവുംയോനിയും ഇണകൾ പരസ്പരം സ്പർശിക്കാൻ പാടില്ല എന്നത്‌ കർശന നിയമമാണു.ബാക്കിയുള്ള അവയവങ്ങളൊക്കെ ഏതുതരത്തിൽ വേണമെങ്കിലും ഉപയോഗിക്കാം.ചിട്ടകൾ തെറ്റിക്കുന്നുണ്ടോ എന്നു നോക്കുവാൻ ഗുരുക്കന്മാരുടേയും അവരുടെ സഹായികളുടേയും ഒരുസംഘമുണ്ട്‌.അങ്ങനെ ചെയ്താൽ അവരെ ഉടൻ അയോഗ്യരാക്കും. അടുത്ത 3പൗർണ്ണമി മദനോത്സവത്തിൽനിന്നും ഇവരെ ഒഴിച്ചുനിർത്തുകയും ചെയ്യും.
ആനന്ദനൃത്തം അതിന്റെ മൂർദ്ധന്യത്തിൽ എത്തുന്നത്‌ വാദ്യഘോഷങ്ങൾ മുറുകുമ്പോഴാണു. പന്ത്രണ്ട് മണികഴിഞ്ഞാൽ ചന്ദ്രകിരണങ്ങൾക്ക്‌ ശക്തിയേറും.കൂടുതൽ ദീപ്തമാകുകയും ചെയ്യും.ഈ സമയത്ത്‌ ഇണകൾ ഉന്മാദാവസ്ഥയിൽ എത്തിക്കഴിഞ്ഞിരിക്കും. ഗുരുക്കന്മാരുടേയും സഹായികളുടേയും മന്ത്രോച്ചാണം തൊണ്ടപൊട്ടുമാറുഉച്ചത്തിലാവുമ്പോൾ നഗാരിവാദ്യക്കാരും വീണവായനക്കാരും അവസരത്തിനൊത്തുയരും.ചാമുണ്ഡാദേവിയുടെ വലിയവിഗ്രഹത്തിനു മുന്നിൽ കത്തിജ്വലിച്ചുനിൽക്കുന്ന പന്തത്തിലേക്ക്‌ഗുരുക്കന്മാർ ആക്രോശത്തോടെ ഭസ്മം വാരിവിതറുമ്പോൾ വാദ്യഘോഷങ്ങൾ അതിന്റെ ഉത്തുംഗാവസ്ഥയിലെത്തുന്നു. അഘോരി സ്ത്രീകളുടെ ലൈംഗികൊന്മാദത്തിന്റെ ഭ്രാന്തമായ ശബ്ദപ്രകടനങ്ങൾക്കിടയിൽ അവർ അരക്കെട്ടു വട്ടത്തിൽ ചലിപ്പിക്കുമ്പൊൾ അവർക്ക്‌ ശക്തമായ സ്ഖലനം സംഭവിച്ചുകൊണ്ടിരിക്കും.പുരുഷന്മാർക്കും ഇതുപോലെതന്നെ.ഇണകൾ പരസ്പരം കെട്ടിപ്പിടിച്ച്‌ നിലത്തുവീഴുന്നതോടെ മദനോൽസവത്തിനു വിരാമമായി. പിറ്റേദിവസം 9മണിവരെയെങ്കിലും ഇണകൾ ഇതേകിടപ്പു കിടക്കും .ഈ അവസ്ഥയിൽ തങ്ങളുടെ സൂഷ്മശരീരം ജ്വലിക്കുന്നതായും ആ നിർവൃയിൽ പരമാത്മചൈതന്യം അബോദമനസ്സിൽ തെളിയുന്നതായും അഘോരികൾ സാക്ഷ്യപ്പെടുത്തുന്നു.സംഭോഗം കൂടാതെതന്നെ സാക്ഷാൽക്കാരം സാദ്ധ്യമാണെന്നു ആർഷഗ്രന്ഥങ്ങളിൽപറയുന്നുണ്ട്‌. ജീവാത്മാവ്‌ സൂഷ്മശരീരത്തെ സുഷുപ്താവസ്ഥയിൽവഴിപോലെ  പ്രവേശിക്കുന്ന  അവസ്ഥയെ സംവേഷണം എന്നുപറയുന്നു. പുരുഷശ്ബ്ദം കൊണ്ടുമാത്രം ഇണയെ
രതിബന്ധത്തിൽക്കൂടി സാക്ഷാൽക്കാരത്തിലെത്തിക്കാൻ സാ
ധിക്കും.ഈ രീതിയി ഗർഭധാരണവും സാധ്യമാണു.മന്ത്ര - തന്ത്ര സിദ്ധിയും ഉപാസനയും സാധനയും ഉള്ളവർക്കു മാത്രമേ ഇതു സാധ്യമാകൂ.
സൂഷ്മശരീരത്തിലെകണങ്ങൾ അന്തരീക്ഷകണങ്ങളുമായി താദാന്മ്യം പ്രാപിക്കുമ്പോൾഈ കണങ്ങ ഒരു കാര്യർ ആയി മാറുന്നു.ശുക്ലം ഡ്രൈ ആയിമാറുന്ന അവസ്ഥയിൽ ഉത്തമബീജത്തെ സ്ത്രീ യോനിയിൽ എത്തിക്കുന്നതു കണങ്ങളാണ് ഞൊടിയിട കൊണ്ടിതുസംഭവിക്കുന്നു.ഇത്തരത്തിൽ പ്രജനനം നടത്തുന്ന ആശ്രമങ്ങൾ ഭാരതത്തിലുണ്ട്‌. സിദ്ധ സമാജക്കാരുടെ ആശ്രമങ്ങളിൽ ഇത്തരത്തിലുള്ള ഉത്തമ സന്താനങ്ങൾ നിരവധി പിറന്നിട്ടുണ്ട്‌.ഈ കുട്ടികളെല്ലാം ഹിമാലയത്തിലെ ദിവ്യ സന്യാസിസംഘങ്ങളിൽ എത്തിച്ചേരുന്നു.ഋതുഗാമി ദിവസത്തിലാണു മേൽപ്പറഞ്ഞ്‌ സന്താനോല്പത്തിക്ക് ഉത്തമം . വിഭ്രമകുശലത്വവും അനുരാഗവുമുള്ള സ്ത്രീ പുരുഷന്മാർ ദർശന സ്പർശന ശ്ബ്ദാദികളിൽ അന്യോന്യം പ്രവർത്തിക്കുന്നത്‌ സംഭോഗത്തിനു തുല്യമാണു. സൂഷ്മശരീരം മുഖേന പരസ്പരാകർഷണമുണ്ടാക്കുന്ന സ്ത്രീ പുരുഷന്മാർക്ക്‌ഈ സാക്ഷാൽക്കാരം എളുപ്പമാണു.പ്രമാണഗ്രന്തങ്ങളിൽ ഇതു വ്യക്തമാക്കുന്നു..
അഘോരികൾ നമ്മുടെ ശത്രുക്കളല്ലാ... അവർ നമ്മെ ഉപദ്രവിക്കുകയുമില്ലാ. അവർ നമ്മെ തേടി വരില്ലാ.അവരുടേ കൂട്ടത്തിലേക്ക് അവർ ആളുകളെ ആകർഷിപ്പിച്ച് കൊണ്ട്പോ കാറുമില്ലാ. അഘോരി ആകാൻ ആഗ്രഹിക്കുന്നവർ അവരെ തേടി എത്തുകയാണ് ചെയ്യുന്നത് .
ജീവിതം ഒരു സമസ്യയാണ് ...അല്ലേ...പൂരിപ്പിക്കാൻ പറ്റാത്ത സമസ്യ
  ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌************************************                                                                                കടപ്പാട്- വായന,,കണ്ടറിവും,കേട്ടറിവും