Sunday, December 22, 2013

കീർത്തനം

സാധാരണ കവിതകളും,സിനിമാ ഗാനങ്ങളും ഒക്കെയാണ് ബ്ലോഗുകളിൽ കാണാറുള്ളത് ഇതു ഞാന്‍ എഴുതിയ ഒരു കർണ്ണാട്ടിക്ക് കീർത്തനം ആണ്. കച്ചേരികളിൽ സുഹൃത്തുക്കളും എന്റെ ശിഷ്യരും ഇത് അവതരിപ്പിക്കാറുണ്ട് 
ദശാവതാരം  ആണ് വിഷയം.                                                                   രാഗം- ആരഭി,താളം-ആദിതാളം(ചതുരശ്ര ജാതി തൃപുട)  




                                                                                                                                                                                                                                                                                                                                                     പല്ലവി

പാലാഴി മാതു തൻ പാണികൾ തഴുകും
പന്നഗ ശയന പാദ നവനം (1) മനം
തുമ്പുരു, നാരദ,യതി വര്യ ധ്യാനം – ശംഖ്,
ചക്ര, ഗദാ, പത്മ ധാമം (2) ധരണീ ഭ്രതേ

അനുപല്ലവി
ആഴിയിൽ ആദി വേദങ്ങൾ നാലും
ഹയഗ്രീവ തസ്കരം പാലായനം
വൈസാരിണം (3) ആദ്യാവതാരംയുധി (4)
രക്ഷകം വയുനം (5) ഹരണാസുരം
കർമ്മമായ്,കൂർമ്മമായ് മന്ദര ഗിരി രോഹം(6)
മത്താക്കി അമൃതേകി പത്മനാഭൻ

വന്ദിതം വരാഹരൂപാവതാരം- യോഗി (7)
ഹിരണ്യാക്ഷ തരണൻ (8) ചന്തു വന്ദേ
പ്രഹ്ലാദ ധ്യാനം നരഹരി ജനനം
ഹിരണകശുപിൻ നാശം വാസരാന്തം (9)

ചരണം 
അഹമെന്ന ഭാവം നിരുഭ്യം (10) മാബലി
പാതാള വാസിത കാരണൻ വാമനൻ
കാർത്ത്യവീര്യ വീര്യം നിമീലനം (11) – ഭാർഗ്ഗവ-
ചരിതം കേൾക്കുകിൽ ധന്യോഹം (12)
മൌസലമായുധം (13) പ്രബലാസുരരദം (14)
ദ്വാപര വർക്കരാടം (15) ബലരാമൻ
ഹനുമൽ ഹൃദയവാസ കാരണപൂരുഷൻ
രാവണ നിമഥനം (16) ശ്രീരാമ ജന്മം

ഗോ (17) –പരിപാലനം കംസാദി രിപു ഹത
ഗോവിന്ത നാമം മനസ്സാ സ്മരാമി
കലിയുഗാധർമ്മം നിന്ദിതം രക്ഷണൻ (18)
കൽക്കിയായെത്തിടും തീർക്കും ചന്ദ്രികാങ്കണം (19)
               ......................

   1, നവനം= മന്ത്രം ചൊല്ലൽ, 2, ധാമം = ധരിക്കുന്നത് ,3 വൈസാരിണം = മത്സ്യം ,
   4, യുധി = മഹാവിഷ്ണു, 5, വയുനം = അക്ഷരങ്ങൾ ( വേദങ്ങൾ)
    6, രോഹം = ഉയർത്തുക, 7. യോഗി = മഹാവിഷ്ണു 8, തരണൻ = മഹാ വിഷ്ണു                                9. വാസരാന്തം = സന്ധ്യ 10. നിരുഭ്യം == അതിരു കവിഞ്ഞ 11, നിർമാർജ്ജനം,                      12 ധന്യോഹം = ഞാൻ ധന്യനായി 13, മൌസലം = കലപ്പ.                                                 14, രദം = കീഴടക്കൽ 15, വർക്കരാടം = ഉദയകിരണശോഭ16, നിമഥനം = നശിപ്പിക്കുക,         17. ഗോ = പ്രകാശം, 18. രക്ഷണൻ  = മഹാവിഷ്ണു,19, ചന്ദ്രികാങ്കണം = വെൺ നിലാവ്
                                 ***************
                               
                                                                                                                                                                                                                                                                                                                                                                 

Tuesday, October 1, 2013

കല്ല്യാണക്കളി


.                                                    ചന്തുനായർ അന്ന്                                                    കല്ല്യാണക്കളി                                                                                          ആയിരത്തി തൊള്ളായിരത്തി എഴുപരണ്ടിലെ ശ്രാവണമാസത്തിലെ ഒരു സന്ധ്യാ നേരം. തിരുപനന്തപുരത്തെ പൂജപ്പുര എന്ന സ്ഥലത്തെ,പ്രശസ്ത നൃത്താദ്ധ്യപകനായ ഗുരു ചന്ദ്ര ശേഖരൻ നായർ സാറിന്റെ(ഗുരുഗോപിനാഥിന്റെ ശിഷ്യനും,ലളിത,പത്മിനി,രാഗിണിമാരുടെ ഗുരുവും ആണ് ഗുരു ചന്ദ്ര ശേഖരൻ നായർ) വീട്ടീലെ ഉമ്മറത്തിരിക്കുകയാണ് ഞാനും എന്റെ ഇളയ സഹോദരൻ ജയരാജും.ആ വർഷത്തെ ഇന്റർ കോളീജിയറ്റ് മത്സരങ്ങളിൽ ‘Other forms of Dance‘ വിഭാഗത്തിൽ എന്റെ അനിയൻ മത്സരിക്കുകയാണ്.കോളേജ് മത്സരത്തിൽ ഒരു ക്ലാസിക്കൽ ഡാൻസാണ് അവൻ അവതരിപ്പിച്ചത്.ഒരു സ്വാതിതിരുനാൾ കൃതിയായ ’പാഹി പർവ്വത നന്ദിനി’ ...അത് കാലാകാലങ്ങളയി മറ്റുള്ളവർ അവതിരിപ്പിക്കുന്നത് കൊണ്ട് അതിൽ ഒരു പുതുമയും ഇല്ലെന്നും മാത്രമല്ല. സ്ത്രികളാണ് അത് സാധാരണ അവതരിപ്പിക്കുന്നത്. അവന്റെ ഗുരുവാണ് ചന്ദ്രശേഖരൻ നായർ.(അദ്ദേഹത്തിനു വേണ്ടി ഞൻ ‘ബാലേ’കളും എഴുതിയിട്ടുണ്ട്.)
                                                                                                                                        അന്നത്തെ സായാഹ്ന ചർച്ചയിലെ പ്രധാന വിഷയം. ആണുങ്ങൾക്ക് കളിക്കാനുള്ള ഒരു നൃത്തം എന്തുകൊണ്ട് ഉണ്ടാക്കിക്കൂടാ എന്നുള്ളതായിരുന്നു. ഭരതനാട്യത്തിലും,കഥകളിയിലും അവൻ മത്സരിക്കുന്നു. ഞാൻ മൃദംഗ വായനയിലും,നാടകത്തിലും ഒക്കെ. അവൻ സെക്കന്റ് ഇയർ ഞാൻ ഫൈനൽ ഇയറും.അന്ന് ഞങ്ങളെപ്പോലെനൃത്തഇനങ്ങളിൽ  പുതുമ കൊണ്ട് വരാൻ ശ്രമിക്കുന്ന മറ്റൊരു കുടുംബം തിരുവനന്തപുരത്ത് ഉണ്ടായിരുന്നു.ഗിരിജയും, ഗീതയും ആണ് നാട്യക്കാർ അനിയൻ ഭരതനാട്യം അവതരിപ്പിക്കുമ്പോൾ എതിരാളിയായ ഗീത എല്ലാത്തവണയും ഒന്നാം സമ്മാനം നേടിയിരിക്കും കാരണം ഭരതനാട്യം പെണ്ണുങ്ങൾക്കുള്ളതാണെന്നാണല്ലോ വയ്പ്പ്. ഇതും മനസ്സിൽ കനലായി എരിഞ്ഞിരുന്നതു കൊണ്ടാണ് ഇത്തവണ Other forms of Dance  ൽ എന്തെങ്കിലുംപുതുമകൊണ്ടു വരണം എന്ന് ഞങ്ങൾക്ക് തോന്നിയത്. (ഗിരിജ,ഗീതമാർ പിന്നീട് റിഗാറ്റ എന്ന നൃത്തവിദ്യാലയം തുടങ്ങുകയും, ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ എതാണ്ട് എല്ലാ രാജ്യങ്ങളിലും അവർ നൃത്തവിദ്യാലയസ്ഥാപനങ്ങൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്. സിനിമാ സംവിധായകനായ ബാലുകിരിയാത്ത് ഇവരുടെ മൂത്ത സഹോദരനാണ്. പിൽക്കാലത്ത് കോമഡി സിനിമകളുടെ തിരക്കഥാ രചയിതാക്കളായ വിനു കിരിയാത്ത്  രാജൻ കിരിയാത്ത് എന്നിവർ ഇവരുടെ ഇളയ സഹോദരങ്ങളാണ്. അവർക്കു വേണ്ടി പാട്ടുകൾ എഴുതിയിരുന്നത് അവരുടെ അമ്മാവന്റെ മകനായ ബിച്ചു തിരുമല ആയിരുന്നു. ബിച്ചുവിന്റെ അനുജൻ രാമു എന്ന ദർശൻ രാമനാണ് സംഗീത സംവിധാനവും ഹർമോണിസ്റ്റും.)
                                                                                                                          സായാഹ്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ ചിന്തയാണ് തനത് നാടോടി പാരമ്പര്യത്തിൽ നിന്നും ഒരു ‘നാടോടി നൃത്തം’ അവതരിപ്പിക്കാം എന്നത്.  പൊതുവേ നാടോടി കലാരൂപങ്ങൾ എല്ലാം തന്നെ സംഘം ആയിട്ടാണ് അവതരിപ്പിക്കാറുള്ളത്.അപ്പോൾ ഒറ്റക്ക് അവതരിപ്പിക്കാനുള്ള കലാരൂപം എന്താണെന്നായി അടുത്തചിന്ത.അന്നത്തേക്ക് ചർച്ച അവസാനിപ്പിച്ചിറങ്ങുമ്പോൾ ഞാൻ ഗുരുവിനോട് പറഞ്ഞു ‘സർ ഞാൻ ഒരാഴ്ചക്കുള്ളിൽ ഒരെണ്ണം സംഘടിപ്പിക്കാം‘ എന്ന്. പിറ്റേന്നു തിരുവനന്തപുരത്തെ പബ്ലിക്ക് ഗ്രന്ഥശാല മുഴുക്കെ പരതി.ഒന്നും കിട്ടിയില്ല.എന്റെ നാട്ടിൽ എന്റെ പിതാവ് സ്ഥാപിച്ച’നേതാജി വായനശാലയിൽ‘ നിന്നും എനിക്ക് ഒരു പുസ്തകം കിട്ടി. അതിൽ ഒരു ലേഖനം കണ്ടു .
        പണ്ടൊക്കെ നായർ തറവാടുകളിൽ വിവാഹം നടക്കുമ്പോൾ, ഇന്നത്തെപ്പോലെ കല്ല്യാണ കുറിമാനമോ, ഫോൺ സൌകര്യങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ലല്ലോ,അങ്ങത്തമാർ ഊരു ചുറ്റി കല്ല്യാണം വിളിക്കാൻ പോകാറുമില്ല.പക്ഷേ കരക്കാരെ കല്യാണം വിളിച്ചല്ലെ തീരൂ. അതിലേക്കായ്  വേലൻ വിഭാഗത്തിൽ‌പ്പെട്ട ഒരാളെ വീട്ടിൽ വിളിച്ചു വരുത്തും. മിക്കവാറും, ആടാനും പാടാനും കഴിവുള്ളവരാണു അവർ. കാരണവർ അയ്യാളോട് ആരെയൊക്കെ കല്ല്യാണത്തിനു വിളിക്കണം എന്ന് പറയും..വേലൻ ആ തറവാടുകളിലേക്ക് യാത്രയാകും. അവരെ ഒക്കെ കല്ല്യാണ വിവരം ധരിപ്പിക്കും.തങ്ങളെ കല്ല്യാണം വിളിക്കാൻ കാരണവന്മാർ അയച്ച ദൂതനെ സന്തോഷിപ്പിക്കാൻ ആ വീട്ടുകാർ അരിയും,നാളികേരവും ഒക്കെ നൽകും പകരമായി,വെറ്റിലയും അടയ്ക്കയും,പുകയിലയും കണിയായ് വച്ച് വേലൻ പടി ഇറങ്ങും
അയാളുടെ ചലനങ്ങളും വായ്ത്താരികളുമൊക്കെ താള നിബദ്ധമായിരിക്കും.കയ്യിൽ ഒരു നീണ്ട വടി കാണും.അതിന്റെ അറ്റത്തു കെട്ടി വച്ചിരിക്കുന്ന ഭാണ്ഡത്തിൽ വീടുകളിൽ നിന്നു കിട്ടുന്ന സധനങ്ങളും ,വെറ്റിലയും ,അടക്കയും,പുകയിലയുമൊക്കെ ഉണ്ടാകും. കോറമുണ്ട് പാളത്താറു പോലെ ഉടുത്താണ് അയാളുടെ നടപ്പ്. ഇത്രയും കാര്യങ്ങൾ ഞാൻ പുസ്തകത്തിൽ നിന്നും മനസിലാക്കി. പക്ഷേ ഏത് നൃത്തത്തിനും ഒരു പാട്ട് വേണമല്ലോ..വിശിഷ്യാ വായ്ത്താരിയും. മലബാർ ഭാഗത്താണ് പണ്ടൊക്കെ  ഇത്തരം കളികൾ കണ്ട് വരുന്നതെന്നു കവിയായ പ്രോഫസർ അയ്യപ്പ പണിക്കരിൽ നിന്നും മനസിലാക്കിയ ഞാൻ അവിടെയുള്ള സുഹൃത്തു ക്കളുമായി ബന്ധപ്പെട്ടു.ഒന്നും ലഭിച്ചില്ലാ.അവസാനം മാവേലിക്കരയിലുള്ള പ്രായം ചെന്ന ഒരു വേലൻ ഉണ്ടെന്നും അയാൾക്ക് ചിലപ്പൊൾ ഇത് അറിയാൻ കഴിയും എന്ന് പ്രൊഫസർ നരന്ദ്രപ്രസാദിൽ നിന്നും മനസിലാക്കി അങ്ങോട്ട് തിരിച്ചു.അവിടെ  വച്ച് അപ്പു ആശാൻ  എന്ന ആ വേലനെ കണ്ട് മുട്ടി.അയാളിൽ നിന്നും  കുറച്ച് വരികളും,വായ്ത്താരിയും കിട്ടി.വീട്ടിൽ എത്തിയ ഞാൻ അതിനെ ഒരു ഓഡറിലാക്കി. തിശ്ര താളത്തിലുള്ള നടതക്കിട്ട,തക്കിട്ട
തെയ്യന്തം തകതന്തം തരോ ധിമി
തെനന്തം  തകതന്തം  ധിമിധോം
കല്ല്യാണക്കലിയിതു താരോം-
ധിമി കല്ല്യാണപ്പാട്ടിത് ധിമിതോം

തൈവത്തെ കൈ എടുപ്പോം - താരോം ധിമി
തൈവങ്ങളെ സ്തുതി ചെയ്‌വോം

കൊയ്യിലാള പൊയിലാള താരോംധിമി
വെറ്റില അടയ്ക്കാള ധിമിതോം
അമ്മാച്ചനെ തൊഴുതോണ്ടേ – താരോം ധിമി
അപ്പൂപ്പനെ കൈ എടുപ്പോം
അമ്മച്ചിയെ കൈ എടുപ്പോം - താരോം ധിമി
ശീതേവിയെ തൊഴുതോണ്ടേം
തെയ്യന്തം തകതന്തം തരോ ധിമി
തെനന്തം  തകതന്തം  ധിമിധോം
പാട്ടും വായ്താരിയും കിട്ടിയപ്പോൾ ഗുരുവിന് ആകെ സന്തോഷമായി. കൈ മുദ്രകളും കലാശവും ഒന്നും ഇല്ലാതെ അദ്ദേഹം അത് ചിട്ടപ്പെടുത്തി.വിളംബകാലത്തിൽ തുടങ്ങി ഷഡ്കാലത്തിൽ അവസാനിക്കുന്ന ആ നൃത്തരൂപത്തിനു പശ്ചാത്തലമായി ഉപയോഗിച്ചത് ഉടുക്കും,ഡോലിയും,ഒരു ശ്രൂതിപ്പെട്ടിയും മാത്രം.പതിനഞ്ച് മിനിട്ടിൽ അത് ചിട്ടപ്പെടുത്തി റിഹേഴ്സൽ ചെയ്തപ്പോൾ മനസിനു ഒരു കുളിരുണ്ടായി. റിഹേഴ്സലിനിടക്കു ഒരു നാൾ സാക്ഷാൽ വി.ദക്ഷിണാ മൂർത്തി സ്വാമി ഗുരുവിന്റെ വീട്ടിൽ എത്തി.പാട്ട് കേട്ട് അദ്ദേഹം എന്നെ അഭിനന്ദിച്ചപ്പോൾ എന്തൊക്കെയോ പിടിച്ചടക്കിയ മട്ടുണ്ടായി.നെയ്യാറ്റിൻകര പുരുഷോത്തമൻ എന്ന കൂട്ടുകരനാണ് ആ പാട്ട് പാടീയത്.
      കാത്തിരുന്ന മത്സര ദിനം എത്തി.തിരുവനന്തപുരം സെനറ്റ് ഹാളിൽ വച്ചായിരുന്നു മത്സരം.മുപ്പത്തി ഏഴുപേർ ആ മത്സര ഇനത്തിൽ പങ്കെടുക്കുന്നു.എന്നറിഞ്ഞപ്പോൾ തന്നെ ഒക്കെ മതിയാക്കി വീട്ടിൽ പോരാം എന്നു വിചാരിച്ചു.ഞങ്ങളുടെ കൂടെ വന്ന കോളേജ് അധ്യാപകനായ രാംദാസ് സാറും.പിന്നെ ഞങ്ങളുടെ കാർ ഡ്രൈവറായ മണി നായരുടേയും നിർബ്ബന്ധത്താൽ ചെസ് നംബർ  വിളിക്കുന്നതിനായി കാത്തിരുന്നു. തബല, ബോങ്കോസ്,കോങ്കോഡ്രം, അക്കോഡിയൻ, ചെണ്ട,തുടങ്ങിയ വാദ്യങ്ങളുടെ അകമ്പടിയോടെ വേദിയിൽ, നൃത്തരുപങ്ങൾ ആടി തകർക്കുകയാണ്.  
        ഇരുപത്തി അഞ്ചാം നമ്പറായി അനിയനെ പേരു വിളിച്ചു.ഒന്നും പ്രതീക്ഷിക്കാതെ.ഡാൻസ് തുടങ്ങി.മുപ്പത്തി ഏഴു പേരിൽ ആണായിട്ട് അനിയൻ ജയരാജ്   മാത്രം. അനിയന്റെ മനസിൽ  നൃത്തം മാത്രം എന്റെ മനസ്സിൽ താളം തെറ്റതെയും വേഗത്തി ലുള്ള തുമായ ഡോലി വാദനം. പതിനഞ്ചു മിനിറ്റും.ഹാളിൽ കൈയ്യ്ടി ശബ്ദം മുഴങ്ങി കേട്ടു. നൃത്തം അവസാനിച്ചതും ഞങ്ങൾ ഇരുവരും തളർന്നു.വേദിക്കു പുറകിൽ ഞങ്ങളുടെ ഡ്രൈവർ ഞങ്ങളെ താങ്ങി എടുത്താണ് കൊണ്ട് പോയത്.....
          മത്സരം കഴിയുന്നതു വരെ ഞങ്ങൾ കാത്തിരുന്നൂ..മൂന്നാം സ്ഥാനമെങ്കിലും പ്രതീക്ഷിച്ച് കൊണ്ട് ഇതിനിടയിൽ എന്റെ മൂത്ത സഹോദരനുമെത്തി.അദ്ദേഹം ഡാൻസ് കാണുവാൻ സദസ്സിന്റെ ഇടയിൽ ഉണ്ടായിരുന്നെന്നു ഞങ്ങൾ അറിഞ്ഞിരുന്നില്ലാ.എറണാകുളത്തെ എഫ്,എ,സീ.റ്റി യിൽ എഞ്ചിനിയറായിട്ട് ചേർന്നിട്ട് ഒരു മാസമെ ആയിരുന്നുള്ളൂ, സാഹിത്യത്തിലും, കർണ്ണാട്ടിക്ക് മ്യൂസിക്കിലും അദ്ദേഹത്തിനു നല്ല പിടി പാടാണ്.
       
                                   ജയകുമാർ,ജയരാജ്,ജയചന്ദ്രൻ(ചന്തുനായർ)                                 അവസാനം വിധി പ്രഖ്യാപനം വന്നൂ.ജീവിതത്തിൽ ആദ്യമായി പൊട്ടിക്കരഞ്ഞു....അനിയൻ ജയരാജിനു ഒന്നാം സമ്മാനം. അവനും കരയുന്നുണ്ടായിരുന്നൂ. ഞങ്ങളെ ഇരുപരേയും കെട്ടിപ്പിടിച്ചു നിന്നിരുന്ന ചേട്ടൻ ജയകുമാറിന്റെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നൂ...
 
                                                 കാവാലവും ജയരാജും                                                                                            ഞങ്ങളെ പരിചയപ്പെടാൻ രണ്ട് പേർ എത്തി. ഒരാളെ എനിക്ക് അറിയാമായിരുന്നൂ. അതു ശ്രീ.എം.ജി.രാധാകൃഷ്ണൻ ചേട്ടനായിരുന്നൂ.അദ്ദേഹം മറ്റേ വ്യക്തിയെ പരിചയപ്പെടുത്തി ഇതാണ് ‘കാവാലം നാരായണപണിക്കർ‘. അദ്ദേഹം പറഞ്ഞു.ഞങ്ങൾ തിരുവനന്തപുരത്ത് ഒരു നാടക സംഘം രൂപീകരിക്കാൻ പോകുന്നൂ.’തിരുവരങ്ങ്’ എന്നാണ് അതിന്റെ പേർ...നിങ്ങൾക്കും അതിൽ പങ്കാളികളാകാൻ താല്പര്യമുണ്ടോ....അച്ഛനോട് ചോദിച്ചിട്ട് മറുപടി പറയാം എന്ന് ഞങ്ങൾ പറഞ്ഞു.ഹസ്ത ദാനം തന്നു ഇരുവരും പോയപ്പോൽ പത്രക്കാർ വളഞ്ഞു .ഫോട്ടോ എടുക്കലും വിവരങ്ങൾ തിരക്കലും ഒക്കെ തകൃതിയിൽ.(പിറ്റെന്ന് പത്രത്തിൽ വന്ന ഫോട്ടോയും,കല്ല്യാണക്കളിയെ കുറിച്ചുള്ള എന്റെ കണ്ടെത്തലുകളുടെ വാർത്തയും ഞൻ വെട്ടി സൂക്ഷിച്ചിരുന്നത് ഇപ്പോൾ കാണനില്ലാ.അത് അനിയന്റെ വീട്ടിലാണ് അതു ഞാൻ പിന്നീട് ഇവിടെ ഇടാം) എം.ജി.കോളേജിലെ വിദ്യാർത്ഥികൾ ഞങ്ങളെ ഇരുവരേയും തോളിലേറ്റി തിരുവനന്തപുരം നഗരം മുഴുവനും ചുറ്റി കറങ്ങി.മനസ്സിൽ അടക്കാനാകാത്ത സന്തോഷത്തോടെ അപ്പോഴും ഞങ്ങൾ കരയുകയായിരുന്നൂ.
          പിന്നെ കാവാലത്തിന്റെ തിരുവരങ്ങിൽ ശ്രീ അരവിന്ദൻ മാഷ് സംവിധാനം ചെയ്ത കാവാലം ചേട്ടന്റെ ‘അവനവൻ കടമ്പ‘ എന്ന നാടകത്തിൽ ഞങ്ങളും പങ്കാളികളായി... പല വേദികളിലും , പശ്ചാത്തലസംഗീതവും, ദീപ പ്രസരണവും ഒക്കെ  ഞാനും എന്റെ ജേഷ്ഠനും   തന്നെയാണ് നിർവഹിച്ചത്. അനിയൻ ജയരാജ് അതിൽ പ്രധാനമായ ഒരു റോളും കൈകാര്യം ചെയ്തു.മറ്റ് അഭിനേതക്കൾ. ഗോപി ചേട്ടൻ(ഭരത് ഗോപി) നെടുമുടി വേണു, ജഗന്നാഥൻ, കൈതപ്രം, എസ്.ആർ.ഗോപാല കൃഷ്ണൻ, അണ്ടർ സെക്രട്ടറി ആയിരുന്ന നടരാജൻ ചേട്ടൻ, (ലളിതംബിക ഐ.എ.എസിന്റെ ജേഷ്ഠൻ),കൃഷ്ണന്‍ കുട്ടിനായർ കവി കുഞ്ചു പിള്ള തുടങ്ങിയവരയിരുന്നു. അനിയൻ പിന്നെ ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പ്രൊഫസറയും.ഇപ്പോൾ അസമിലെ ദൂരദർശൻ കേന്ദ്രത്തിലെ ഡയറക്ടറായും സേവനം അനുഷ്ഠിക്കുന്നു.   ജേഷ്ഠൻ സൌദിയിലെ ഒരു സർക്കാർ കമ്പനിയിലെ ജനറൽ മാനേജരാണ്.. കാവാലത്തിന്റെ 'കൈകുറ്റപ്പാട്” എന്ന നാടകം.ആദ്യമായി സംവിധാനം ചെയ്തത് എന്റെ സഹോദരൻ ജയകുമാർ ആയിരുന്നു. അമ്പലമേട്  എഫ്.എ.സി.റ്റി. യിൽ അത് ആ നാടകം ആദ്യമായി അവതരിപ്പിച്ചു.                                                                                                                                     ചരിത്രത്തിൽ ,സുവർണ്ണ ലിപികളിൽ ആലേ ഖനം  ചെയ്തിട്ടില്ലെ ങ്കിലും  അതിനു ശേഷം സ്കൂൾ,കോളേജ് നൃത്ത മത്സരങ്ങളിൽ ‘നാടോടി നൃത്തം ഏന്നൊരു മത്സര ഇനം ഉണ്ടാകുവാൻ ഞങ്ങൾ  നിമിത്തമായി എന്നത് സന്തോഷമായി കരുതുന്നൂ, ഇത്തരുണത്തിൽ. മാത്രമല്ലാ വംശനാശം സംഭവിച്ച ഒരു കലാരൂപത്തിനു വീണ്ടൂം ജന്മമേകീ എന്നതും സന്തോഷം നൽകുന്നു.എതൊക്കെയോ പുസ്തകങ്ങളിൽ ഇതിനെ പറ്റി പ്രതി പാദിച്ചിട്ടുമുണ്ട്.വിക്കി പീഡിയയിലേക്കുവേണ്ടിയും ഇതിനെപറ്റിയുള്ള വിവരങ്ങൾ തിരക്കിയിരുന്നെന്നാണു എന്റെ ഓർമ്മ......വംശനാശം സംഭവിച്ച ആ കലരൂപം ഇപ്പോൾ ഉണ്ടോ എന്നത് വേദനയുള്ള ഒരു സംശയമായും നില നിൽക്കുന്നൂ.............
           
Guru Chandrasekharan (1916–1998) was an Indian classical dancer, choreographer and instructor of Kathakali. He was born in Trivandrum, India in 1916. His father was N.K. Nair, who was himself a well known artist and a notable oil painter. Guru Chandrasekharan held tenure at the Visva Bharati University (Santiniketan) from 1947 to 1950, where he was a Professor of Classical Dance, focusing on Kathakali.

Sunday, July 21, 2013

ഫേയ്സ് ബൂക്ക്

ഫേയ്സ് ബുക്ക്  
.                                                                                                                                                                  
മുന:-   ബുധനാഴ്ചക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയാണ് .നമ്മൾ ആദ്യമായി കണ്ട്മുട്ടുന്ന    ബുധനാഴ്ച                                                                                                                                                    
ഒഫി:‌‌-  കാത്തിരിക്കുകയാണ് ,തീർച്ചയായും ഞാൻ വരും. ജെറുസലേമിലെ ബസ്സ് സ്റ്റേഷനിൽ, കാത്ത് നിൽക്കും.പക്ഷേ നിന്നെ ഇതുവരേക്കും ഞൻ കണ്ടിട്ടില്ലല്ലോഞാൻ എത്ര തന്നെ പറഞ്ഞിട്ടും.ചാറ്റ് ബോക്സിൽ നീ നിന്റെ ഫോട്ടോ ഇട്ടു തന്നില്ലല്ലോ. എങ്ങനെയാ നിന്നെ കണ്ട് പിടിക്കുന്നത്.
മുന:-   നിനക്കെന്നെ കണ്ടുപിടിക്കാൻ എളുപ്പമാണ്. ഞാൻ മുൻപ് പറഞ്ഞിരുന്നത് നീ ഓർക്കുക.എനിക്ക് 170 സെന്റീമീറ്റർപൊക്കമുണ്ട്.തലമുടി ബോബ് ചെയ്തിരിക്കുകയാണ്. കറുത്ത മുടിയാണ് കേട്ടോ.എന്റെ കണ്ണുകൾ കാണുമ്പോൾ തന്നെ നിനക്കെന്നെ തിരിച്ചറിയാൻ കഴിയുംഎനിക്ക് നിന്നെ അറിയാമല്ലോ..നിന്റെ ചിത്രം എന്റെ മനസ്സിൽ പതിഞ്ഞു കിടപ്പുണ്ട്ഒരിക്കലും മായാതെ.
ങ്ങനെ ഓഫിർ മരണത്തിലേക്ക് നടന്നു കയറി.വംശവൈരത്തിന്റെ ബലിക്കല്ലിൽ ഒരു രക്ത സാക്ഷികൂടി. പാലസ്ഥീൻ-ഇസ്രായേൽ രാജ്യങ്ങളുടേ കുടിപ്പകയിൽ,18 വയസ്സു കാരനായ ഒഫിർ രഹിമിന് ഹോമിക്കേണ്ടി വന്നത് സ്വന്തം ജീവിതമായിരുന്നു.  
    ഇസ്രായേലിലെ അഷ്കലോൺ നഗര വാസിയായ ഒഫീർ പാഠ്യശാല വിട്ടു വന്നാലുടൻ ഇന്റർനെറ്റ് പരതി തുടങ്ങും.ഒരിക്കൽ ചാറ്റിങ്ങിനിടയിൽ അവൻപാലസ്തീനിൽ നിന്നുമുള്ള അന്നെ മുന എന്ന ഇരുപതുകാരിയെ പരിചയപ്പെട്ടു.പേരൊഴിച്ച് ബാക്കിയെല്ലാം ഫേയ്ക്ക് ഐ.ഡി ആയിരുന്നു.അവളുടെ ചിത്രമല്ല പ്രൊഫൈലിൽ കൊടുത്തിരുന്നത്.
          ലൈംഗികത മുറ്റി നിൽക്കുന്ന സംഭാഷണത്തിലൂടെ അവൾ - മുന്ന,ഒഫീർ എന്ന കൌമാരക്കാരന്റെ മനസ്സിൽ തീയായി പടർന്നു കരുതി. അവർ ചാറ്റിംഗിലൂടെ ഹൃദയങ്ങൾ കൈമാറി.ദിവസത്തിൽ മൂന്നു നാലു മണിക്കൂറുകൾ ഒഫീർ കമ്പ്യൂട്ടറിന്റെ മുന്നിൽ ചടഞ്ഞിരുന്നു.ഒരു നാൾ, തമ്മിൽ കാണണമെന്ന് മുന്ന പറഞ്ഞു.
          അവൻ അവളെ തന്റെ നാട്ടിലേക്ക് ക്ഷണീച്ചു.എന്നാൽ തനിക്ക് കാർ ഇല്ലെന്നും,ഒഫിർ ജറുസലേമിലേക്ക് വരികയാണെങ്കിൽ,തമ്മിൽ കണ്ട ശേഷം പിറ്റേന്ന് രാവിലേ തന്നെ ഒരു സുഹൃത്തിന്റെ കാറിൽ അവന്റെ വീട്ടിലേക്ക് എത്തിക്കാമെന്നും അവൾ പറഞ്ഞത് അവൻ  വിശ്വസിച്ചു.
          അങ്ങനെ ശപിക്കപ്പെട്ട ദിനമെത്തി.അവൻ വീട് വിട്ടിറങ്ങി.ജറുസലേമിലെ ബസ്സ് സ്റ്റേഷനിൽ അവൾ കാത്ത് നിൽ‌പ്പുണ്ടായിരുന്നൂ.തമ്മിൽ കണ്ട് മുട്ടിയപ്പോൾ ഇത്രയും  സുന്ദരിയാണ് അവളെന്നു അവൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.‘തന്റെ സുഹൃത്തിന്റെ ഫ്ലാറ്റിൽ ആരുമില്ലെന്നും ,നമുക്ക് അവിടേക്കു പോകാം‘ എന്ന് അവൾ പറഞ്ഞു.
          ആദ്യ സമാഗമത്തിന്റെ നിർവൃതിയിൽ അവൻ സമ്മതം മൂളി. ഇരുവരും കയറിയ ടാക്സി ചെന്നു നിന്നത് പാലസ്തീൻ അധിനിവേശഭൂമിയിലെ ഒരു ഇരുണ്ട തെരുവിലാണ് .കാറിൽ നിന്നുമിറങ്ങി ആൾപ്പാർപ്പില്ലാത്ത ഒരു ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിൽ അവർ എത്തിനിന്നു.മുന്നയുടെ കണ്ണുകളിലെ പ്രേമ ഭാവം രോഷത്തിനു വഴി മാറി..പിന്നെ അവൾ ഗർജ്ജിച്ചൂ “ഇസ്രാലികളെ കൊന്നൊടുക്കുന്നതീവ്രവാദികളിൽ ഒരാളാണ് ഞാൻ..നിന്റെ പിതാവ് ഒരു പട്ടാളക്കാരനാണ്.ആയാൾ ഞങ്ങളുടെ കൂട്ടുകാരിൽ പലരെയും കൊന്നൊടുക്കി...പകരം എനിക്ക് നിന്നെ വേണം.”
          ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനു മുൻപേ അവനു ചുറ്റും അവളുടെ അനുചരന്മാർ എത്തിക്കഴിഞ്ഞൂ.അവൾ അവന്റെ ശിരസ്സ് ലക്ഷ്യമാക്കി നിറയൊഴിച്ചൂ...മരിച്ചു കിടക്കുന്ന ഒഫിരിന്റെ നെഞ്ചിൽ ചവുട്ടി നിന്ന് അവൾ പറഞ്ഞു..”ഇസ്രായെലിലെ ഒരമ്മയെങ്കിലും കണ്ണിരു കുടിച്ചല്ലോ...ഇതൊരു തുടക്കം മാത്രം.ചുറ്റും നിന്ന കൂട്ടൂകാർ പൊട്ടിച്ചിരിച്ചൂ
          ഒരു വർഷത്തിനു ശേഷം  കമ്പ്യൂ ട്ടറിന്റെ ആകൃതിയിൽ നിർമ്മിച്ച അവന്റെശവകുടീരത്തിൽ പൂക്കൾ വച്ച് നിവർന്ന സാന്ദ്ര എന്ന ,ഒഫീറിന്റെ സഹോദരിയുടെ കണ്ണൂകൾ നിറഞ്ഞില്ലാ പകരം വൈരാഗ്യത്തിന്റെ തീഷ്ണതതെളിഞ്ഞു വന്നൂ........
                                      ....................................
 പ്രീയപ്പെട്ട എന്റെ ബ്ലോഗ് സഹോദരങ്ങളെ.


ഞാൻ ഇവിടെ ഒരു  കഥാതന്തു (Gist)എഴുതുന്നു.കഥ എന്ന് പറയാൻ പറ്റില്ലാ.കാരണം ഇതൊരു നടന്ന സംഭവം ആണ്.കേരളത്തിലല്ലാ നടന്നത്.ഇസ്രായേലിലെ അഷ്കലോൺ എന്ന നഗരത്തിൽ 2001 ജനുവരി15നു നടന്ന സംഭവം. ഇതു കേരളത്തിൽ നടക്കുന്ന ഒരു സംഭവമായി മാറ്റി എഴുതുക.കൊലക്കുള്ള കാരണങ്ങൾ എന്തുമാകാം.കാർഗിൽ യുദ്ധത്തിൽ അച്ഛൻ നഷ്പ്പെട്ട കുട്ടിയായിട്ടോ...അങ്ങനെ ഏതു പ്രതലവും നിങ്ങൾക്ക് തിരഞ്ഞെടുക്കാം..ഒരു പൂർണ്ണ വളർച്ചയുള്ള കഥ ആയിരിക്കണം.കഥാ പാത്രങ്ങൾ എത്ര വേണോ ആകാം..ട്രീറ്റ് മെന്റിൽ പുതുമ ഉണ്ടാകണം.കഥകൾ അവരവരുടെ ബ്ലോഗിൽ പ്രസിദ്ധീകരിക്കാം.തിരക്കഥ ആയി എഴുതണമെന്നില്ലാ. ബ്ലോഗിൽ ഇടാൻ താല്പ്ര്യം ഇല്ലാത്തവർ chandunair.s.n@gmail എന്ന വിലാസത്തിലും അയക്കാം. ഞൻ അടുത്തു ചെയ്യാൻ ഉദ്ദേശിക്കുന്ന സിനിമക്ക് വേണ്ടിയാണീ കഥ... എഴുതുന്ന ആളിനെ പേരില്‍ തന്നെ കഥയുടെ ക്രെഡിറ്റ്‌ കൊടുക്കുന്നതാണ്.................                       നിങ്ങളുടെ ചന്തുനായര്‍

Friday, June 21, 2013

ജൂൺ 21 വെള്ളീയാഴ്ച ലോക സംഗീത ദിനം

ജൂൺ 21 വെള്ളീയാഴ്ച ലോക സംഗീത ദിനം
 
                                                                                                                                                                             

ജപകോടി ഗുണം ധ്യാനം,ധ്യാന കോടി ഗുണോ ലയ
ലയകോടി ഗുണം ഗാനം ,ഗാനാത്പരതരം നഹി.

നിർമ്മലമായ മനസുകൊണ്ട് ,കോടി പ്രാവശ്യം ജപിക്കുന്നതിന് തുല്യമാണ് ഒരു തവണ ധ്യാന നിമഗ്നമാകുന്നത്, കോടീപ്രാവശ്യം ധ്യാനിക്കുന്നതിനേക്കാൾ തുല്യമാണ് ഒരു തവണ ലയം പ്രാപിക്കുന്നത്.കോടി പ്രാവശ്യം  ലയം പ്രാപിക്കുന്നതിന് തുല്യമാണ് ഒരു തവണ ഗാനം ആലപിക്കുന്നത് (അല്ലെങ്കിൽ ഗാനത്തിൽ മുഴുകി ഇരിക്കുന്നത്) അതിനാൽ ഗാനത്തെക്കാൾ ശ്രേഷ്ടമായത് മറ്റൊന്നില്ല. മോക്ഷപ്രാപ്തിക്ക് സാധാരണക്കാർക്ക് ,എറ്റവും ലളിതമായ മാർഗ്ഗവും സംഗീതമാണ്.

ഭാഷ കൊണ്ടല്ലാ ഹൃദയം കൊണ്ട് ആസ്വദിക്കപ്പെടേണ്ടതാണ് സംഗീതം. അത് മനസ്സിനെ ആനന്ദത്തിലേക്ക് നയിക്കും.ലോ‍ക സംഗീത ദിനത്തിൽ ചില സംഗീത വിശേഷങ്ങൾ പങ്കു വക്കുകയാണ് ഞാൻ.                                                                                                                    നൃത്ത,ഗീത ,വാദ്യങ്ങൾ,ഇരുപത് വർഷത്തോളം ഗുരുമുഖത്ത് നിന്നും പഠിച്ചിട്ടുള്ള വ്യക്തിയാണ് ഞാ‍ൻ .അതിനാല്‍ ഇവയെക്കുറിച്ച് പറയുമ്പോൾ  ഞാൻ വാചാലനാകും.അതു കൊണ്ട് തന്നെ എഴുപത്തിരണ്ട് മേള കർത്താ രാഗങ്ങളെയോ,അതിന്റെ ജന്യരാഗങ്ങളെപ്പറ്റിയോ ഒന്നും പ്രതിപാതിക്കുന്നില്ല,സപ്ത താളങ്ങളെപ്പറ്റിയും പറയുന്നില്ല, നൃത്ത രസ ഭാവങ്ങളെപ്പറ്റിയും പറയുന്നില്ലാ.

സംഗീതദിനം വന്ന വഴി
1979-ൽ അമേരിക്കൻ സംഗീജ്ഞനായ ജോയൽ കോയനാണ് ആദ്യമായി സംഗീത ദിനം എന്ന ആശയം കൊണ്ട് വന്നത്.ഈ ദിനത്തിൽ ആർക്കും എവിടേയും ആടിപ്പാടാം എന്നും അദ്ദേഹം പ്രസ്താവിച്ചു.ജോയൽ കോയലിന്റെ ഈ ആശയം അമേരിക്കയിൽ യാഥാർത്ഥ്യമായില്ല. എന്നാൽ ആറുവർഷങ്ങൾക്ക് ശേഷം ഫ്രാൻസിൽ ഈ ആശയം നടപ്പിലായി .അങ്ങനെ 1982 മുതൽ            ‘ഫെത് ദല മ്യൂസിക്ക്‘ (fete da la musique) എന്നറിയപ്പെടുന്ന ലോക സംഗീത ദിനം ആചരിച്ചു തുടങ്ങി. ഇന്ന് ലോകത്ത് നൂറിലേറെ രാജ്യങ്ങൾ അവരുടേതായ രീതികളിൽ സംഗീത ദിനം ആഘോഷിക്കുന്നൂ..

                                                                                                         തനത് സംഗീതം
“ഇലത്താളം,ധിമില,മദ്ദളം ഇടയ്ക്കയും ചേർന്നുപാട്
കൊമ്പു കുറുകുഴൽ അൻപിനലകടൽ ഓം കാര പൊരുൾ പാട്
നിളയിൽ പൊന്നലകൾ പാട്,മുടിയഴിഞ്ഞും കാറ്റിലാടും
മുളം കാടുകൾ പാട്.... ഉണ്ണിക്കിടാങ്ങൾ പാട്.”
ബഹുമാന്യനായ ശ്രീ ഓ.എൻ.വി. കുറുപ്പ് എഴുതിയ ഈ കവിത വർഷങ്ങൾക്ക് മുൻപ് ഡൽഹി ആകശവാണി നിലയത്തിൽ സംഗീതം ചെയ്ത് 30 ഗായികാ,ഗായകന്മാരെ കൊണ്ട് ഞാൻ അവതരിപ്പിച്ചതു ഒരു കുളിരോടെ ഓർക്കുന്നു.അതു എയെറിൽ വന്നതു ഒരു ജൂൺ ഇരുപത്തി ഒന്നിനാണ്..കേരളമേ സ്വസ്തി.

വഞ്ചിപ്പാട്ട്,കൊയ്ത്പാട്ട്,മാപ്പിളപ്പാട്ട്,പുള്ളുവൻപാട്ട്,വടക്കൻ പാട്ട്,വേലൻ പാട്ട്, നന്തുണിപ്പാട്ട്,കളമെഴുത്ത് പാട്ട്, തെയ്യം,തിറ,പടയണി, കോൽക്കളി, കുംഭക്കളി, കുമ്മാട്ടിക്കളി, തുടങ്ങി ഒട്ടേറെ നൃത്ത ഗാന ശാഖകളുടെ നിറത്തിങ്കളാണ് നമ്മുടെ കൊച്ച് കേരളം. അവ    കേരളത്തിന്റെ നാടോടിസംഗീതസംസ്കാരത്തെ മികവുറ്റതാക്കുന്നു.വരികളിലെ താളം കൊണ്ടും,ഇമ്പമാർന്ന ആലാപന ശൈലികൊണ്ടും ഇവയെല്ലം തന്നെ മലയാളികൾക്കും, വിദേശികൾക്കും എറെ പ്രീയപ്പെട്ടതുമാണ്.ഓട്ടം തുള്ളൽ, തിരുവാതിര, ഒപ്പന, മോഹിനിയാട്ടം, കഥകളി, സോപാന സംഗീതം തുടങ്ങി ഒട്ടേറെ സംഭാവനകൾ സംഗീത ലോകത്തിന് നമ്മുടെ പൂർവ്വികർ നൽകിയിട്ടുണ്ട്.മാറല പിടിച്ച് കിടന്നിരുന്ന അത്തരം സംഗീതത്തിന് ഇപ്പോൾ പുതു വെളിച്ചം കാട്ടിക്കൊണ്ട് വീണ്ടും പിറവി എടുക്കുന്നത് ഒരു ഉൾക്കുളിരോടെ തന്നെ നമ്മൾ നോക്കി കാണുന്നു.


ബിഹു
ആസാമിലെ ഉത്സവമാണ് ബിഹു.പുതു വത്സര ദിനമായി ആഘോഷിക്കുന്ന ബിഹു കൃഷിക്ക് തുടക്കമിടുന്ന അവസരത്തിൽ അവശ്യമായി തീർന്നിരിക്കുന്നു.ബിഹുവിനോടനുബന്ധിച്ച് പാടുന്ന നാടോടിപാട്ടുകൾ ഭൂമി ദേവിയെ ഉണർത്തുമെന്നും,അതു വഴി നല്ല വിളകൾ കിട്ടുമെന്നും ആസാമിലെ കർഷകർ വിശ്വസിക്കുന്നു.ധോൽ (ഡോൽക്കി,ഡോലക്ക്)എന്ന സംഗീത ഉപകരണമാണ് ഇതിനു ഉപയോഗിക്കുന്നത്.

                                                                                                                           ബങ്കറ
പഞ്ചാബിലെ പരമ്പരാഗതമായ നൃത്തമാണ് ബങ്കറ. ആദ്യകാലത്ത് കൊയ്ത്തിനു വേണ്ടി ഉപയോഗിച്ചിരുന്ന ഈ നൃത്തരൂപം പിന്നെ വിവാഹത്തിനും,പുതുവത്സരാഘോഷത്തിനും ഒഴിച്ച്കൂടാനാവാത്ത ഒന്നായി തീർന്നു.പോപ്പ് സംഗീതത്തിന്റെ വരവോടെ ബങ്കറ സംഗീതം ഇൻഡ്യക്ക് വെളിയിലും വ്യാപിച്ചു.RAW യുടെ റെസ്സലിംഗ് വേദിയിൽ ഗ്രേറ്റ് ഖാലി വരുമ്പോൾ പശ്ചാത്തലമായി ഇത് ഇടുമ്പോൾ കാണികൾ ഹർഷാരവത്തോടെ എണീറ്റ് നൃത്തചെയ്യുന്നത് കാണാം.മാഹിയ,ധോല എന്നിവയും പഞ്ചാബിലെ പേരു കേട്ട നാടോടി ഗീതങ്ങളാണ്.


ദാണ്ടിയ
ഗുജറാത്തിലെ,നൃത്തവും ഗാനവും ചേർന്ന നാടോടി സംഗീത രൂപമാണ് ദാണ്ടിയ.പോപ്പ് സംഗീതത്തിലൂടെ ലോക പ്രശസ്തമായ ഈ നൃത്തം  നവരാത്രികാലത്താണ്കൂടുതലായും അവതരിപ്പിക്കുന്നത്.ഗർബ ഗുജറത്തിൽ നിലനിൽക്കുന്ന മറ്റൊരു നാടോടി കലാ രൂപമാണ്.


ലാവണി
മഹാരാഷ്ട്രയിലെ ജനപ്രീയ നൃത്ത സംഗീതരൂപമാണു ലാവണി.പരമ്പരാഗതമായി സ്ത്രീകളാണ് ലാവണി അവതരിപ്പിക്കുന്നത് ദ്രുതതാളത്തിൽ പാട്ടും പാടി ചുവടുവച്ച് ലാവണി അവതരിപ്പിക്കുമ്പോൾ കാഴ്ചക്കാരും അറിയാതെ അതിന്റെ ഭാഗഭാക്കുകളാകുന്നു....


കർണ്ണാടക സംഗീതം,ഹിന്ദുസ്ഥാനി സംഗീതം
ദേശ,ഭാഷ,ജാതി,മത ഭേതങ്ങൾക്കതീതമായി നിലകൊള്ളുന്ന രണ്ട് സംഗീത ശാഖകളാണ് കർണ്ണാടക സംഗീതവും,ഹിന്ദുസ്ഥാനി സംഗീതവും ഇവ.ലോകത്തിന്റെ നെറുകയിൽ സംഗീതത്തിന്റെ മന്ത്രസ്ഥായിയായി നിലകൊള്ളുന്നു. 

സംഗീതം വരമാണ് നന്മയെ തലോലിച്ചുറങ്ങാൻ നമുക്കായി ഈശ്വരൻ തന്ന വരം.. ഈ ദിനത്തിൽ നമുക്ക് സംഗീതത്തെ വാരിപ്പുണരാം. ഉഷസ്സിൽ ഭൂപാളമായും, നിശയിൽ നീലാംബരിയായും...........
                                                 ***********************