Monday, May 26, 2014

ഞങ്ങൾക്ക് 30 വയസ്സ്

                                                                                                                                                                                                               
                                                                                                                                                                           26-5-2014 ഞങ്ങൾക്ക് 30 വയസ്സ്                                                                                                                                                                                                                                                                                                     കാലത്തിന് അശ്വവേഗത. മുപ്പത് വർഷങ്ങൾ ഓടി മറഞ്ഞതറിഞ്ഞില്ലാ.... ഞാൻ എന്റെ വാമ ഭാഗത്തെ സ്നേഹിച്ചതിനേക്കാളും അവൾ എന്നെ ആരാധിച്ചു. കനൽ വഴികളിൽ അവളെനിക്ക് പാദുകങ്ങളായി, ഇടവപ്പാതിയിലെ ഇടിമിന്നലിൽ കവചമായി, തുലാ വർഷത്തിൽ കുടയായി. അസുഖക്കിടക്കയിൽ ഔഷധമായി. മനസ്സ് വേദനിച്ചപ്പോൾ നീലാമ്പരിയായി. പുലർകാലങ്ങളിൽ കാതുകളിൽ ഭൂപാളം പാടി. എന്റെ തെറ്റിന്റെ സ്ലേറ്റിൽ അവൾ മഴിത്തണ്ടായി. ഒരു ചുടു ചുംബനത്തിന്റെ നിശാസം അവളിൽ നിന്നും കേട്ടതറിഞ്ഞൊ?, ഞാനൊന്നും നൽകിയില്ല... അരവയർ നിറയുവാൻ അന്നവും നൽകീല, അരചുറ്റി ഘോഷിക്കാൻ ഉടുതുണി നൽകീല, ആരിരോ പാടുവാൻ അവളേയും നൽകീല, ആട്ടിയുറക്കുവാൻ അവനെയും നൽകീല, എങ്കിലും.......... അവളെന്നെ സ്നേഹിക്കുകയായിരുന്നു ഈ സുന്ദരവേളയിൽ മനസ്സാൽ അവളെ ഒന്ന് വണങ്ങീലയെങ്കിൽ നിങ്ങളെന്നെ മനുഷ്യനെന്നു വിളിക്കില്ലല്ലോ.........
                                             സൂര്യജിത്തും മകനാണ്

                                                                         സൂര്യജിത്തിന്റെ ആശംസകൾ                                                                                                                                                                                                                               ************************  

Thursday, May 15, 2014

ആരണ്യ സംസ്കൃതി

ആരണ്യ സംസ്കൃതി                                                  
                                                                                         
കേരള സർക്കാർ,വനം വകുപ്പിന്റെ ഒരു ഡോക്യുമെന്ററിക്കു വേണ്ടി എഴുതിയത്


വർഷങ്ങൾക്ക് മുൻപ് നമ്മുടെ നാട്ടിൽ നില നിന്നിരുന്ന ഒരു ആചാരം,കളമെഴുത്തും പാട്ടും, ആചാരം എന്നതിലുപരി ഇതൊരു   അനുഷ്ഠാനകലയുമാണ്.ഭക്തിസ്വരൂപവുമാണ്.                പുള്ളോൻ കുടത്തിന്റെ ഒറ്റക്കമ്പിയിൽ നിന്നുമുയരുന്ന ശ്രുതിയിൽ ലയിച്ച് പാടുന്ന പുള്ളോത്തിയുടെ മനസ്സിലെ താളം, കന്യകയുടെ മനസ്സിലേക്കാവാഹിക്കുമ്പോൾ കന്യക മനവും,തനുവും മറന്നാടും....
വർഷത്തിലൊരിക്കൽ ഇത് തറവാടുകളിൽ ആഘോഷമായി മാറാറുണ്ട്.ഈ ആഘോഷത്തിന്റെ പൊരുൾ തേടി നമ്മൾ,തറവാടുകളുടെ കിഴക്കേപുരയിടത്തിലേക്ക് നടന്നാൽ പ്രകൃതിയുടെ ഒരു പരിച്ഛേദം അവിടെ കാണാം....
നൂറും,പാലും നൽകി നമ്മൾ തൊഴുത് നിൽക്കുന്ന നാഗ ബിംബങ്ങളും, അതിനെ ചുറ്റി പടർന്നു നിൽക്കുന്ന വലിയ സർപ്പകാവും കാണാം.

ആരണ്യ സംസ്കൃതിയെന്ന് രബീന്ദ്ര നാഥ ടാഗോർ വിശേഷിപ്പിച്ച സംസ്കാരമാണ്, ഭാരതീയപാരമ്പര്യം...

പ്രസിദ്ധ പാശ്ചാത്യ ചിന്തകനായ ബർട്രന്റ് റസ്സൽ (Bertrand Russell)ഒരിക്കൽ  പറഞ്ഞിരുന്നു നിബിഡങ്ങളായ വനങ്ങളിൽഞാൻ തത്വശാസ്ത്രം ദർശിക്കുന്നു.
സ്വാഭാവിക വനങ്ങൾനശിപ്പിക്കുന്നത് മൂലം.നമ്മയേയും,ഭൂമിയേയും ചുട്ടു പൊള്ളിക്കാനിരിക്കുന്ന ഗ്രീൻഹൌസ് ഇഫക്റ്റിന്റെകൊടിയ ദുരന്തത്തെ എങ്ങനെ അതിജീവിക്കാൻ സാധിക്കും എന്ന ചിന്തയിലാണ് ഇന്ന് ശാസ്ത്ര ലോകം.      
നമ്മുടെ പൂർവ്വികർ ദീർഘദൃഷ്ടി ഉള്ളവരായിരുന്നു.വീട്ടിനടുത്ത്  ഒരു കാവ്,അല്ലെങ്കിൽ കാട് വളർന്നു വന്നാൽ അത് വരും തലമുറക്ക് വല്ലാത്ത അലോസരമുണ്ടാക്കും എന്ന് അവർമനസ്സിൽ കണ്ടിരുന്നു. വെറുതെ എന്തിനു ഒരു കാട്, എന്ന ചിന്തയിൽ പിൻഗാമികൾ അത് മുറിച്ചുമാറ്റും. എന്നാൽ അതിനുള്ളിൽ മുന്ന് നാഗബിംബങ്ങൾ വച്ച് ആരാധിച്ചാൽ ഭയം കൊണ്ട് അത് അവർ മുറിച്ച് മാറ്റുകയുമില്ലാ എന്നും അവർ ചിന്തിച്ചിരുന്നു..അതു കൊണ്ടുള്ള ഗുണങ്ങൾ ഒന്നു ശ്രദ്ധിച്ച് നോക്കൂ...കർക്കിടകം പേമാരിയായി കുത്തിയൊലിച്ചാർക്കുമ്പോഴും, ഇടി മിന്നലോടെ എത്തുന്ന ഇടവപ്പാതിയും,  തുള്ളിക്കൊരുകുടംകണക്കെ വിണ്ണിൽ നിന്നും മണ്ണിലേക്ക് പെയ്തിറങ്ങുന്ന തുലാവർഷവും  ഈ കാവുകളിലുള്ള,മരത്തിന്റെ  വേരുകൾ തടഞ്ഞ് നിർത്തിഭൂമിക്കടിയിലേക്ക് നീരൊഴുക്കുന്നു.അതിന്റെ സാക്ഷിപത്രമായി.കാവിന്റെ മുന്നിലുള്ള കുളവും,വീട്ടിൻ മുറ്റത്തെ കിണറും,വറ്റാക്കുളവും,വറ്റാക്കിണറും ആകുന്നു....
ഇനിയൊരു ലോകമഹായുദ്ധം ഉണ്ടാകുന്നുവെങ്കിൽ അത് വെള്ളത്തിനു വേണ്ടി ആയിരിക്കും എന്ന്  ഭൌമ ശാസ്ത്രജ്ഞർ പറയുന്നതിന്റെ പൊരുൾ നമ്മുടെ ആൾക്കാർ ശ്രദ്ധിക്കുന്നില്ലാ എന്നാണ് തോന്നുന്നത്.          
ഇവിടെയാണ് കാവുകളുടെ പ്രസക്തി. ഇന്ത്യയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും സർപ്പാരാധന നിലനിൽക്കുന്നുണ്ടെങ്കിലും സർപ്പാരാധന സമ്പ്രദായത്തിലെ കേരളീയത എടുത്തുപറയത്തക്കതാണ്. ഇന്ത്യയിൽതന്നെ സർപ്പാരാധന ഏറ്റവും വ്യാപകമായ പ്രദേശമാണ് കേരളം. “അഹിഭൂമി”[സർപ്പങ്ങളുടെ നാട്] എന്നു കേരളത്തേയും  സഹ്യാദ്രി”[സ+അഹി+അദ്രി=സർപ്പങ്ങൾ നിറഞ്ഞ പർവ്വതം] എന്ന്പശ്ചിമഘട്ടത്തേയും ആര്യന്മാർ വിശേഷിപ്പിച്ചത് ഈ ഭൂവിഭാഗത്തിന്റെ സർപ്പാരാധനയുടെ പ്രാധാന്യം പരിഗണിച്ചാവണം.
സർപ്പങ്ങളെ കാവുകൾ എന്ന വൃക്ഷനിബിഢങ്ങളായഒരു ഖണ്ഡത്തിൽ കുടിയിരുത്തി ആരാധിക്കുന്ന സമ്പ്രദായം കേരളത്തിന്റെ സവിശേഷതയാണ്. സർപ്പപ്രീതിക്കായി അനവധി അനുഷ്ഠാനകലകൾ കേരളത്തിൽ രൂപം കൊണ്ടിട്ടുണ്ട്. ക്ഷേത്രങ്ങളോടും പഴയ തറവാടുകളോടും അനുബന്ധിച്ചാണ് സർപ്പകാവുകൾ കണ്ടുവരുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിൽ പരസ്പരസൌഹൃദത്തോടും പരസ്പരസാഹോദര്യത്തോടും കഴിഞ്ഞുപോവുന്ന അപൂർവ്വബന്ധത്തിന്റെ മാതൃകയുമാണ് കാവുകൾ
കേരളോല്പത്തി, സർപ്പകാവുകളെ സംബന്ധിച്ച ചില കഥകൾ വെളിപ്പെടുത്തുന്നു. കേരളം സൃഷ്ടിച്ച പരശുരാമൻ അന്യദേശങ്ങളിൽ നിന്ന് കൊണ്ട് വന്ന് പാർപ്പിച്ച ആളുകൾക്ക് അനുഭവപ്പെട്ട സർപ്പശല്യം പരിഹരിക്കാൻസർപ്പകാവുകൾ ഉണ്ടാക്കി ആരാധിക്കാൻ നിർദേശിച്ചു എന്നാണ്കേരളോല്പത്തിയിൽ പറയുന്ന കഥ.
മറ്റൊരു ഐതിഹ്യം. പരശുരാമനാണ് കേരളത്തിൽ നാഗാരാധനയ്ക്ക് തുടക്കം കുറിച്ചതെന്നാണ് കേരളസൃഷ്ടി നിർവഹിച്ചപ്പോൾഅവിടം വാസയോഗ്യമാകണമെങ്കിൽ സർപ്പശല്യം ഇല്ലാതാക്കണമെന്നും ജലത്തിലെ ലവണാംശം ഒഴിവാക്കേണ്ടതുണ്ടെന്നും കണ്ടെത്തിയത്രെ. അതിനായി അനന്തനെയും വാസുകിയെയും പ്രത്യക്ഷപ്പെടുത്തിയ പരശുരാമൻഭൂമിയുടെ രക്ഷകരും കാവൽക്കാരുമെന്നനിലയിൽ സർപ്പങ്ങളെ പൂജിക്കുകയും അവർക്ക് പ്രത്യേക വാസസ്ഥാനം നല്കുകയും ചെയ്യാമെന്ന് ഉറപ്പുകൊടുത്തുവത്രെ. പകരം സർപ്പങ്ങൾ ഉച്ഛ്വാസവായുകൊണ്ട് ജലത്തിലെ ലവണാശം നശിപ്പിക്കുകയും ചെയ്തു എന്ന് ഐതിഹ്യം പറയുന്നു.പ്രാചീനകേരളം, അഹിഭൂമി (നാഗങ്ങളുടെ നാട്),നാഗലോകം എന്നൊക്കെയാണ് പല തമിഴ്-സംസ്കൃതകൃതികളിലും പരാമർശിക്കപ്പെട്ടുകാണുന്നത്. മുൻപറഞ്ഞ ഐതിഹ്യങ്ങളാകാം ഇത്തരം പരാമർശങ്ങൾക്കു പിന്നിൽ.
സമൂഹത്തിൽ ആധിപത്യം നേടിയ ബ്രാഹ്മണർ കാലക്രമത്തിൽ സർപ്പപൂജയുടെ അധികാരം കരസ്ഥമാക്കിയെന്നാണ് പറയപ്പെടുന്നത്. മാത്രമല്ലസർപ്പങ്ങൾക്കായി മാറ്റിവച്ച ഭൂമിയിൽ ആയുധങ്ങളുപയോഗിച്ച് വെട്ടുകയോ കൊത്തുകയോ ചെയ്യെരുതെന്നും പരശുരാമൻ നിർദേശിച്ചു.     
മനുഷ്യന്റെ ആക്രമണത്തിൽ നിന്നു പൂർണമായും വിമുക്തമായ സ്ഥലത്ത് വൃക്ഷലതാദികളും ജീവജാലങ്ങളും ഇങ്ങനെ സ്വതന്ത്രമായി വളരാനിടയായി.
ശക്തമായ നാഗാരാധനാപാരമ്പര്യം കേരളത്തിലെ ആരാധനേതര രംഗങ്ങളിലും സ്വാധീനം ചെലുത്തിയിട്ടുള്ളതായി കാണാം. സർപ്പഫണത്താലിസർപ്പരൂപം കൊത്തിയുണ്ടാക്കിയ വളകൾ തുടങ്ങിയ ആഭരണങ്ങളും ചില വേഷവിധാനങ്ങളും ഇതിനുദാഹരണം. മുൻപൊക്കെ കേരളീയ ബ്രാഹ്മണർ പത്തിയും വാലുമുള്ള (പാമ്പിന്റെ ആകൃതി) കുടുമയാണ് സ്വീകരിച്ചതെന്ന വസ്തുത ഇതിനു തെളിവാണ്.
മിക്ക ഹൈന്ദവത്തറവാടുകളിലും ഒരു ഭാഗത്ത് സർപ്പക്കാവ് ഉണ്ടായിരുന്നതായി കാണാം. ഇവിടങ്ങളിൽ സന്ധ്യാവിളക്കുവയ്ക്കുക പതിവായിരുന്നു. പാമ്പിനെ ദൈവമായി കണക്കാക്കുകയും അവയെ ആരാധിക്കുകയും ചെയ്യുന്ന രീതിയാണ്‌ സർപ്പാരാധന അഥവാ നാഗാരാധനപ്രാചീനകാലം മുതൽ ലോകത്ത് പലയിടങ്ങളിലും ഈ സമ്പ്രദായം നിലനിന്നിരുന്നു. ഇതിൽ പുരാവൃത്തപരമോ മതപരമോ ആയ ദേവത/പ്രതീകം ആയിട്ടാണ് നാഗത്തെ കല്പിച്ചിട്ടുള്ളത്. തനിക്ക് കീഴടങ്ങുകയും നിയന്ത്രിക്കുകയും ചെയ്യാനാവാത്ത പ്രകൃതിശക്തികളേയും ജീവജാലങ്ങളേയും മനുഷ്യൻ ആരാധിക്കുകയും പ്രീണിപ്പിക്കാനോ പ്രീതിപ്പെടുത്താനോ ശ്രമിക്കുകയും ചെയ്തതിന്റെ ഭാഗമായിട്ടായിരിക്കണം സർപ്പാരാധനയുടെ തുടക്കം.
ശിലാരാധന, സർപ്പാരാധന എന്നിവ ലിംഗാരാധനയുടെ ഇതരരൂപങ്ങളെന്ന നിലയിലാണ് ആവിർഭവിച്ചതെന്നു കരുതപ്പെടുന്നു. ഇതിന് വൃക്ഷാരാധനയുമായും ഗാഢമായ ബന്ധമുണ്ട്. വിലക്കപ്പെട്ട കനിയുടെ വൃക്ഷത്തിൽ വസിക്കുന്ന സർപ്പരൂപിയായ ചെകുത്താൻ തുടങ്ങി വൃക്ഷനിബിഡ കാവുകളിലെ നാഗാരാധനവരെ ഇതിന് ഉദാഹരണങ്ങളാണ്.
ഒട്ടുമിക്ക രാജ്യങ്ങളിലും മതസമൂഹങ്ങളിലും വ്യത്യസ്തരീതികളിലാണെങ്കിലും ഇത് നിലനില്ക്കുന്നു. സുമേറിയൻ,ബാബിലോണിയൻ സംസ്കാരങ്ങളിൽ അധോലോകത്തിലെ ഭീകരദേവതകളായ എറിഷ്കിഗൽ, അല്ലാറ്റു എന്നിവയ്ക്ക് സർപ്പരൂപമാണുണ്ടായിരുന്നത്. നാഗങ്ങൾ ഗോത്രചിഹ്നങ്ങളായിരുന്നതിന്റെ ഉദാഹരണങ്ങളും നാഗാരാധനയുടെ പ്രാചീനത വെളിപ്പെടുത്തുന്നു. ഗുഡിയായിലെ ഒരു പാത്രത്തിലെ കെട്ടുപിണഞ്ഞ ഇരട്ടസർപ്പം അത്തരമൊരു മാതൃകയാണ്. ലഭ്യമായ പ്രാചീന നാഗദേവതകളിലൊന്ന് 'ജീവദേവത' എന്നു വിശേഷിപ്പിക്കപ്പെട്ട ഒരു നാഗരൂപമാണ്. അതിപ്രാചീന അതിരുകല്ലുകളിൽ ഒരു വിശുദ്ധമുദ്രയോടൊപ്പം ആലേഖനം ചെയ്ത നാഗങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. തയാമത്ത് ദേവതയുടെ നാഗരൂപത്തിലുള്ള ചിത്രവും ലഭ്യമായിട്ടുള്ള പ്രാചീന മാതൃകകളിൽ ഒന്നാണ്.
ഈജിപ്ഷ്യൻ പുരാവൃത്തത്തിൽ നന്മയുടെയും തിന്മയുടെയും പ്രതീകങ്ങളായി സർപ്പങ്ങളെ കാണാം. അപെപ് നാഗം നന്മയുടെയും ബാബിലോണിയൻ തയാമത്ത് തിന്മയുടെയും പ്രതീകങ്ങളാണ്. ഈജിപ്തിലും ബാബിലോണിയയിലും നിന്നുമാത്രമല്ല ഒട്ടുമിക്ക സംസ്കാരങ്ങളിൽനിന്നും നാഗാരാധനയുടെ പ്രാചീനത വെളിവാക്കുന്ന നിദർശനങ്ങൾ ലഭ്യമായിട്ടുണ്ട്. ചില പ്രാചീന സാക്ഷ്യങ്ങൾ ഇവയാണ് - നാഗഫണമുഖമാർന്ന ഒരു ദേവത ഒസിരിസ് ദേവന്റെ കിരീടത്തിനരികെ നില്ക്കുന്നതായുള്ള പേപ്പിറസ് ചിത്രം, സർപ്പത്തെ പുണരുന്ന വിശുദ്ധമാതാവിന്റെ ചിത്രം (ക്രീറ്റ് - ഇതിൽ മുടിയിഴകളും നാഗങ്ങളാണ്),  സ്യൂസ്, ഡയോണിസ് ദേവതമാരുടെ നാഗരൂപമാർന്ന ശില്പങ്ങൾ.
സൂര്യദേവന്റെ പ്രതീകമായി മുർഖനെ കണ്ടിരുന്നതായുള്ള ചില തെളിവുകൾ ബാബിലോണിയയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ചിലേടങ്ങളിൽ നാഗം രാജകീയചിഹ്നമായിരുന്നു. പൂർവികർ, രക്ഷകർ എന്നിവയുടെ പ്രതീകങ്ങളായും നാഗങ്ങളെ ഉപയോഗിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഉർവതാരാധനയുടെ പ്രതീകമാണ് മറ്റൊന്ന്. കുലചിഹ്നങ്ങൾ ആയും നാഗചിഹ്നം വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. നന്മതിന്മകളുടെ എന്നപോലെ ചതി,രക്ഷ, വിഷം, പുനർജന്മം, രതി എന്നിവയുടെയെല്ലാം പ്രതീകമായിരുന്നു നാഗങ്ങൾ. പടംപൊഴിച്ച് പുതുജന്മം നേടുന്ന ജീവി എന്ന നിലയിലാണ് അത് പുനർജന്മത്തിന്റെ പ്രതീകമായത് എന്നു കരുതപ്പെടുന്നു. ചില രാജ്യങ്ങളിൽ പാമ്പുകളെ ജലം, ദീർഘായുസ്സ്, സ്വാതന്ത്യ്രം, ബുദ്ധി എന്നിവയുടെ പ്രതീകമാക്കി ആരാധിക്കുന്നു. ഇവയുടെ സഞ്ചാരരീതി, പടംപൊഴിക്കുന്ന സ്വഭാവം, ഇമവെട്ടാത്ത കണ്ണുകൾ എന്നീ പ്രത്യേകതകളാണതിനുകാരണം.
പല രൂപങ്ങളിലാണ് പ്രാചീനകാലത്ത് നാഗങ്ങൾ ചിത്രീകരിക്കപ്പെട്ടിരുന്നതും സങ്കല്പിക്കപ്പെട്ടിരുന്നതും. ഗ്രീക്,ജർമൻ പുരാവൃത്തങ്ങളിൽ നാഗങ്ങളെ 'ഡ്രാഗൺ' ആയി വിവരിച്ചിട്ടുള്ളതുകാണാം. ചൈനയിൽ നാഗം 'ഡ്രാഗൺ'തന്നെയായിരുന്നു  ചെകുത്താന്മാർ കടൽനാഗങ്ങളായി ജീവിച്ചിരുന്നുവെന്നും ആകാശഗംഗതന്നെ ഒരു നാഗമാണ് എന്നുമുള്ള സങ്കല്പങ്ങളും ഉണ്ടായിട്ടുണ്ട്.  സ്വർഗത്തിലെ വെളിച്ചത്തിന്റെ നാഗങ്ങളായാണ് ആകാശഗംഗയെ കണക്കാക്കിപ്പോന്നിരുന്നത്. മേഘനാഗം, നാഗപീഠം, മഴവിൽനാഗം, ദേവന്മാരുടെ സഹചാരി എന്നു തുടങ്ങി ഭാരതീയ സങ്കല്പത്തിലെ നാഗരാജാവ്, നാഗയക്ഷി, നാഗമാതാക്കൾ എന്നിങ്ങനെ വൈവിധ്യമാർന്ന നാഗസങ്കല്പങ്ങൾ വിഭിന്ന സമൂഹങ്ങളിൽ നിലനിന്നിരുന്നതായും നിലനിന്നുപോരുന്നതായും കാണാം.
ചൈന, ശ്രീലങ്ക, ജപ്പാൻ, ജാവ, കമ്പോഡിയ, മെക്സിക്കോ, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിൽ വൈവിധ്യമാർന്ന നാഗാരാധന ഇന്നും തുടർന്നുപോരുന്നുണ്ട്. അതിന്റെ മറ്റൊരു മുഖമാണ് ഡ്രാഗൺ നൃത്തങ്ങൾ.
ഗ്രീസ്
ഗ്രീക്കു പുരാവൃത്തങ്ങളിൽ തിന്മയുടെ പ്രതീകമായ ഭീകര ജീവികളായിട്ടാണ് സർപ്പങ്ങളെ ചിത്രീകരിച്ചിരിക്കുന്നത്. അവയെ നശിപ്പിക്കുന്നതിന് തീവ്രയത്നം നടത്തിയ കഥകളും പ്രചാരത്തിലുണ്ട്. ലെർണ എന്ന പ്രദേശത്ത് ഒൻപതു തലയുള്ള ഒരു സർപ്പത്തെ Hydra ഹെർക്കുലീസ് വധിച്ചതായുള്ള കഥ അക്കൂട്ടത്തിലൊന്നാണ്. പുരാതന ഗ്രീസിൽ നന്മയുടെ പ്രതീകങ്ങളായ സർപ്പങ്ങളെയും കാണാം.
ഗ്രീക്കുകാരുടെ ദൈവമായ സ്യൂസ് ഭൂമി സന്ദർശിക്കുമ്പോൾ സ്വീകരിച്ചിരുന്നത് പാമ്പിന്റെ രൂപമായിരുന്നു. ലോകൂണും Laocoon- പുത്രന്മാരും റോമൻ ദേവനായ അപ്പോളോയെ തടഞ്ഞതിനു സർപ്പങ്ങളാൽ കൊല്ലപ്പെട്ടുവെന്നു വിശദീകരിക്കുന്നു. നോർവേയിലുള്ള മറ്റൊരു കഥ ഓർമുങ്കന്തറിന്റേതാണ്. നോർവേക്കാരുടെ ദൈവത്തിന്റെ പിതാവ് ഓഡിൻ odin ആയിരുന്നു. ഭീമാകാരവും അപൂർവവുമായ ഓർമുങ്കന്തർ വലിയ രൂപമായി വളർന്ന് ഭൂമിയെ ചുറ്റിവളഞ്ഞ് വായിലേക്ക് വാൽകടത്തി ഭീകരത പരത്തി. തുടർന്ന് ഭൂമിയിൽ കൊടുങ്കാറ്റ് വിതച്ചും മറ്റുദൈവങ്ങളെ ഉപദ്രവിച്ചും തുടർച്ചയായി പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ തുടങ്ങി. അവസാനം തോർ thor എന്ന ഇടിമുഴക്കമുണ്ടാക്കുന്ന ദൈവം ആ ഭീകരസത്വത്തെ ചുറ്റികകൊണ്ടടിച്ചുകൊന്നു. എന്നാൽ ആ സമയത്ത് ആ സത്ത്വത്തിന്റെ വായിൽനിന്നും വമിച്ച വിഷദ്രാവകത്തിൽ തോർ മുങ്ങിമരിക്കുകയുണ്ടായി.
ഈജിപ്ത്
പുരാതന ഈജിപ്തുകാരെ സംബന്ധിച്ചിടത്തോളം പാമ്പുകൾ കൃഷിയുടെ തുടക്കവും ഒടുക്കവുമുള്ള സമയങ്ങളെ സൂചിപ്പിക്കുന്നു. പാമ്പുകളുടെ ദേവതയായ ഇജോ (ഋഷീ) നൈൽ താഴ്വരയുടെ ദൈവമായും ആ പ്രദേശത്തെ ഭരണാധികാരികളുടെ ആരാധനാമൂർത്തിയായും കരുതപ്പെട്ടിരുന്നുഈ ദൈവത്തെ ഈജിപ്ഷ്യൻ മൂർഖന്റെ_ Naja Hage- ചിത്രവുമായി ഉപമിച്ചിരിക്കുന്നു. ഇതിന്റെ തലയുടെ ഭാഗത്ത് സുവർണമുദ്രയുള്ളതിനാൽ ഇറൗസ് (Uraeus എന്ന ഈജിപ്ഷ്യൻ പരമാധികാരികളുടെ ചിഹ്നമായിരുന്നു അതെന്നു മനസ്സിലാക്കാം.
അമേരിക്ക
അമേരിക്കയിലെ ഇന്ത്യൻ വംശജർ പാമ്പുകളെ ദൈവദൂതന്മാരായും ദൈവത്തിന്റെ പ്രതിരൂപമായും ആരാധിച്ചിരുന്നു. വടക്കേ അമേരിക്കയുടെതെക്ക്പടിഞ്ഞാറൻ ഭാഗത്ത് പ്രദേശങ്ങളിൽ കൃഷിക്കും ജലസേചനത്തിനുമായി ഇപ്പോഴും ഹോപ്പി സർപ്പനൃത്തം നടത്താറുണ്ട്
ഗ്ലാസ്സിലെ വെള്ളത്തിൽ കുതിരയുടെ രോമങ്ങൾ വീണാൽ അത് സർപ്പങ്ങളായി മാറുമെന്നുള്ള നാടോടിക്കഥ അമേരിക്കയിലെങ്ങും പ്രചാരത്തിലുണ്ട്. അമേരിക്കയിലെ ആദിവാസികളിൽ പലരും സർപ്പാരാധന നടത്തുന്നവരാണ്. മൃഗങ്ങൾ,  ചെടികൾ സൂര്യൻ, അഗ്നി, ജലം, മത്സ്യം, ധാന്യങ്ങൾ തുടങ്ങിയവയോടൊപ്പംപാമ്പിനെയും അവർ ആരാധിച്ചിരുന്നു ഇവരിൽ മായന്മാർ, ഇങ്കാകൾ, റെഡ്ഡിന്ത്യക്കാർ എന്നിവർ പ്രത്യേകം ശ്രദ്ധയർഹിക്കുന്നു.
ഇസ്ലാം മതം
സർപ്പങ്ങളുമായി ബന്ധപ്പെട്ട ഏതാനും വസ്തുതകൾ വിശുദ്ധ ഖുർആനിലും വിശദീകരിക്കുന്നുണ്ട്. സൌർ എന്ന ഗുഹയിൽ പ്രവാചകന്റെ വരവും കാത്ത് അനേകവർഷങ്ങളായി ഒരു സർപ്പം കാത്തിരിപ്പുണ്ടായിരുന്നു. ഒരിക്കൽ പ്രവാചകനായ മുഹമ്മദു നബിയും ശിഷ്യനും കൂടി മക്കയിൽനിന്ന് മദീനയിലേക്ക് യാത്ര ചെയ്യുമ്പോൾ ആ ഗുഹയിൽ ഒളിഞ്ഞിരിക്കേണ്ട ഒരു സന്ദർഭമുണ്ടായി. ഗുഹയിൽ കയറിയ ഉടൻതന്നെ ശിഷ്യൻ ഗുഹയുടെ ദ്വാരങ്ങളെല്ലാം അടച്ചു. ഗുഹയുടെ ഒരു ദ്വാരം തന്റെ കാലിന്റെ പെരുവിരൽ കൊണ്ടാണ് ശിഷ്യൻ അടച്ചുപിടിച്ചത്. തന്റെ മടിയിൽ ശയിക്കുന്ന പ്രവാചകനെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഇപ്രകാരം ചെയ്തത്. അതിനുള്ളിലുണ്ടായിരുന്ന സർപ്പം ശിഷ്യനെ ദംശിക്കുകയും വിഷമേല്പ്പിക്കുകയും ചെയ്തു. ഉറക്കമുണർന്ന മുഹമ്മദു നബി വിഷദംശനമേറ്റ് അവശനായ ശിഷ്യനെ കണ്ടു. ഉടൻതന്നെ പ്രവാചകൻ ഉമിനീർ പുരട്ടി മുറിവിൽനിന്നും വിഷബാധയകറ്റി ശിഷ്യനെ രക്ഷിച്ചു.
ഭൂതവർഗം അല്ലെങ്കിൽ ജിന്ന് എല്ലാ ജീവികളുടെയും രൂപം പ്രാപിക്കുന്നുണ്ട് എന്ന് ഇസ്ലാംമതത്തിൽ വിശദമാക്കുന്നുണ്ട്. പാപികളെ മരണാനന്തരം ശിക്ഷിക്കുന്നത് വിഷസർപ്പങ്ങളെക്കൊണ്ടുകൂടിയാണെന്ന വിശ്വാസവുമുണ്ട്. മൂസാ നബിയുടെ കാലത്ത് അദ്ദേഹം തന്റെ വടിയെ പാമ്പാക്കി മാറ്റുകയും അതിനോട് സംസാരിക്കുകയും ചെയ്തതായി ഇസ്ലാം മതം പറയുന്നു. അന്ന് അദ്ദേഹത്തിന്റെ വിശ്വസ്തരും അനുയായികളും അത് നിരീക്ഷിച്ചറിഞ്ഞതായും സത്യസന്ധമാണെന്ന് തെളിയിച്ചതായും വിശദീകരിക്കുന്നുമുണ്ട്.
ഇന്ത്യയിൽ (ഹിന്ദുമതം)
ആര്യന്മാരുടെ ആഗമനത്തിനു മുമ്പുതന്നെ ഭാരതത്തിൽ സർപ്പാരാധന നിലനിന്നിരുന്നതായി വിശ്വസിക്കപ്പെടുന്നു. സർപ്പത്തേയും മാതൃദേവതയേയും ദ്രാവിഡസംസ്കാരത്തിന്റെ ഭാഗമായി കരുതണം എന്ന് ഇന്ത്യയും ഇന്തോനേഷ്യൻ കലയും എന്ന ഗ്രന്ഥത്തിൽ ആനന്ദകുമാരസ്വാമി അഭിപ്രായപ്പെടുന്നുണ്ട്. ആര്യ-ദ്രാവിഡ ആരാധനാ സമ്പ്രദായങ്ങളിൽ നിലനിൽക്കുന്ന വ്യത്യസ്തതകളും ഈ വാദത്തിന് ഉപോൽബലകമാണ്. ആര്യന്മാർ ദേവതാപ്രീതിക്കുള്ള മാർഗ്ഗമായി ഹവനങ്ങളെ സ്വീകരിച്ചപ്പോൾ, ദ്രാവിഡർ ആടുകയും പാടുകയും ഊട്ടുകയും ചെയ്താണ് ഈശ്വരപ്രീതി നടത്തിയിരുന്നത്.
അഥർവവേദത്തിൽ സർപ്പചികിത്സയ്ക്കായുള്ള മന്ത്രങ്ങൾ കാണാം. ഋഗ്വേദത്തിൽ പലതരം സർപ്പദംശനങ്ങൾ വിവരിച്ചിട്ടുണ്ട്. യജുർവേദത്തിലും അഥർവവേദത്തിലുമാണ് ഒരു ആരാധനാസമ്പ്രദായമെന്ന നിലയിലുള്ള പരാമർശങ്ങളുള്ളത്. ഭോഗതയുടെ പ്രതീകമായും വേദങ്ങളിൽ നാഗസൂചനകൾ കാണാം.
അദ്ഭുതസിദ്ധികളുള്ള ജീവികളാണ് നാഗങ്ങൾ എന്നാണ് ഹൈന്ദവസങ്കല്പം. അവയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം രൂപംമാറാമെന്നും പുരാണങ്ങൾ പറയുന്നു. നാഗലോകത്തിലെ ഉത്പത്തി കഥയിൽ പറയുന്ന ഔന്നത്യശ്രേണിബന്ധങ്ങൾ ഇത് കൂടുതൽ വിശദീകരിക്കുന്നുണ്ട്. ഫണങ്ങളുടെ എണ്ണത്തിലും ശരീരത്തിന്റെ വലുപ്പത്തിലും നിറത്തിലുമാണ് ഇവയിൽ ഔന്നത്യശ്രേണീബന്ധങ്ങൾ ഉണ്ടായിരിക്കുന്നത്. നാഗങ്ങളിൽ ഏറ്റവും മൂത്തവനായ അനന്തന് ആയിരം പത്തികളും സ്വർണനിറത്തിലുള്ള ശരീരവുമാണുള്ളത്. രണ്ടാമന് എണ്ണൂറ് പത്തികളും വെളുത്ത ശരീരവുമാണുള്ളത്. ഇളയതാകുന്ന മുറയ്ക്ക് ഫണങ്ങളുടെ എണ്ണം കുറയുകയും നിറവ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു. ആയിരം നാഗങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ പുരാണത്തിൽ ഉണ്ടെങ്കിലും പ്രധാനപ്പെട്ടവ അഷ്ടനാഗങ്ങളാണ്അഷ്ടനാഗങ്ങൾ
ഹൈന്ദവപുരാണത്തിൽ നിരവധി നാഗകഥകളുണ്ട്. അതിലൊന്ന്  നഹുഷന്റേതാണ്.                  നാഗങ്ങളും ഗരുഡനും തമ്മിലുള്ള തീരാപ്പകയുടെ കഥയാണ് മറ്റൊന്ന്
നാഗങ്ങളുടെ നാക്ക് ഇരട്ടയായതിനും ഒരു കഥയുണ്ട്. പാലാഴിമഥനത്തിനുശേഷം അസുരന്മാരിൽനിന്നും ദേവന്മാർ തന്ത്രപരമായി തട്ടിയെടുത്ത അമൃത് ദേവന്മാരുമായി യുദ്ധംചെയ്ത് ഗരുഡൻ കൈയ്ക്കലാക്കുന്നു. ഗരുഡന്റെ അമ്മയായ വിനതയുടെ ദാസ്യം ഒഴിവാക്കുന്നതിന് കദ്രു അമൃതകലശമാണ് ആവശ്യപ്പെട്ടത്. അങ്ങനെ ആ അമൃതകലശം കൊണ്ടുവന്ന് കദ്രുവിന്റെ സന്തതികളായ നാഗങ്ങൾക്ക് കൊടുത്തു. നാഗങ്ങൾ അമൃതകലശം ദർഭപ്പുല്ല് വിരിച്ച് അതിൽ വച്ചശേഷം കുളിച്ച് ശുദ്ധിയാകുവാൻ പോയി. ആ തക്കംനോക്കി ദേവന്മാർ അതു മോഷ്ടിച്ചുകൊണ്ടുപോയി. കുളികഴിഞ്ഞ് ശുദ്ധിയോടെവന്ന നാഗങ്ങൾ അമൃത് കാണാതെ ആർത്തിയോടെ ദർഭപ്പുല്ല് നക്കുകയും നാക്ക് കീറിപ്പോവുകയും ചെയ്തു എന്നാണ് കഥ.
പുരാണ നാഗകഥകളിൽ പ്രധാനം നാഗോത്പത്തി കഥയാണ്. കശ്യപ പ്രജാപതിക്ക് ക്രോധവശ എന്ന ഭാര്യയിൽ ജനിച്ച സുരസയിൽ നിന്നാണത്രെ നാഗങ്ങളുണ്ടായത്. നാഗങ്ങൾ വസിക്കുന്ന ലോകം നാഗലോകം എന്നാണ് പുരാണങ്ങളിൽ പറഞ്ഞുകാണുന്നത്.
നാഗങ്ങളെ പ്രധാനമായും മൂന്നു തരത്തിലാണ് ഹൈന്ദവ പുരാണങ്ങളിൽ വിഭജിച്ചുകാണുന്നത്. ആകാശചാരികൾ പറനാഗങ്ങൾ, ഭൂതലവാസികൾ സ്ഥലനാഗങ്ങൾ, പാതാളവാസികൾ കുഴിനാഗങ്ങൾ.
പല ദേവതമാരും നാഗങ്ങളുമായി ബന്ധപ്പെട്ട് പരാമർശിക്കപ്പെട്ടിട്ടുണ്ട്. മഹാവിഷ്ണു നാഗത്തിൽ ശയിക്കുന്നു; ശിവന് നാഗം കണ്ഠാഭരണം; ഗണപതിക്ക് പൂണൂൽ, ദുർഗയ്ക്ക് ഒരായുധം, കാളിക്ക് വള, സൂര്യന് ഏഴ് കുതിരകളെ തന്റെ രഥത്തിൽ പൂട്ടാനുള്ള കയർ; ദക്ഷിണാമൂർത്തിക്ക് തോൾവള, ത്വരിതാദേവിക്ക് കുണ്ഡലം, നീലസരസ്വതിക്ക് മാല,ശ്രീകൃഷ്ണന് ഒരു സന്ദർഭത്തിൽ കാളിയ ഫണങ്ങൾ നടനവേദി, ഗരുഡന് അത് ആഭരണം, വരാഹിമാതാവിന്റെ ഇരിപ്പിടം ശേഷനാഗം, വരുണന് പാമ്പിൻപത്തി കുട.
താന്ത്രികവിദ്യയിൽ കുണ്ഡലിനി ശക്തിയെ പെൺപാമ്പായാണ് സങ്കല്പിച്ചിരിക്കുന്നത്. മൂലാധാരത്തിൽ കിടന്നുറങ്ങുന്ന കുണ്ഡലിയുടെ ശക്തി, അതിൽ സർപ്പശക്തിയാണ്. അതിനെ ഉണർത്താനായി ആരംഭിച്ച ആരാധനാസമ്പ്രദായത്തിന്റെ ആദ്യപടിയാണത്രെ നാഗാരാധന.
ശില്പരത്നത്തിൽ നാഗവിഗ്രഹങ്ങൾ നിർമിക്കുന്നതിനുവേണ്ടിയുള്ള പ്രതിപാദനമുണ്ട്. ജ്യോതിഷപരമായി രാഹുദോഷങ്ങൾക്ക് പരിഹാരം സർപ്പസംബന്ധമായ വഴിപാടുകളാണ് എന്നാണ് വിശ്വാസം. ഇതെല്ലാം ഭാരതീയ നാഗാരാധനാസമ്പ്രദായത്തിന്റെ വൈവിധ്യത്തെയാണ് ഉദാഹരിക്കുന്നത്.
ഭാരതീയ ജ്യോതിഷത്തിൽ നാഗസങ്കല്പം പ്രബലമാണ്. രാഹുവിന്റെ ദേവത നാഗമാണ്. ആയില്യം നക്ഷത്രത്തിന്റെ ദേവതയും നാഗമാണെന്നാണ് കാണുന്നത്.
ഭാരതീയനൃത്തകലയിൽ നാഗനൃത്തം എന്നൊരു സവിശേഷനൃത്തംതന്നെയുണ്ട്. വാദ്യങ്ങളിൽ ഒന്ന് നാഗവീണയാണ്. ഇത് നാരദമുനിയാണ് ഉപയോഗിക്കുന്നതെന്ന് പുരാവൃത്തം. നാഗാസ്ത്രം എന്നൊരു ആയുധസങ്കല്പവും ഭാരതത്തിലുണ്ട്.
നിരവധി ഉത്സവങ്ങളും അനുഷ്ഠാനങ്ങളും നാഗാരാധനയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിലനില്ക്കുന്നു. നാഗപഞ്ചമിയാണതിൽ പ്രധാനം. ചിങ്ങമാസത്തിലെ ശുക്ളപഞ്ചമി ദിവസമാണത്. അന്ന് ഗരുഡനും നാഗങ്ങളും രമ്യതയിലെത്തുമെന്നതാണ് സങ്കല്പം. കാളീയമർദനനാളാണ് നാഗപഞ്ചമിയായി ആഘോഷിക്കപ്പെടുന്നതെന്നും കരുതപ്പെടുന്നു.
നാഗമാണിക്യം എന്ന വിശിഷ്ട രത്നം നാഗങ്ങൾ ശിരസ്സിൽപ്പേറുന്ന ഒന്നാണെന്ന വിശ്വാസം ഭാരതത്തിൽ നിലവിലുണ്ട്.
കേരളത്തിലെ നാഗത്തെയ്യങ്ങൾ, നാഗത്തോറ്റം എന്നിവയും പ്രധാന നാഗാരാധനയായ സർപ്പംതുള്ളൽ, നൂറും പാലും നല്കൽ, കളമെഴുത്തുപാട്ട്, സർപ്പപ്പാട്ട്, പുള്ളവൻപാട്ട്, ഉരുളി കമഴ്ത്തൽ എന്നിവയും ഇതുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളാണ്.
ഇന്ത്യയിലെ പ്രധാന നാഗാരാധനക്ഷേത്രങ്ങൾ ഇവയാണ് - കാശിയിലെ മഹേശ്വരപ്രതിഷ്ഠ, കാശ്മീരിലെ അനന്ത്നാഗ്, ഹിമാലയത്തിലെ ബേരീനാഗ്, രാജസ്ഥാനിലെ ബായുത് നാഗക്ഷേത്രം, നാഗാലൻഡിലെ ജാപാംയോങ്, പ്രയാഗയിലെ നാഗവാസുകി ക്ഷേത്രം, രാജസ്ഥാനിലെ നൗഗൗർ, തമിഴ്നാട്ടിലെ നാഗർകോവിൽ,കുംഭകോണം നാഗനാഥക്ഷേത്രം (തിരുനാഗേശ്വരം), ബിലാസ്പൂർ നാഗക്ഷേത്രം, കർണാടകയിലെ ധർമസ്ഥലയ്ക്കടുത്തുള്ള കക്കി ശ്രീസുബ്രഹ്മണ്യക്ഷേത്രം, ആന്ധ്രയിലെ കാളഹസ്തി.
ബുദ്ധമതം
ബുദ്ധമതത്തിൽ നാഗം രക്ഷകനാണ്. ബുദ്ധൻ തപം ചെയ്തിരിക്കെ, കൊടുങ്കാറ്റും പേമാരിയും ഉണ്ടായെന്നും അപ്പോൾ മണ്ണിനടിയിൽനിന്നുയർന്നുവന്ന മുകാലിൻഡ എന്ന നാഗം പത്തിവിടർത്തി കുടയായി പിടിച്ച് ബുദ്ധനെ രക്ഷിച്ചുവെന്നുമാണ് ഐതിഹ്യം. നാഗഫണച്ചുവട്ടിലിരുന്ന് ധ്യാനം ചെയ്യുന്ന ബുദ്ധപ്രതിമകൾ പലേടത്തുമുണ്ട്.
ക്രിസ്തുമതം
ബൈബിളിലെ സൃഷ്ടികർമങ്ങൾ വിശദീകരിക്കുന്ന ഉത്പത്തി പുസ്തകത്തിലെ ഏതാനും ഭാഗങ്ങൾ നാഗങ്ങളെ അവതരിപ്പിക്കുന്നതായുണ്ട്. ഏദൻതോട്ടത്തിലെ ഫലവൃക്ഷങ്ങളിൽനിന്നും പഴങ്ങൾ ഭക്ഷിക്കാമെങ്കിലും തോട്ടത്തിന്റെ മധ്യഭാഗത്തുള്ള വൃക്ഷത്തിലെ ഫലം ഭക്ഷിക്കരുതെന്ന് ദൈവം കല്പിച്ചിരുന്നു. അപ്പോൾ അവിടെയുണ്ടായിരുന്ന സർപ്പരൂപിയായ സാത്താന്റെ പ്രേരണയിൽപ്പെട്ട് ഹവ്വ ആ കനി ഭക്ഷിച്ചു. തുടർന്ന് ആദമും അതു തിന്നു. ഉടൻതന്നെ അവരുടെ നഗ്നതയക്കുറിച്ച് അവർക്ക് ബോധ്യമുണ്ടാവുകയും അരതിയുടെ ഇലകൾ കോർത്തിണക്കി നാണം മറയ്ക്കുകയും ചെയ്തുവെന്നാണ് കഥ.
സർപ്പരൂപിയായ ഷഹന് ജീവനാഥൻ എന്നു പേരുണ്ടായിരുന്നു. നഹാഷ് എന്ന പേര് ക്യൂനിഫോം രേഖകളിലും ബൈബിളിലും കാണാം. നഹ്ഷാൻ എന്ന പേര് ഇതിന്റെ രൂപഭേദമായി കണക്കാക്കപ്പെട്ടിരിക്കുന്നു. മുതല,ചീങ്കണ്ണി, ഹിപ്പൊപ്പൊട്ടാമസ് തുടങ്ങിയ ജീവികളെ പൊതുവേ നഹാഷ് എന്നാണ് ബൈബിളിൽ വിളിക്കുന്നത്. ഇവയെല്ലാം ജലസർപ്പങ്ങളായാണ് പുരാതന ഇസ്രയേൽകാർ വിശ്വസിച്ചിരുന്നത്.
നോഹയുടെ പെട്ടകത്തിൽ എലി (ചെകുത്താൻ) കരണ്ടുണ്ടാക്കിയ ദ്വാരം പാമ്പ് അതിന്റെ വാൽകൊണ്ട് അടച്ച് സംരക്ഷിച്ചു എന്നൊരു കഥ കിഴക്കൻ യൂറോപ്പിൽ പ്രചാരത്തിലുണ്ട്. ആ സർപ്പം പക്ഷികളുടെ ഭാഷ മനുഷ്യന് വശമാക്കിക്കൊടുത്തുവത്രെ.

ഇതൊക്കെഒരുപക്ഷേമിത്ത്ആയിരിക്കാം...                                                                                                                                                                                        പൂർവ്വികരുടെകാഴ്ചപ്പാടുകളിൽഭൂമിയിൽ കാവുകൾ എന്നും ഉണ്ടാകണം എന്നതായിരുന്നു അതിനു അവർ,സർപ്പത്തേയും മതത്തേയും കൂട്ട് പിടിച്ചു. സർപ്പക്കവുകളിൽ മേൽക്കൂര പാടില്ലാ എന്ന് അവർ അലിഖിതമായ ഒരു നിയമം  ഉണ്ടാക്കി. നാഗങ്ങളെ പ്രധാനമായും മൂന്നു തരത്തിലാണ് ഹൈന്ദവപുരാണങ്ങളിൽവിഭജിച്ചുകാണുന്നത്. ആകാശചാരികൾ പറനാഗങ്ങൾഭൂതലവാസികൾ സ്ഥലനാഗങ്ങൾപാതാളവാസികൾ കുഴിനാഗങ്ങൾ.
അപ്പോൾ മരങ്ങൾ ബിംബങ്ങൾക്ക് തണലേകി, നാഗപ്രതിഷ്ഠകളെ സിമന്റോ, കുമ്മായമോ ഇട്ടു ഉറപ്പിച്ചിരുത്താനും പാടില്ലഎനും പൂർവ്വികർ പറഞ്ഞു.അതിനു കാവുകൾ മുഴുവനും ചുറ്റാൻ, അമർന്നിരിക്കാൻ പാടില്ലല്ലോ......  
 മനുഷ്യനു ഏറ്റവും കൂടുതൽ ഓക്സിജൻ നൽകുന്ന മരമാണ് ആൽമരം.കൂടാതെ, പലവിധ ഔഷധച്ചെടികളും കാവുകളിൽ വളർന്നു നിൽക്കുന്നു.ആടുമാടുകൾ അവയെ നശിപ്പിക്കാതിരിക്കാൻ ചില കാവുകൾക്കു ചുറ്റും വലിയ ചാലുകൾ എടുത്തിരിക്കുന്നതും കാണാം...
പല ദേവതമാരും നാഗങ്ങളുമായി ബന്ധപ്പെട്ട് പരാമർശിക്കപ്പെട്ടിട്ടുണ്ട്. മഹാവിഷ്ണു നാഗത്തിൽ ശയിക്കുന്നുശിവന് നാഗം കണ്ഠാഭരണംഗണപതിക്ക് പൂണൂൽദുർഗയ്ക്ക് ഒരായുധംകാളിക്ക് വളസൂര്യന് ഏഴ് കുതിരകളെ തന്റെ രഥത്തിൽ പൂട്ടാനുള്ള കയർദക്ഷിണാമൂർത്തിക്ക് തോൾവളത്വരിതാദേവിക്ക് കുണ്ഡലം,നീലസരസ്വതിക്ക് മാലശ്രീകൃഷ്ണന് ഒരു സന്ദർഭത്തിൽ കാളിയ ഫണങ്ങൾ നടനവേദിഗരുഡന് അത് ആഭരണംവരാഹിമാതാവിന്റെ ഇരിപ്പിടം ശേഷനാഗംവരുണന് പാമ്പിൻപത്തി കുട.
ഈശ്വരന്മാർക്ക് അലങ്കാരമായും,വാഹനങ്ങളായും,ആഭരണങ്ങളുമൊക്കെ ആയി നാഗങ്ങളെ കൊണ്ട് വരുമ്പോൾ ഏത് ഹൈന്ദവർക്കും സർപ്പങ്ങളും ദൈവങ്ങളായി മാറുന്നു. അതു കൊണ്ട് തന്നെ അവർ, നാഗങ്ങൾ കുടിയിരിക്കുന്ന കാവുകളേയും ക്ഷേത്രമായി തന്നെ കാണുന്നു. കാവുകൾ നശിക്കതിരിക്കുകയും ചെയ്യുന്നു. ജ്യോതിഷപരമായി രാഹുദോഷങ്ങൾക്ക് പരിഹാരം സർപ്പസംബന്ധമായ വഴിപാടുകളാണ് എന്നാണ് വിശ്വാസം. ഇതെല്ലാം ഭാരതീയ നാഗാരാധനാസമ്പ്രദായത്തിന്റെ വൈവിധ്യത്തെയാണ് ഉദാഹരിക്കുന്നത്.
സർപ്പവും സ്ത്രീയും തമ്മിലുള്ള ശത്രുത പഴയ നാടോടിക്കഥകളിൽ പ്രതിപാദിക്കുന്നുണ്ട്. അതിൽനിന്നുണ്ടായ ഉഗ്രമായ ദംശനത്താലാണ് സ്ത്രീകളിൽ ആർത്തവ പ്രക്രിയ ആരംഭിച്ചതെന്ന കഥ പ്രസിദ്ധമാണ്. അതു കൊണ്ട് തന്നെ നമ്മുടെ നാട്ടിൽ ഒരു പഴംചൊല്ലുമുണ്ട് “കാവ് തീണ്ടല്ലേ,കുളം വറ്റും” എന്നത്.
സത്യത്തിൽ ഇതു സ്ത്രികളുമായി  ബന്ധപ്പെടുത്തിപറയുന്നതിലെ വ്യംഗ്യാർത്ഥം 
നേരത്തെ പറഞ്ഞതു പോലെ മനുഷ്യനും മണ്ണുമായുള്ള ബന്ധം പോലെ തന്നെയാണ്. നാഗങ്ങളും, മണ്ണും ,വനങ്ങളും തമ്മിലുള്ള ബന്ധം. ഇനി നമുക്ക് കേരളത്തിലെ ചില നാഗ ഷേത്രങ്ങളിലൂടെ സഞ്ചരിക്കാം.കേരളത്തിൽ ഇന്നു നിലനിൽക്കുന്ന ഏറ്റവും പ്രശസ്തമായ സർപ്പകാവുകൾ ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്തുള്ള മണ്ണാറശാലയും തൃശൂർ ജില്ലയിൽ മാളയ്ക്ക്സമീപമുള്ള പാമ്പു മേയ്ക്കാട്ടുമനയും തിരുവില്ല്വാമലക്ക് അടുത്തുള്ള പാമ്പാടി പാമ്പുംകാവും പാലക്കാട്‌ ജില്ലയിൽ ചെർപ്പ്ലശ്ശേരിക്ക് അടുത്തുള്ള പാതിരികുന്നത്ത് മനയുമാണ്. തമിഴ് നാട്ടിലെ നാഗർകോവിലിലുള്ള നാഗരാജ ക്ഷേത്രവും സർപ്പാരാധനക്ക് പ്രശസ്തമാണ്‌.

തൃശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിലെ പ്രമുഖമായൊരു നമ്പൂതിരി ഇല്ലമാണ് പാമ്പുമ്മേക്കാവ്. ഇരിങ്ങാലക്കുട റെയിൽവെസ്റ്റേഷനു സമീപമാണിത്. സ്പാമ്പുമേക്കാട്ടുമനയിലെനാഗയക്ഷിയുടെ വിഗ്രഹം മറ്റു ക്ഷേത്രങ്ങളിൽ കാണാത്ത ഒന്നാണ്.
ദക്ഷിണ കേരളത്തിലെ പ്രധാന നാഗരാജക്ഷേത്രമാണ് മണ്ണാറശാലയിലേത്.അതിന്റെ ഐതിഹ്യം ഇങ്ങനെയാണ് - ഖാണ്ഡവവനത്തിൽ തീയ് കിഴക്കോട്ട് പടർന്ന് പരശുരാമൻ സർപ്പപ്രതിഷ്ഠനടത്തിയ കാവുവരെ വ്യാപിച്ചു. അന്ന് ആ ഇല്ലങ്ങളിലുണ്ടായിരുന്ന അമ്മമാർ കുളങ്ങളിൽ നിന്ന് വെള്ളം കോരി തീ കെടുത്തി. അങ്ങനെ അത്രയും കാവ് നശിച്ചില്ല. എങ്കിലും അഗ്നിയുടെ തീവ്രമായ ജ്വലനത്താൽ മണ്ണിന് ചൂടുപിടിച്ചു. അഗ്നി കെട്ടടങ്ങിയിട്ടും ഇല്ലത്തെ അമ്മമാർ മണ്ണിന്റെ ചൂടാറുന്നതുവരെ വെള്ളമൊഴിച്ചു. മണ്ണിന്റെ ചൂടാറിയുണ്ടായ ഈ പ്രദേശത്തെ മുഴുവൻ ഇനി മുതൽ മണ്ണാറശാല എന്നറിയട്ടെ എന്നാരോ വിളിച്ചുപറഞ്ഞതായി എല്ലാവരും കേട്ടു. ക്രമേണ ഇതു മണ്ണാറശാലയായി. ഈ സ്ഥലമിന്ന് കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിനു വടക്ക് പടിഞ്ഞാറുവശത്താണുള്ളത്.
മധ്യതിരുവിതാംകൂറിലെ പുരാതനവും അതിപ്രശസ്തവുമായ ഒരു സർപ്പാരാധനാകേന്ദ്രമാണ് വെട്ടിക്കോട്. അനന്തനെ ആരാധിക്കുന്ന കേരളത്തിലെ പ്രധാന സർപ്പാരാധനാ കേന്ദ്രങ്ങ ളിലൊന്നാണിത്. നാഗങ്ങളുടെ രാജാവാണ് അനന്തൻ. കശ്യപപ്രജാപതിക്ക് കദ്രു എന്ന ഭാര്യയിൽ ജനിച്ച എട്ട് പുത്രന്മാരായ നാഗരാജാക്കന്മാരിൽ ജ്യേഷ്ഠനും സർവഗുണസമ്പന്നനുമാണ് അനന്തൻ.
മണ്ണാർക്കാട്പെരിന്തൽമണ്ണ റൂട്ടിലെ കരിങ്കല്ലത്താണിക്കടുത്തുള്ള അത്തിപ്പൊറ്റ നാഗകന്യാക്ഷേത്രം. ചൊറിച്ചിൽപാണ്ഡ് എന്നിവയുടെ ചികിത്സയ്ക്കും പ്രസിദ്ധമാണ്.അതിന് പ്രതിവിധിയായി നല്കുന്ന ഒരുതരം കൺമഷിയാണ് ഇവിടത്തെ പ്രധാന പ്രസാദം.
 പെരളശ്ശേരി സുബ്രഹ്മണ്യക്ഷേത്രത്തിൽ   നാഗരൂപിയായ സുബ്രഹ്മണ്യനാണ് ഇവിടത്തെ പ്രതിഷ്ഠ. മുട്ടസമർപ്പണംസർപ്പബലി എന്നിവയാണ് പ്രധാന വഴിപാടുകൾ. കണ്ണൂർ-കൂത്തുപറമ്പ് വഴിയിലാണ് ഈ ക്ഷേത്രം.
ആമേടക്ഷേത്രംതൃപ്പൂണിത്തുറ-വൈക്കംറൂട്ടിൽസ്ഥിതിചെയ്യുന്നു.ഇവിടെ സപ്തനാഗമാതാക്കളെയാണ് ആരാധിക്കുന്നത്.
കോട്ടയംഉദയനാപുരംനാഗമ്പോഴിക്ഷേത്രം,കാസർഗോഡ്മഞ്ചേശ്വരത്തെഅനന്തേശ്വരംക്ഷേത്രംതിരുവനന്തപുരത്ത്പദ്മനാഭപുരംക്ഷേത്രത്തിനടുത്തുള്ളഅനന്തൻകാട് നാഗരുക്ഷേത്രം എറണാകുളത്തെ അങ്ങിശ്ശേരിക്ഷേത്രംമൂത്തകുന്നംക്ഷേത്രം,  കെട്ടുള്ളിക്കാട്ടു ക്ഷേത്രംആലപ്പുഴ ജില്ലയിലെ ചെന്നിത്തലക്ഷേത്രംവള്ളിക്കാവുക്ഷേത്രംപത്തനംതിട്ട ജില്ലയിലെ തൃപ്പാറ ശിവക്ഷേത്രംകണ്ണൂർ ജില്ലയിലെ പഴയങ്ങാടി ശ്രീദുർഗാംബികാക്ഷേത്രംകാസർഗോഡ് ജില്ലയിൽ ചെറുവത്തൂരിലെ ശ്രീകുറുംബക്ഷേത്രം എന്നിവിടങ്ങളും പ്രധാന സർപ്പാരാധനാകേന്ദ്രങ്ങളാണ്….
പതിനാറ് കെട്ടും,എട്ട് കെട്ടും, നാലു കെട്ടും ഒക്കെ പലയിടത്തും മൺ മറഞ്ഞുപോയി. അതോടൊപ്പം കാവുകളും കുളങ്ങളും ഇല്ലാതായി. നമ്മുടെ തലമുറക്ക് വലിയൊരു കുഴപ്പമുണ്ട്.അവർ നില നിന്നു വന്നിരുന്ന സംസ്കാരത്തെയും, പൂർവ്വികതയേയും എതിർക്കുക എന്ന പ്രവണത. അവർ ഫ്ലാറ്റ് സംസ്കാരത്തിലേക്ക് പോയിക്കഴിഞ്ഞിരിക്കുന്നു.
കുന്നുകൾ ഇടിച്ച് നിരത്തി വയലേലകൾ നികത്തുന്നു. അവിടെ കോൺഗ്രീറ്റ് വനങ്ങൾ ചുട്ട് പഴുത്ത് നിൽകുന്നു.
പ്രകൃതിക്ക് ഒരുരൂപവും, ഭാവവും,താളവുമുണ്ട്. അത് മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ നമ്മുടെ കുട്ടിക്കാലങ്ങളിൽ കണ്ടിരുന്ന ഇടവപ്പാതിയും, തുലാവർഷവുമൊക്കെ താളം തെറ്റിയിരിക്കുന്നു. വേനലാകുമ്പോൾ നാടും നഗരവും വറ്റി വരളുന്നു.ഇനി ഒരു മഹായുദ്ധം ഉണ്ടാകുന്നെങ്കിൽ അത് ജലത്തിനു വേണ്ടി ആയിരിക്കും..എന്ന് നേരത്തെ പറഞ്ഞത്.സത്യമാകാൻ പോകുന്നു.
അതു കൊണ്ട് തന്നെ കാവിന്റെ പ്രസക്തി ,പണ്ടത്തതിനേക്കാൾ ഇന്നു കൂടുതലാണ്.
കാവ് എന്നാൽ കാട് എന്നാണ് അർത്ഥംകാവുകളെ സർപ്പവാസകേന്ദ്രങ്ങളായി പൂർവ്വികർ കണ്ടിരുന്നത് അവരുടെ ദീർഘദൃഷ്ടിക്ക് ഉദാഹരണമായിട്ടായിരുന്നെന്ന് നേരത്തെ പറഞ്ഞുവല്ലോ.... പഴമക്കാരുടെ പല നല്ല ചെയ്തികളും നമ്മൾ മൻ:പൂർവ്വം മറക്കുന്നു.അല്ലെങ്കിൽ, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽപഴമക്കെന്ത് മൂല്യം എന്ന് മനസ്സിൽ കളിയാക്കി പറയുന്നു.

പഴമക്കാരിലും അവരുടെ പഴഞ്ചൊല്ലിലും കാര്യമുണ്ട്. അത്രക്കു നല്ല കാഴ്ച ശക്തിയോ, ശ്രവണ ശക്തിയോഇല്ലാത്ത സ്പർശന ശക്തി മാത്രമുള്ള സർപ്പങ്ങൾ മനുഷ്യരെ ഉപദ്രവിക്കാറില്ലാ. അതിനെ ചവുട്ടുകയോ,ഉപദ്രവിക്കുകയോ ചെയ്യുമ്പോൾ മാത്രമെ അത് തിരിച്ചു കടിക്കുകയുള്ളൂ.പാമ്പ് കർഷകന്റെ ബന്ധുമാത്രമല്ല് ജീവനും കൂടിയാണ്. അതിന്റെ വിഷത്തിൽ നിന്നും കിട്ടുന്ന വെനം, (വിഷം)  ഹാർട്ട് ഡിസീസ്,ക്യാൻസർ,തലച്ചോറിലെ രക്തസ്രാവം തുടങ്ങിയവക്കൊക്കെയുള്ള മരുന്നുമാണു. അവർക്കു നമ്മൾ വാസസ്ഥലം കൊടുക്കുക.നശിക്കപ്പെട്ട കാവുകൾക്ക് പകരം കാവുകൾ നിർമ്മിക്കുക,ഉള്ളവ സംരക്ഷിക്കുക.....കിളികളുടെ കളകൂജനം കൊണ്ട് നമ്മുടെ കാതുകൾക്ക് കുളിരു പകരട്ടെ... ഭൂമിയിൽ ജലം ഒലിച്ചിറങ്ങട്ടെ.... തൊടിയിലെ കുളവും,വീട്ട് മുറ്റത്തെ കിണറും ഒരിക്കലും വറ്റി വരളാതിരിക്കട്ടെ..... കാവുകൾ നമ്മുടെ സമ്പത്താണ്... അതു തന്നെയാകട്ടെ നമ്മുടെ ജീവന മന്ത്രവും........                                                                                                                                                                            (കടപ്പാട്-ഗൂഗിൾ)                                                 .......................