Saturday, February 20, 2016

അഭിരാമവാരഫലം (ശ്രീമതി ലീലാപാവൂട്ടിയുടെ കവിത )

അഭിരാമവാരഫലം (ശ്രീമതി ലീലാപാവൂട്ടിയുടെ കവിത )

“എന്റെ ഭാരതപര്യടനം“
================
ശ്രീമതി ലീലാപാവൂട്ടി Leela Pavutty (ചേച്ചി) എഴുതിയ “എന്റെ ഭാരതപര്യടനം” എന്ന കവിത വായിച്ചപ്പോൾ തോന്നിയ എന്റെ ചിന്തകൾ ഞാൻ ഇന്നിവിടെ പങ്ക് വയ്ക്കുകയാണ് . സാധാരണയായി ആധുനിക കവികൾക്കും,ചില അത്യാന്താധുനിക കവികൾക്കും ഇല്ലാത്ത ഒരു പ്രത്യേകത ഞാൻ ഈ റിട്ടയർ അദ്ധ്യാപികയായ കവിയുടെ കവിതകളിൽ ദർശിച്ചിട്ടുണ്ട്. ശ്രീലകം സാറിനെപ്പോലെ,ബോബിസാറി നെപ്പോലെയൊക്കെയുള്ള ഗുരുക്കന്മാരുടേയും. നിഖിൽ എന്ന പുത്തൻ തലമുറയിലെ കവിയുടെ തിരുത്തലുകൾപോലും ഒരു അമാന്തവുമില്ലാതെ,തെല്ലും പരിഭവവും ഇല്ലാതെ ഉടൻ തന്നെ തിരുത്തുന്ന നല്ല വ്യക്തിത്വം. “ജന്മസിദ്ധമായ വാസനയും കഠിനാദ്ധ്വാനവുമാണു് റ്റീച്ചറെ ഈ നിലയില്‍ എത്തിച്ചതു്“ എന്ന ശ്രീലകം സാറിന്റെ വാക്കുകൾ ഇതോടൊപ്പം ചേർത്ത് വയ്ക്കുന്നു, ആദ്യമേ ടീച്ചർക്കെന്റെ സ്നേഹഹാരം.
എന്റെ ഭാരതപര്യടനം
==================
ശാരികപ്പൈതല്‍ മുന്നം,സാരമായ് ചൊല്ലിത്തന്ന
ഭാരതം ഗ്രഹിച്ചീടാന്‍ കാര്യമായ് കൊതിച്ചു ഞാന്‍
ഉത്കൃഷ്ടചിന്താമൃതം നിര്ഗ്ഗനളം പ്രവഹിക്കും
ശ്രേഷ്ഠമാം കാവ്യമിന്നും ശോഭിപ്പൂ ഭൂവില്‍ ധന്യം!
സര്‍വ്വവും നഷ്ടമാക്കും, സ്വാര്ത്ഥനമാം സ്ഥാനമോഹം
സര്‍വ്വജ്ഞരെങ്കില്‍പ്പോലും ,കാട്ടുന്ന ചരിത്രങ്ങള്‍
പാരിതില്‍ പണ്ടേതന്നെ കുപ്രസിദ്ധങ്ങളല്ലോ
വൈരവും ദുശ്ചിന്തയും ,ഹേതുവായ്ത്തീരും കഷ്ടം!
അജ്ഞാനം ഹേതുവാകാം, കാര്യമായറിഞ്ഞില്ലാ
പ്രജ്ഞയാല്‍ ചിന്തിച്ചൂ ഞാന്‍, കേട്ടതാം നീതിശാസ്ത്രം
എന്തിനായ് വേദവ്യാസന്‍, മാതാവിന്‍ വാക്കു കേട്ടു
സ്വന്തമായാര്ജ്ജി ച്ചതാം തേജസ്സു വെടിഞ്ഞു ഹാ!
പാണ്ഡവര്‍ വാസ്തവത്തില്‍ പാണ്ഡുവിന്‍ മക്കളാണോ
ദണ്ണമാണോര്ത്തീ്ടുകില്‍ ചാരിത്ര്യമാഹാത്മ്യവും
തന്നുടെ മാനം കാക്കാന്‍ മുന്നമാകുന്തീദേവി
തന്നുടെ സല്പുകത്രനേ ത്യജിച്ചൂ നിര്ഝതരിയില്‍
കൗരവസദസ്സിങ്കല്‍ സാധ്വിയാം സ്ത്രീരത്നത്തെ
കാരുണ്യമില്ലാതങ്ങു ദണ്ഡിച്ചൂ ദുഷ്ടര്‍ കഷ്ടം!
ആചാര്യരെല്ലാവരും മൗനംപൂണ്ടിരുന്നതിന്‍
ഔചിത്യമെന്താണെന്നു ചിന്തിച്ചാല്‍ കഷ്ടംതന്നെ.
കുത്സിതതന്ത്രം മാറ്റി രാജ്യത്തെ രക്ഷിക്കുവാന്‍
ഔത്സുക്യം കാട്ടേണ്ടതും കൃഷ്ണാ! നിന്‍ ധര്മ്മവമല്ലോ!
ദൂതനായ് ചെന്നിട്ടന്നു കൌരവഭസഭയില്‍ നീ
നീതി ശക്തമായ് ചൊല്ലാന്‍ മടിച്ചെന്നതും ചിത്രം!.
പോര്ത്ത്ട്ടില്‍ പാര്ത്ഥചന്‍, പാരം, പാരവശ്യം പൂണ്ടങ്ങു
പോര്ച്ച്ട്ടയഴിച്ചങ്ങു പാരിതില്‍ വലഞ്ഞപ്പോള്‍
സാരമാം ഗീതാമൃതം , സസ്നേഹം കൊടുത്തങ്ങു
സാര്ത്ഥഗമായ് തീര്ത്തൂ കൃഷ്ണന്‍,ജിഷ്ണുവിന്‍ ജന്മധര്മ്മംണ
സങ്കീര്ണ്ണാതത്ത്വങ്ങളാല്‍ സമ്പന്നമായുള്ളോരീ-
സങ്കടകഥാസാരം വായിക്കൊനൊരുങ്ങീ ഞാന്‍
ഒന്നുമേ കൃത്യമായി ഗ്രഹിക്കാന്‍ കഴിഞ്ഞില്ലാ
മന്നിതിലെല്ലാമെന്നും ദൈവേച്ഛ തന്നെ സത്യം!
==================================================
ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതിയാണ് മഹാഭാരതം. മഹാഭാരതത്തിന്റെ മറ്റൊരു പേര് ‘ജയം‘ എന്നാണ്‌. ഭാരതീയ വിശ്വാസമനുസരിച്ച്‌ ആകെയുള്ള രണ്ട്‌ ഇതിഹാസങ്ങളിൽ ഒന്നാണ്‌ ഇത്, മറ്റൊന്ന് രാമായണവും. മഹാഭാരതം ഇതിഹാസവും രാമായണം ആഖ്യാനവും എന്നൊരു വേർതിരിവും വേദകാലത്ത്‌ നിലനിന്നിരുന്നു. വേദങ്ങൾനിഷേധിക്കപ്പെട്ട സാധാരണ ജനങ്ങൾക്ക്‌ സമർപ്പിക്കപ്പെട്ട കാവ്യശാഖയാണ്‌ ഇതിഹാസങ്ങൾ എന്ന ശങ്കരാചാര്യരുടെ അഭിപ്രായത്തെ പിന്തുടർന്ന് മഹാഭാരതത്തെ ‘പഞ്ചമവേദം‘ എന്നും വിളിക്കുന്നു.
വേദവ്യാസനാണ് ഇതിന്റെ രചയിതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ ഇന്ന് കാണുന്ന രീതിയിൽ ഇത് എത്തിച്ചേർന്നത് വളരെക്കാലങ്ങളായുള്ള കൂട്ടിച്ചേർക്കലുകളിലൂടെയാണ്. മഹാഭാരതം ആദിപർ‌വ്വത്തിൽ പറയുന്നത് 8800 പദ്യങ്ങൾ മാത്രമുള്ള ഗ്രന്ഥമായിരുന്നു എന്നാണ്‌ എങ്കിലും പിന്നീട് അത് 24,000 ശ്ലോകങ്ങളും അതിനുശേഷം ഒന്നേകാൽ ലക്ഷം ശ്ലോകങ്ങളും ഉള്ള ഗ്രന്ഥമായി വളർന്നു എന്നു കാണാം. അതുകൊണ്ട് വ്യാസൻ എന്നത് ഒരു വംശനാമമോ ഗുരുകുലമോ ആകാനാണ് സാധ്യത.ഗുപ്തകാലത്താണ് ഒരുപക്ഷേ മഹാഭാരതം അതിന്റെ പരമാവധി വലിപ്പത്തിൽ എത്തിയത്, ഇതൊക്കെ തർക്ക വിഷയമാണെങ്കിലും നമ്മൾ മനസ്സിലാക്കിയിട്ടുള്ളതും പഠിച്ചിട്ടുള്ളതുമൊക്കെ മഹാഭാരതം എഴുതുയത് വേദവ്യാസൻ എന്ന് തന്നെയാണല്ലോ
വേദത്തെ നാലാക്കി പകുത്തതിനാൽ വേദവ്യാസൻ എന്ന നാമം. സപ്തചിരഞ്ജീവികളിൽ ഒരാളാണ് വേദ്വവ്യാസൻ.
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$
ശാരികപ്പൈതല്‍ മുന്നം,സാരമായ് ചൊല്ലിത്തന്ന
ഭാരതം ഗ്രഹിച്ചീടാന്‍ കാര്യമായ് കൊതിച്ചു ഞാന്‍
ഉത്കൃഷ്ടചിന്താമൃതം നിര്ഗ്ഗ$ളം പ്രവഹിക്കും
ശ്രേഷ്ഠമാം കാവ്യമിന്നും ശോഭിപ്പൂ ഭൂവില്‍ ധന്യം!
ഇവിടെ കവി. എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിലൂടെ, ശാരികപ്പൈതലിന്റെ കുറുമൊഴിയോടെയാണു മഹാഭാരതകഥയിലേയ്ക്ക് കടക്കുന്നത് ,ശാരികപ്പൈതൽ മുന്നം (മുന്നം= പണ്ട്,. ആദ്യം, മുമ്പ്) (സാരം = മുഖ്യമായ അംശം, സംക്ഷിപ്തമായ അര്ത്ഥം , ചുരുക്കം,. മുഖ്യമായ ഉള്ളടക്കം) ഭാരതം എന്ന മഹത്തായ കാവ്യം മനസ്സിലാക്കുവാൻ വളരെ കാര്യമായിതന്നെ കൊതിച്ചിരുന്നു, ഉത്കൃഷ്ടചിന്താമൃതം (മഹാഭാരതം ഭരതവംശത്തിന്റെ കഥയാണ്. മഹാഭാരതത്തിന്റെ ആദിപർവത്തിൽ ദുഷ്യന്ത മഹാരാജാവിന്റെയും ഭാര്യ ശകുന്തളയുടെയും കഥ വിവരിക്കുന്നു. അവരുടെ പുത്രനായ സർവദമനൻ പിന്നീടുഭരതൻ എന്നറിയപ്പെടുന്നു. ഭരതൻ ആസേതുഹിമാചലം അടക്കിവാഴുന്നു. ഭരതന്റെ സാമ്രാജ്യം ഭാരതവർഷം എന്നറിയപ്പെടുന്നു. ഭരതചക്രവർത്തിയുടെ വംശത്തിൽ പിറന്നവർ ഭാരതർ എന്നറിയപ്പെടുന്നു. ഭരതവംശത്തിന്റെ കഥയും ഭാരതവർഷത്തിന്റെ ചരിത്രവുമാകുന്നു മഹാഭാരതം. ആഖ്യാനോപാഖ്യാനങ്ങളുടേയും തത്ത്വവിചാരങ്ങളുടേയും, വൈദികവും, പൗരാണികവും ആയ കഥകളുടേയും നാടോടിക്കഥകളുടേയും ഒരു മഹാസഞ്ചയം ആണ്‌ മഹാഭാരതം. പ്രസക്തങ്ങളായ പ്രസംഗങ്ങളും, മറ്റെങ്ങും കാണാത്ത വർണ്ണനകളും മഹാഭാരതത്തിൽ അങ്ങോളമിങ്ങോളം കാണാം. ആകർഷണീയമായ മറ്റൊരു ഘടകമാണ്‌ ജന്തുസാരോപദേശകഥകൾ, വിവിധ ജന്തുക്കൾ കഥാപാത്രങ്ങൾ ആകുന്ന ഈ കഥകൾ നീതി, ധർമ്മം മുതലായവയുടെ ഗഹനതയെ സാധാരണക്കാരനു മനസ്സിലാകത്തക്ക വിധത്തിൽ ലളിതമായി ചിത്രീകരിക്കുന്നു. ഇവയിലധികവും സംവാദരൂപത്തിലാണ്‌ രചിക്കപ്പെട്ടിട്ടുള്ളത്‌. ഏതൊരു തലത്തിലുള്ള വ്യക്തികളും സമൂഹത്തിനായി ചിലതു ചെയ്യേണ്ടതുണ്ടെന്ന് ഊന്നിയുറപ്പിക്കുന്ന നിയമങ്ങളാണ്‌ ശാസനകൾ എന്നറിയപ്പെടുന്നത്‌. മോക്ഷപ്രാപ്തിക്കുള്ള വഴിയും ശാസനകളിൽ കാണാം. ശാന്തിപർവ്വത്തിന്റെ തുടക്കം തന്നെ രാജനീതിയെ സംബന്ധിക്കുന്ന രാജധർമ്മാനുശാസനത്തിലാണ്‌. മോക്ഷധർമ്മാനുശാസനം, ആപർദ്ധമാനുശാസനം തുടങ്ങിയ ശാസനകളും ശാന്തിപർവ്വത്തിൽ കാണാം. ശാന്തിപർവ്വത്തിനു പുറമേ അനുശാസനപർവ്വത്തിലും ശാസനകളെ കാണാൻ കഴിയും. മഹാഭാരതത്തിലെ താത്ത്വികചർച്ചകൾ എത്രയെന്നു പറയാനാവില്ല, അനുശാസനപർവ്വത്തിൽ വിശദീകരിക്കുന്നത്‌ പ്രധാനമായും ധർമ്മശാസ്ത്രങ്ങളിലടങ്ങിയ തത്ത്വങ്ങൾ മാത്രമാണ്‌ മഹാഭാരതത്തിൽ പ്രധാനമായും നാല്‌ തത്ത്വോപദേശ ഗ്രന്ഥങ്ങളാണുള്ളത്‌ വിദുരനീതി, സനത്‌സുജാതീയം, ഭഗവദ്ഗീത, അനുഗീത………….. തുടങ്ങിയ കാര്യങ്ങൾ കവി “ഉത്കൃഷ്ടചിന്താമൃതം“ എന്നെ ഒറ്റവാക്കിൽ ഉൾക്കൊള്ളിച്ചത് ശ്ലാഘനീയംതന്നെ ഇത്തരം ശ്രേഷ്ഠമയ കാവ്യം ഇന്നും (എന്നും) ഈഭൂമിയുള്ളയിടത്തോലം കാലം ധന്യതയോടെ തന്നെ നിലനില്ക്കും.
സർവ്വവും നഷ്ടമാക്കും, സ്വാര്ത്ഥനമാം സ്ഥാനമോഹം
സർവ്വജ്ഞരെങ്കില്പ്പോെലും,കാട്ടുന്ന ചരിത്രങ്ങള്‍
പാരിതില്‍ പണ്ടേതന്നെ കുപ്രസിദ്ധങ്ങളല്ലോ
വൈരവും ദുശ്ചിന്തയും ,ഹേതുവായ്ത്തീരും കഷ്ടം!
(എത്ര അറിവുള്ള വരാണെങ്കിലും സ്വാർത്ഥയും സ്ഥാനമോഹവും കൊണ്ട് നടക്കുകയാണെങ്കിൽ, ‘എല്ലാം നഷ്ടമാക്കും‘ എന്നത് ഇന്നത്തെ സാക്ഷ്യം .നാം ഇന്ന് നമുക്ക് ചുറ്റും കാണുന്നതും അതാണല്ലോ പണ്ടേയുണ്ട് ഇത്തരം കുപ്രസിദ്ധമായ കാര്യങ്ങൾ മഹാഭാരതയുദ്ധം തന്നെ അധികാരത്തിന്റേയും, വൈര്യത്തിന്റേയും ബാക്കിപത്രങ്ങളാണല്ലോ?
അജ്ഞാനം ഹേതുവാകാം, കാര്യമായറിഞ്ഞില്ലാ
പ്രജ്ഞയാല്‍ ചിന്തിച്ചൂ ഞാന്‍, കേട്ടതാം നീതിശാസ്ത്രം
എന്തിനായ് വേദവ്യാസന്‍, മാതാവിന്‍ വാക്കു കേട്ടു
സ്വന്തമായാര്ജ്ജി ച്ചതാം തേജസ്സു വെടിഞ്ഞു ഹാ!
(ഒരു പക്ഷേ എന്റെ അറിവില്ലായ്മയാണോ?എനിക്ക് മഹാഭാരതകഥയിൽ നിന്നും കാര്യമായി ചിലതൊക്കെ വായിച്ചെടുക്കുവാൻ കഴിയാത്തത്. എങ്കിലും ബുദ്ധിയിൽ ചിലത് തെളിയുന്നുണ്ട്, വേദവ്യാസൻ തന്റെ മാതാവിന്റെ വാക്ക് കേട്ട് ചെയ്തതൊക്കെ ശരിയായിരുന്നോ?
വേദവ്യാസനെക്കുറിച്ച്
$$$$$$$$$$$$$$$$
പുരാണങ്ങളിൽ അനശ്വരരെന്ന് വിശേഷിക്കപ്പെടുന്ന വ്യക്തികളിൽ ഒരാളാണ് വേദവ്യാസൻ. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദർ‌ശിക്കാം. ആദ്ധ്യാത്മികം എന്നും ഭൗതികം എന്നും. ജനിച്ച ഉടൻ തന്നെ വളർ‌ന്ന് യോഗനിഷ്ഠനായ ഇദ്ദേഹം മാതാവിന്റെ അനുവാദത്തോടെ തപസ്സിനായി പുറപ്പെട്ടു. തപസ്സിനായി പോയ ഇദ്ദേഹം അനേകവർ‌ഷങ്ങൾക്ക് ശേഷംസരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കൾ അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി.സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താൽ ദുഃഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താൻ നിശ്ചയിച്ചു. തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവർ‌ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ മഹർ‌ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയിൽ‌നിന്നും ഒരു പുത്രൻ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോൾ ഉണ്ടായ പുത്രൻ എന്ന നിലയ്ക്ക് സ്വപുത്രനെ ശുകൻ എന്ന് നാമകരണം ചെയ്തു. കാലങ്ങൾക്ക് ശേഷം, വിവാഹിതനായ ശുകൻ പിതാവിനേയും കുടും‌ബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താൽ അവശനായ വ്യാസൻ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിക്കുകയും ചെയ്തു.
ഹസ്തിനപുരി രാജാവായ ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ദേവവ്രതൻ എന്ന പുത്രൻ പിറക്കുകയും ചെയ്തു.ഗംഗാദേവി അദ്ദേഹത്തെ ഉപേക്ഷിച്ചു പോയ ശേഷം ഇദ്ദേഹം സത്യവതിയെ വിവാഹം ചെയ്യുകയും അതിൽ വിചിത്രവീരൻ, ചിത്രാംഗദൻ എന്നീ പുത്രൻ‌മാർ പിറക്കുകയും ചെയ്തു.സന്താനങ്ങളില്ലാതെ ഈ പുത്രൻ‌മാരെല്ലാം മരണമടഞ്ഞു.ശപഥത്താൽ രാജ്യഭരണം ഉപേക്ഷിച്ച ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിയ്ക്കേ വ്യാസൻ ഹസ്തിനപുരിയിലെത്തി. വ്യാസനിൽ‌നിന്നും അംബിക, അംബാലികഎന്നിവർ‌ക്ക് ധൃതരാഷ്ട്രർ, പാണ്ഡു എന്നീ പുത്രൻ‌മാർ ജനിച്ചു.ഇവരിൽ‌നിന്ന് കൗരവരും പാണ്ഡവരും പിറന്നു.കൂടാതെ കൊട്ടാരത്തിലെ ദാസിയിൽ വിദുരരും പിറന്നു.അംബിക വ്യാസരുടെ രൂപം കണ്ട് സംഗമസമയം കണ്ണടച്ചുകളയുകയാൽ ധൃതരാഷ്ട്രർ അന്ധനായും അംബാലിക വ്യാസരുടെ രൂപം കണ്ട് അറപ്പുതോന്നി വിളറുകയാൽ പാണ്ടോടെ പാണ്ഡുവും പിറന്നു………….മഹാഭാരതത്തിന്റെ രചയിതാവായി കണക്കാക്കപ്പെടുന്ന ഋഷിയാണ് കൃഷ്ണദ്വൈപായനൻ എന്ന വ്യാസമഹർഷി. മഹാഭാരതത്തിന്റെ രചയിതാവ് എന്നതിനു പുറമേ അതിലെ ഒരു കഥാപാത്രവുമാണ്. വ്യാസൻ എന്നാൽ വ്യസിക്കുന്നവൻ
പാണ്ഡവര്‍ വാസ്തവത്തില്‍ പാണ്ഡുവിന്‍ മക്കളാണോ
ദണ്ണമാണോര്ത്തീ ടുകില്‍ ചാരിത്ര്യമാഹാത്മ്യവും
തന്നുടെ മാനം കാക്കാന്‍ മുന്നമാകുന്തീദേവി
തന്നുടെ സല്പുകത്രനേ ത്യജിച്ചൂ നിര്ഝതരിയില്‍
( ഈ ചോദ്യം എനിക്കങ്ങിഷ്ടപ്പെട്ടൂ കുന്തിയുടെയുടെയും മാദ്രിയുടേയും മക്കളാണ് പാണ്ഡവർ………… മഹാഭാരതത്തിലെ പാണ്ഡു മഹാരാജന്റെ പത്നിയും പഞ്ചപാണ്ഡവരിലെ ആദ്യ മൂന്ന് പേരുടെ അമ്മയുമാണ് കുന്തി യാദവകുലത്തിലെ സുരസേനന്റെ പുത്രിയും കൃഷ്ണന്റെ പിതാവ്‌ വാസുദേവരുടെ സഹോദരിയുമാണ്‌. യദുകുലരാജൻ ശൂരസേനന്റെ മകളും വസുദേവരുടെ അനുജത്തിയുമാണ് . മക്കളില്ലാതിരുന്ന കുന്തി ഭോജന് ശൂരസേനൻ പൃഥയെ ദത്തുപുത്രിയായി നൽകി[1]. കുന്തീഭോജമഹാരാജാവ്‌ മകളായി ദത്തെടുത്ത ശേഷമാണ്‌ കുന്തിയെന്ന പേര്‌ കിട്ടിയത്‌. ഭാഗവതത്തിലും ഇവരുടെ കഥ പറയുന്നുണ്ട്. ഹൈന്ദവ ആചാരങ്ങളിൽ പ്രത്യേകിച്ച് വൈഷ്ണവന്മാർക്ക് വളരെ പ്രാധാന്യമുള്ള ഒരു വ്യക്തിയാണ് കുന്തി.
ചെറുപ്പമായിരുന്നപ്പോൾ ദുർവാസാവ് മഹർഷി കുന്തിക്ക്‌ ദേവതകളെ പ്രസാദിപ്പിക്കു ന്ന തിലൂടെ മക്കളെ ലഭിക്കുന്നതിനുള്ള വരം നൽകി. ഈ വരത്തിൽ വിശ്വാസം വരാതെ പരീക്ഷണാർഥം കുന്തി സൂര്യഭഗവാനെ വിളിച്ചു. തൽഫലമായാണ്‌ കർണ്ണൻ ജനിച്ചത്‌. കുന്തി കർണനെ ഒരു കുട്ടയിലാക്കി നദിയിൽ ഉപേക്ഷിച്ചു.
പിൽകാലത്ത്‌ ഹസ്തിനപുരിയിലെ രാജാവായ പാണ്ഡുവിനെ കുന്തി വിവാഹം കഴിച്ചു. പാണ്ഡുവിന്‌ ശാപം നിമിത്തം മക്കളുണ്ടാകില്ലായിരുന്നു. കുന്തി തനിക്കു ലഭിച്ച വരം ഉപയോഗിച്ച്‌ യുധിഷ്ഠിരൻ, ഭീമൻ, അർജുനൻഎന്നിവർക്ക്‌ ജന്മം നൽകി. ഇതേ വരം ഉപയോഗിച്ച്‌ മാദ്രിയും രണ്ടുപേർക്ക്‌ ജന്മം നൽകി - നകുലനുംസഹദേവനും……. എന്നിട്ടും കുന്തിയുടെ ചാരിത്ര്യമാഹാത്മ്യവും പറഞ്ഞ നടക്കുകയാണ് പലരും കവിയുടെ സംശയം ന്യായം തന്നെ.
കൗരവസദസ്സിങ്കല്‍ സാധ്വിയാം സ്ത്രീരത്നത്തെ
കാരുണ്യമില്ലാതങ്ങു ദണ്ഡിച്ചൂ ദുഷ്ടര്‍ കഷ്ടം!
ആചാര്യരെല്ലാവരും മൗനംപൂണ്ടിരുന്നതിന്‍
ഔചിത്യമെന്താണെന്നു ചിന്തിച്ചാല്‍ കഷ്ടംതന്നെ.
( രജസ്വലയായ പാഞ്ചാലിയെ സദസ്സിൽ ദുശ്ശാസനൻ വിവസ്ത്രയാക്കിയപ്പോൾ, ആചാര്യന്മാരുമ്മറ്റ് ബന്ധുക്കളും മൌനംദീക്ഷിച്ചെത്തിനാണെന്ന് കവി എത്ര ആൽപ്പ്ചിച്ചിട്ടുമുത്തരം കിട്ടുന്നില്ലാ, ഇന്നും നമ്മുടെ നാട്റ്റിൽ ഇതൊക്കെത്തന്നെയല്ലേ നടക്കുന്നതും, കഷ്ടം എന്ന വാക്കിൽ കവിയുടെ രോഷംകുടിയിരിപ്പുണ്ട്,)
കുത്സിതതന്ത്രം മാറ്റി രാജ്യത്തെ രക്ഷിക്കുവാന്‍
ഔത്സുക്യം കാട്ടേണ്ടതും കൃഷ്ണാ! നിന്‍ ധര്മ്മടമല്ലോ!
ദൂതനായ് ചെന്നിട്ടന്നു കൌരവഭസഭയില്‍ നീ
നീതി ശക്തമായ് ചൊല്ലാന്‍ മടിച്ചെന്നതും ചിത്രം!
.( പാണ്ഡവരും കൗരവരും തമ്മിലുള്ള യുദ്ധം ഒഴിവാക്കാൻ കഴിയാത്ത അവസ്ഥയിലെത്തിയപ്പോൾ കൃഷ്ണൻ തന്നെ ഇരുവരോടും താനേത് പക്ഷത്ത് ചേരണം എന്ന് തീരുമാനിക്കണം എന്നാവശ്യപ്പെട്ടു. കൃഷ്ണനുമായി ആത്മബന്ധം പുലർത്തിയിരുന്ന പാണ്ഡവർ നിരായുധനായ അദ്ദേഹത്തേയും, കൗരവർ അദ്ദേഹത്തിന്റെ സൈന്യത്തേയും തിരഞ്ഞെടുത്തു. യുദ്ധസമയത്ത് കൃഷ്ണൻ അർജ്ജുനന്റെ തേരാളിയായാണ് രംഗത്തിറങ്ങിയത്.
എന്നാൽ യുദ്ധസമയത്ത് തന്റെ മറുപക്ഷത്ത് യുദ്ധോത്സുകരായി നിൽക്കുന്ന ബന്ധുജനങ്ങളെ കണ്ട അർജ്ജുനൻ മനസ്താപത്തോടെ താൻ യുദ്ധത്തിനില്ലെന്നും, ബന്ധുജനങ്ങളുടെ രക്തമൊഴുക്കിക്കൊണ്ട് നേടുന്ന സൗഭാഗ്യങ്ങളൊന്നും തനിക്കുവേണ്ടെന്നും കൃഷ്ണനെ അറിയിക്കുന്നു. ഈ സമയത്ത് സ്വധർമ്മമനുഷ്ടിക്കാൻ അർജ്ജുനനെ നിർബന്ധിച്ചുകൊണ്ട് കൃഷ്ണൻ ഉപദേശിച്ചതെന്നു കരുതപ്പെടുന്നതാണ് ശ്രീമദ് ഭഗവദ് ഗീത.] ഭഗവാൻ വിഷ്ണു മനുഷ്യ ലോകത്തിൽ നന്മയ്ക്കു അപചയം സംഭവിക്കുമ്പോൾ ധർമ സംരക്ഷണത്തിനായി അവതരിക്കുന്നു. ഭൂമിദേവിയുടെ അപേക്ഷ പ്രകാരം മർത്യ ലോകത്തെ ശുദ്ധീകരിച്ചു ധർമം പുനസ്ഥാപിക്കാൻ ഭഗവാൻ അവതരിച്ചു. കവിയുടെ കാഴ്ചപ്പാടാണ് എനിക്കുമുള്ളത്, ഭാരതയുദ്ധത്തിന്റെ ഗതിമാറ്റിയതും കണ്ണൻ തന്നെയാണ്.}
പോര്ത്തപട്ടില്‍ പാര്ത്ഥമന്‍, പാരം, പാരവശ്യം പൂണ്ടങ്ങു
പോര്ച്ചപട്ടയഴിച്ചങ്ങു പാരിതില്‍ വലഞ്ഞപ്പോള്‍
സാരമാം ഗീതാമൃതം , സസ്നേഹം കൊടുത്തങ്ങു
സാര്ത്ഥഗമായ് തീര്ത്തൂ കൃഷ്ണന്‍,ജിഷ്ണുവിന്‍ ജന്മധര്മ്മംണ
(കവി ഇവിടെ ഭാരതയുദ്ധത്തെ ഒരു തരത്തിൽ ന്യായീകരിക്കുകയാണ്. “തളരുന്നു മമ ദേഹം, വളരുന്നു പൈദാഹവും,വഴുതുന്നു ഗാണ്ഡീവവും കണ്ണാ“ എന്ന് പറഞ്ഞ് അടർക്കളത്തിൽ തളർന്നിരിക്കുന്ന പാർത്ഥന് നൽച്ചിന്തകളായ ഗീതാമൃതം പകർന്ന് നൽകിയതും,ആ സാരാംശംങ്ങൾ നമുക്ക് പഠിക്കാനായതും ഇത്തരം ഇരു സന്ദർഭം ഉണ്ടായ്ത്കൊണ്ടാണെന്ന കവിയുടെ ചിന്ത നന്നെങ്കിലും.ഇവിടെ ഇത് മറ്റൊരു അർത്ഥസങ്ക്തത്തിലേയ്ക്ക് നയിക്കാമെന്ന് തോന്നി അതായത് തലോടലിനോടൊപ്പം ഒരു തല്ലും.)
“സങ്കീര്ണ്ണതതത്ത്വങ്ങളാല്‍ സമ്പന്നമായുള്ളോരീ-
സങ്കടകഥാസാരം വായിക്കൊനൊരുങ്ങീ ഞാന്‍
ഒന്നുമേ കൃത്യമായി ഗ്രഹിക്കാന്‍ കഴിഞ്ഞില്ലാ
മന്നിതിലെല്ലാമെന്നും ദൈവേച്ഛ തന്നെ സത്യം! ”
നല്ലൊരു വായനക്കാരിയുടെയും കവിയുടേയും മനസ്സ് ലീലേച്ചിയിൽ ഉണ്ടെന്ന് ഞാൻ കാണുന്നത് ഞാൻ ഈ വരികളിലൂടെയാണ്. തോക്കെടുക്കുന്നവനൊക്കെ വേട്ടക്കാരൻ എന്നത് പൊലെ, പേനെയെടുക്കുന്നവരും കവികളും കഥാകാരന്മാരുമാകുന്ന ഇക്കാലത്ത്. താൻ സർവ്വവും തികഞ്ഞ ഒരു വായനക്കാരിയല്ലെന്നും.പലവായനകളിലൂടെ ,പലയാവർത്തിയിലുള്ള വായനയിലൂടെയേ നല്ല രചനകളെ മനസ്സിലാക്കാൻ പറ്റുകയുള്ളൂ എന്നും. താനത്രയ്ക്ക് വലിയൊരു എഴുത്ത്കാരിയല്ലെന്നും, ദൈവേച്ഛ യാണ് ഇതിനെല്ലാം ഉത്തരവാദിയാകുന്നതും കവി പറഞ്ഞ് നിർത്തുമ്പോൾ, ഈ വലിയ മനസ്സിനുടമയ്ക്ക് മുന്നിൽ അറിയാതെ നമ്മൾ കൈകൂപ്പിപ്പോകുന്നത് കവിയുടെ വിജയം…………. വളരെ കുറച്ച് നാൾകൊണ്ടാണ് ശ്രീമതി ലീലാപാവൂട്ടി ഒരു നല്ല കവിയായി മുഖച്ചിത്രത്താളുകളിൽ നിറഞ്ഞ് തുടങ്ങിയത്. അഭിരാമം എന്ന ഗ്രൂപ്പ് ഈ മഹിതയുടെ വളർച്ചയ്ക്ക് ഒരു പാട് സഹായിച്ചിട്ടുണ്ട് എന്ന് ആവർത്തിച്ച് പറയുമ്പോൾ, ഞങ്ങൾ എന്തിനു വേണ്ടിയാണോ ഈ ഗ്രൂപ്പ് ഉണ്ടാക്കിയത് എന്ന ചോദ്യത്തിനു ഉത്തരം സ്പഷ്ടമാകുന്നതിൽ സന്തോഷം……………. ഈ കവിയുടെ കവിതകളെല്ലാം കൂടി ഒരുമിച്ച് ചേർത്ത് ഒരു കവിതാപുസ്തകം ഇറക്കിയാലോ എന്നും അഭിരാമത്തിന്റെ പേരിൽ ഞാൻ ആഗ്രഹിക്കുന്നു. ചേച്ചീ ഇനിയും എഴുതുക,ധാ‍രാളമായി. തെറ്റുകളും കുറ്റങ്ങളും അവിടുത്തെ കവിതകളിൽ ഇപ്പോൾ ഇല്ലെന്ന് തന്നെ പറയാം.എഴുത്തിനു പ്രായം പ്രശ്നമല്ലാ, എഴുതാനുള്ള ആവേശമാണ് നമ്മെ ചെറുപ്പക്കാരാക്കുന്നത്.ഇവിയും അങ്ങ് എത്ര്യോ ഉയരങ്ങളിലെത്തും എന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്.എല്ലാ നന്മകളും ലീലാപാവൂട്ടി എന്ന കവിയിത്രിക്ക് ലഭിക്കട്ടെ എന്ന ആശം സകളോടെ                                                                         ==============================================

5 comments:

  1. ഈ പരിചയപ്പെടുത്തല്‍ വളരെ ഇഷ്ടമായി..
    താങ്കളുടെ വരികള്‍ തന്നെ പകര്‍ത്തട്ടെ..
    നല്ലൊരു വായനക്കാരിയുടെയും കവിയുടേയും മനസ്സ് ലീലേച്ചിയിൽ ഉണ്ടെന്ന് ഞാൻ കാണുന്നത് ഞാൻ ഈ വരികളിലൂടെയാണ്. തോക്കെടുക്കുന്നവനൊക്കെ വേട്ടക്കാരൻ എന്നത് പൊലെ, പേനെയെടുക്കുന്നവരും കവികളും കഥാകാരന്മാരുമാകുന്ന ഇക്കാലത്ത്. താൻ സർവ്വവും തികഞ്ഞ ഒരു വായനക്കാരിയല്ലെന്നും.പലവായനകളിലൂടെ ,പലയാവർത്തിയിലുള്ള വായനയിലൂടെയേ നല്ല രചനകളെ മനസ്സിലാക്കാൻ പറ്റുകയുള്ളൂ എന്നും. താനത്രയ്ക്ക് വലിയൊരു എഴുത്ത്കാരിയല്ലെന്നും, ദൈവേച്ഛ യാണ് ഇതിനെല്ലാം ഉത്തരവാദിയാകുന്നതും കവി പറഞ്ഞ് നിർത്തുമ്പോൾ, ഈ വലിയ മനസ്സിനുടമയ്ക്ക് മുന്നിൽ അറിയാതെ നമ്മൾ കൈകൂപ്പിപ്പോകുന്നത് കവിയുടെ വിജയം………….

    ReplyDelete
    Replies
    1. നന്ദി,സ്നേഹം ഈ വായനയ്ക്കും അഭിപ്രായത്തിനും

      Delete
  2. നല്ല പരിചയപ്പെടുത്തൽ
    അതും വിശദമായി തന്നെയുള്ളത്,
    ഇനി ഈ “എന്റെ ഭാരതപര്യടനം“ഒന്ന് വാങ്ങിച്ച് വായിച്ച് നോക്കണം

    ReplyDelete
    Replies
    1. നന്ദി,സ്നേഹം മുരളീ മുകുന്ദൻ

      Delete
  3. മനോഹരം!
    ടീച്ചറുടെ ഈ കവിത മുമ്പ് വായിച്ചിരുന്നു.
    ചന്തുസാറിന്‍റെവിശകലനം ഉജ്ജ്വലം!
    ആശംസകള്‍

    ReplyDelete