Tuesday, October 1, 2013

കല്ല്യാണക്കളി


.                                                    ചന്തുനായർ അന്ന്                                                    കല്ല്യാണക്കളി                                                                                          ആയിരത്തി തൊള്ളായിരത്തി എഴുപരണ്ടിലെ ശ്രാവണമാസത്തിലെ ഒരു സന്ധ്യാ നേരം. തിരുപനന്തപുരത്തെ പൂജപ്പുര എന്ന സ്ഥലത്തെ,പ്രശസ്ത നൃത്താദ്ധ്യപകനായ ഗുരു ചന്ദ്ര ശേഖരൻ നായർ സാറിന്റെ(ഗുരുഗോപിനാഥിന്റെ ശിഷ്യനും,ലളിത,പത്മിനി,രാഗിണിമാരുടെ ഗുരുവും ആണ് ഗുരു ചന്ദ്ര ശേഖരൻ നായർ) വീട്ടീലെ ഉമ്മറത്തിരിക്കുകയാണ് ഞാനും എന്റെ ഇളയ സഹോദരൻ ജയരാജും.ആ വർഷത്തെ ഇന്റർ കോളീജിയറ്റ് മത്സരങ്ങളിൽ ‘Other forms of Dance‘ വിഭാഗത്തിൽ എന്റെ അനിയൻ മത്സരിക്കുകയാണ്.കോളേജ് മത്സരത്തിൽ ഒരു ക്ലാസിക്കൽ ഡാൻസാണ് അവൻ അവതരിപ്പിച്ചത്.ഒരു സ്വാതിതിരുനാൾ കൃതിയായ ’പാഹി പർവ്വത നന്ദിനി’ ...അത് കാലാകാലങ്ങളയി മറ്റുള്ളവർ അവതിരിപ്പിക്കുന്നത് കൊണ്ട് അതിൽ ഒരു പുതുമയും ഇല്ലെന്നും മാത്രമല്ല. സ്ത്രികളാണ് അത് സാധാരണ അവതരിപ്പിക്കുന്നത്. അവന്റെ ഗുരുവാണ് ചന്ദ്രശേഖരൻ നായർ.(അദ്ദേഹത്തിനു വേണ്ടി ഞൻ ‘ബാലേ’കളും എഴുതിയിട്ടുണ്ട്.)
                                                                                                                                        അന്നത്തെ സായാഹ്ന ചർച്ചയിലെ പ്രധാന വിഷയം. ആണുങ്ങൾക്ക് കളിക്കാനുള്ള ഒരു നൃത്തം എന്തുകൊണ്ട് ഉണ്ടാക്കിക്കൂടാ എന്നുള്ളതായിരുന്നു. ഭരതനാട്യത്തിലും,കഥകളിയിലും അവൻ മത്സരിക്കുന്നു. ഞാൻ മൃദംഗ വായനയിലും,നാടകത്തിലും ഒക്കെ. അവൻ സെക്കന്റ് ഇയർ ഞാൻ ഫൈനൽ ഇയറും.അന്ന് ഞങ്ങളെപ്പോലെനൃത്തഇനങ്ങളിൽ  പുതുമ കൊണ്ട് വരാൻ ശ്രമിക്കുന്ന മറ്റൊരു കുടുംബം തിരുവനന്തപുരത്ത് ഉണ്ടായിരുന്നു.ഗിരിജയും, ഗീതയും ആണ് നാട്യക്കാർ അനിയൻ ഭരതനാട്യം അവതരിപ്പിക്കുമ്പോൾ എതിരാളിയായ ഗീത എല്ലാത്തവണയും ഒന്നാം സമ്മാനം നേടിയിരിക്കും കാരണം ഭരതനാട്യം പെണ്ണുങ്ങൾക്കുള്ളതാണെന്നാണല്ലോ വയ്പ്പ്. ഇതും മനസ്സിൽ കനലായി എരിഞ്ഞിരുന്നതു കൊണ്ടാണ് ഇത്തവണ Other forms of Dance  ൽ എന്തെങ്കിലുംപുതുമകൊണ്ടു വരണം എന്ന് ഞങ്ങൾക്ക് തോന്നിയത്. (ഗിരിജ,ഗീതമാർ പിന്നീട് റിഗാറ്റ എന്ന നൃത്തവിദ്യാലയം തുടങ്ങുകയും, ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ എതാണ്ട് എല്ലാ രാജ്യങ്ങളിലും അവർ നൃത്തവിദ്യാലയസ്ഥാപനങ്ങൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്. സിനിമാ സംവിധായകനായ ബാലുകിരിയാത്ത് ഇവരുടെ മൂത്ത സഹോദരനാണ്. പിൽക്കാലത്ത് കോമഡി സിനിമകളുടെ തിരക്കഥാ രചയിതാക്കളായ വിനു കിരിയാത്ത്  രാജൻ കിരിയാത്ത് എന്നിവർ ഇവരുടെ ഇളയ സഹോദരങ്ങളാണ്. അവർക്കു വേണ്ടി പാട്ടുകൾ എഴുതിയിരുന്നത് അവരുടെ അമ്മാവന്റെ മകനായ ബിച്ചു തിരുമല ആയിരുന്നു. ബിച്ചുവിന്റെ അനുജൻ രാമു എന്ന ദർശൻ രാമനാണ് സംഗീത സംവിധാനവും ഹർമോണിസ്റ്റും.)
                                                                                                                          സായാഹ്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ ചിന്തയാണ് തനത് നാടോടി പാരമ്പര്യത്തിൽ നിന്നും ഒരു ‘നാടോടി നൃത്തം’ അവതരിപ്പിക്കാം എന്നത്.  പൊതുവേ നാടോടി കലാരൂപങ്ങൾ എല്ലാം തന്നെ സംഘം ആയിട്ടാണ് അവതരിപ്പിക്കാറുള്ളത്.അപ്പോൾ ഒറ്റക്ക് അവതരിപ്പിക്കാനുള്ള കലാരൂപം എന്താണെന്നായി അടുത്തചിന്ത.അന്നത്തേക്ക് ചർച്ച അവസാനിപ്പിച്ചിറങ്ങുമ്പോൾ ഞാൻ ഗുരുവിനോട് പറഞ്ഞു ‘സർ ഞാൻ ഒരാഴ്ചക്കുള്ളിൽ ഒരെണ്ണം സംഘടിപ്പിക്കാം‘ എന്ന്. പിറ്റേന്നു തിരുവനന്തപുരത്തെ പബ്ലിക്ക് ഗ്രന്ഥശാല മുഴുക്കെ പരതി.ഒന്നും കിട്ടിയില്ല.എന്റെ നാട്ടിൽ എന്റെ പിതാവ് സ്ഥാപിച്ച’നേതാജി വായനശാലയിൽ‘ നിന്നും എനിക്ക് ഒരു പുസ്തകം കിട്ടി. അതിൽ ഒരു ലേഖനം കണ്ടു .
        പണ്ടൊക്കെ നായർ തറവാടുകളിൽ വിവാഹം നടക്കുമ്പോൾ, ഇന്നത്തെപ്പോലെ കല്ല്യാണ കുറിമാനമോ, ഫോൺ സൌകര്യങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ലല്ലോ,അങ്ങത്തമാർ ഊരു ചുറ്റി കല്ല്യാണം വിളിക്കാൻ പോകാറുമില്ല.പക്ഷേ കരക്കാരെ കല്യാണം വിളിച്ചല്ലെ തീരൂ. അതിലേക്കായ്  വേലൻ വിഭാഗത്തിൽ‌പ്പെട്ട ഒരാളെ വീട്ടിൽ വിളിച്ചു വരുത്തും. മിക്കവാറും, ആടാനും പാടാനും കഴിവുള്ളവരാണു അവർ. കാരണവർ അയ്യാളോട് ആരെയൊക്കെ കല്ല്യാണത്തിനു വിളിക്കണം എന്ന് പറയും..വേലൻ ആ തറവാടുകളിലേക്ക് യാത്രയാകും. അവരെ ഒക്കെ കല്ല്യാണ വിവരം ധരിപ്പിക്കും.തങ്ങളെ കല്ല്യാണം വിളിക്കാൻ കാരണവന്മാർ അയച്ച ദൂതനെ സന്തോഷിപ്പിക്കാൻ ആ വീട്ടുകാർ അരിയും,നാളികേരവും ഒക്കെ നൽകും പകരമായി,വെറ്റിലയും അടയ്ക്കയും,പുകയിലയും കണിയായ് വച്ച് വേലൻ പടി ഇറങ്ങും
അയാളുടെ ചലനങ്ങളും വായ്ത്താരികളുമൊക്കെ താള നിബദ്ധമായിരിക്കും.കയ്യിൽ ഒരു നീണ്ട വടി കാണും.അതിന്റെ അറ്റത്തു കെട്ടി വച്ചിരിക്കുന്ന ഭാണ്ഡത്തിൽ വീടുകളിൽ നിന്നു കിട്ടുന്ന സധനങ്ങളും ,വെറ്റിലയും ,അടക്കയും,പുകയിലയുമൊക്കെ ഉണ്ടാകും. കോറമുണ്ട് പാളത്താറു പോലെ ഉടുത്താണ് അയാളുടെ നടപ്പ്. ഇത്രയും കാര്യങ്ങൾ ഞാൻ പുസ്തകത്തിൽ നിന്നും മനസിലാക്കി. പക്ഷേ ഏത് നൃത്തത്തിനും ഒരു പാട്ട് വേണമല്ലോ..വിശിഷ്യാ വായ്ത്താരിയും. മലബാർ ഭാഗത്താണ് പണ്ടൊക്കെ  ഇത്തരം കളികൾ കണ്ട് വരുന്നതെന്നു കവിയായ പ്രോഫസർ അയ്യപ്പ പണിക്കരിൽ നിന്നും മനസിലാക്കിയ ഞാൻ അവിടെയുള്ള സുഹൃത്തു ക്കളുമായി ബന്ധപ്പെട്ടു.ഒന്നും ലഭിച്ചില്ലാ.അവസാനം മാവേലിക്കരയിലുള്ള പ്രായം ചെന്ന ഒരു വേലൻ ഉണ്ടെന്നും അയാൾക്ക് ചിലപ്പൊൾ ഇത് അറിയാൻ കഴിയും എന്ന് പ്രൊഫസർ നരന്ദ്രപ്രസാദിൽ നിന്നും മനസിലാക്കി അങ്ങോട്ട് തിരിച്ചു.അവിടെ  വച്ച് അപ്പു ആശാൻ  എന്ന ആ വേലനെ കണ്ട് മുട്ടി.അയാളിൽ നിന്നും  കുറച്ച് വരികളും,വായ്ത്താരിയും കിട്ടി.വീട്ടിൽ എത്തിയ ഞാൻ അതിനെ ഒരു ഓഡറിലാക്കി. തിശ്ര താളത്തിലുള്ള നടതക്കിട്ട,തക്കിട്ട
തെയ്യന്തം തകതന്തം തരോ ധിമി
തെനന്തം  തകതന്തം  ധിമിധോം
കല്ല്യാണക്കലിയിതു താരോം-
ധിമി കല്ല്യാണപ്പാട്ടിത് ധിമിതോം

തൈവത്തെ കൈ എടുപ്പോം - താരോം ധിമി
തൈവങ്ങളെ സ്തുതി ചെയ്‌വോം

കൊയ്യിലാള പൊയിലാള താരോംധിമി
വെറ്റില അടയ്ക്കാള ധിമിതോം
അമ്മാച്ചനെ തൊഴുതോണ്ടേ – താരോം ധിമി
അപ്പൂപ്പനെ കൈ എടുപ്പോം
അമ്മച്ചിയെ കൈ എടുപ്പോം - താരോം ധിമി
ശീതേവിയെ തൊഴുതോണ്ടേം
തെയ്യന്തം തകതന്തം തരോ ധിമി
തെനന്തം  തകതന്തം  ധിമിധോം
പാട്ടും വായ്താരിയും കിട്ടിയപ്പോൾ ഗുരുവിന് ആകെ സന്തോഷമായി. കൈ മുദ്രകളും കലാശവും ഒന്നും ഇല്ലാതെ അദ്ദേഹം അത് ചിട്ടപ്പെടുത്തി.വിളംബകാലത്തിൽ തുടങ്ങി ഷഡ്കാലത്തിൽ അവസാനിക്കുന്ന ആ നൃത്തരൂപത്തിനു പശ്ചാത്തലമായി ഉപയോഗിച്ചത് ഉടുക്കും,ഡോലിയും,ഒരു ശ്രൂതിപ്പെട്ടിയും മാത്രം.പതിനഞ്ച് മിനിട്ടിൽ അത് ചിട്ടപ്പെടുത്തി റിഹേഴ്സൽ ചെയ്തപ്പോൾ മനസിനു ഒരു കുളിരുണ്ടായി. റിഹേഴ്സലിനിടക്കു ഒരു നാൾ സാക്ഷാൽ വി.ദക്ഷിണാ മൂർത്തി സ്വാമി ഗുരുവിന്റെ വീട്ടിൽ എത്തി.പാട്ട് കേട്ട് അദ്ദേഹം എന്നെ അഭിനന്ദിച്ചപ്പോൾ എന്തൊക്കെയോ പിടിച്ചടക്കിയ മട്ടുണ്ടായി.നെയ്യാറ്റിൻകര പുരുഷോത്തമൻ എന്ന കൂട്ടുകരനാണ് ആ പാട്ട് പാടീയത്.
      കാത്തിരുന്ന മത്സര ദിനം എത്തി.തിരുവനന്തപുരം സെനറ്റ് ഹാളിൽ വച്ചായിരുന്നു മത്സരം.മുപ്പത്തി ഏഴുപേർ ആ മത്സര ഇനത്തിൽ പങ്കെടുക്കുന്നു.എന്നറിഞ്ഞപ്പോൾ തന്നെ ഒക്കെ മതിയാക്കി വീട്ടിൽ പോരാം എന്നു വിചാരിച്ചു.ഞങ്ങളുടെ കൂടെ വന്ന കോളേജ് അധ്യാപകനായ രാംദാസ് സാറും.പിന്നെ ഞങ്ങളുടെ കാർ ഡ്രൈവറായ മണി നായരുടേയും നിർബ്ബന്ധത്താൽ ചെസ് നംബർ  വിളിക്കുന്നതിനായി കാത്തിരുന്നു. തബല, ബോങ്കോസ്,കോങ്കോഡ്രം, അക്കോഡിയൻ, ചെണ്ട,തുടങ്ങിയ വാദ്യങ്ങളുടെ അകമ്പടിയോടെ വേദിയിൽ, നൃത്തരുപങ്ങൾ ആടി തകർക്കുകയാണ്.  
        ഇരുപത്തി അഞ്ചാം നമ്പറായി അനിയനെ പേരു വിളിച്ചു.ഒന്നും പ്രതീക്ഷിക്കാതെ.ഡാൻസ് തുടങ്ങി.മുപ്പത്തി ഏഴു പേരിൽ ആണായിട്ട് അനിയൻ ജയരാജ്   മാത്രം. അനിയന്റെ മനസിൽ  നൃത്തം മാത്രം എന്റെ മനസ്സിൽ താളം തെറ്റതെയും വേഗത്തി ലുള്ള തുമായ ഡോലി വാദനം. പതിനഞ്ചു മിനിറ്റും.ഹാളിൽ കൈയ്യ്ടി ശബ്ദം മുഴങ്ങി കേട്ടു. നൃത്തം അവസാനിച്ചതും ഞങ്ങൾ ഇരുവരും തളർന്നു.വേദിക്കു പുറകിൽ ഞങ്ങളുടെ ഡ്രൈവർ ഞങ്ങളെ താങ്ങി എടുത്താണ് കൊണ്ട് പോയത്.....
          മത്സരം കഴിയുന്നതു വരെ ഞങ്ങൾ കാത്തിരുന്നൂ..മൂന്നാം സ്ഥാനമെങ്കിലും പ്രതീക്ഷിച്ച് കൊണ്ട് ഇതിനിടയിൽ എന്റെ മൂത്ത സഹോദരനുമെത്തി.അദ്ദേഹം ഡാൻസ് കാണുവാൻ സദസ്സിന്റെ ഇടയിൽ ഉണ്ടായിരുന്നെന്നു ഞങ്ങൾ അറിഞ്ഞിരുന്നില്ലാ.എറണാകുളത്തെ എഫ്,എ,സീ.റ്റി യിൽ എഞ്ചിനിയറായിട്ട് ചേർന്നിട്ട് ഒരു മാസമെ ആയിരുന്നുള്ളൂ, സാഹിത്യത്തിലും, കർണ്ണാട്ടിക്ക് മ്യൂസിക്കിലും അദ്ദേഹത്തിനു നല്ല പിടി പാടാണ്.
       
                                   ജയകുമാർ,ജയരാജ്,ജയചന്ദ്രൻ(ചന്തുനായർ)                                 അവസാനം വിധി പ്രഖ്യാപനം വന്നൂ.ജീവിതത്തിൽ ആദ്യമായി പൊട്ടിക്കരഞ്ഞു....അനിയൻ ജയരാജിനു ഒന്നാം സമ്മാനം. അവനും കരയുന്നുണ്ടായിരുന്നൂ. ഞങ്ങളെ ഇരുപരേയും കെട്ടിപ്പിടിച്ചു നിന്നിരുന്ന ചേട്ടൻ ജയകുമാറിന്റെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നൂ...
 
                                                 കാവാലവും ജയരാജും                                                                                            ഞങ്ങളെ പരിചയപ്പെടാൻ രണ്ട് പേർ എത്തി. ഒരാളെ എനിക്ക് അറിയാമായിരുന്നൂ. അതു ശ്രീ.എം.ജി.രാധാകൃഷ്ണൻ ചേട്ടനായിരുന്നൂ.അദ്ദേഹം മറ്റേ വ്യക്തിയെ പരിചയപ്പെടുത്തി ഇതാണ് ‘കാവാലം നാരായണപണിക്കർ‘. അദ്ദേഹം പറഞ്ഞു.ഞങ്ങൾ തിരുവനന്തപുരത്ത് ഒരു നാടക സംഘം രൂപീകരിക്കാൻ പോകുന്നൂ.’തിരുവരങ്ങ്’ എന്നാണ് അതിന്റെ പേർ...നിങ്ങൾക്കും അതിൽ പങ്കാളികളാകാൻ താല്പര്യമുണ്ടോ....അച്ഛനോട് ചോദിച്ചിട്ട് മറുപടി പറയാം എന്ന് ഞങ്ങൾ പറഞ്ഞു.ഹസ്ത ദാനം തന്നു ഇരുവരും പോയപ്പോൽ പത്രക്കാർ വളഞ്ഞു .ഫോട്ടോ എടുക്കലും വിവരങ്ങൾ തിരക്കലും ഒക്കെ തകൃതിയിൽ.(പിറ്റെന്ന് പത്രത്തിൽ വന്ന ഫോട്ടോയും,കല്ല്യാണക്കളിയെ കുറിച്ചുള്ള എന്റെ കണ്ടെത്തലുകളുടെ വാർത്തയും ഞൻ വെട്ടി സൂക്ഷിച്ചിരുന്നത് ഇപ്പോൾ കാണനില്ലാ.അത് അനിയന്റെ വീട്ടിലാണ് അതു ഞാൻ പിന്നീട് ഇവിടെ ഇടാം) എം.ജി.കോളേജിലെ വിദ്യാർത്ഥികൾ ഞങ്ങളെ ഇരുവരേയും തോളിലേറ്റി തിരുവനന്തപുരം നഗരം മുഴുവനും ചുറ്റി കറങ്ങി.മനസ്സിൽ അടക്കാനാകാത്ത സന്തോഷത്തോടെ അപ്പോഴും ഞങ്ങൾ കരയുകയായിരുന്നൂ.
          പിന്നെ കാവാലത്തിന്റെ തിരുവരങ്ങിൽ ശ്രീ അരവിന്ദൻ മാഷ് സംവിധാനം ചെയ്ത കാവാലം ചേട്ടന്റെ ‘അവനവൻ കടമ്പ‘ എന്ന നാടകത്തിൽ ഞങ്ങളും പങ്കാളികളായി... പല വേദികളിലും , പശ്ചാത്തലസംഗീതവും, ദീപ പ്രസരണവും ഒക്കെ  ഞാനും എന്റെ ജേഷ്ഠനും   തന്നെയാണ് നിർവഹിച്ചത്. അനിയൻ ജയരാജ് അതിൽ പ്രധാനമായ ഒരു റോളും കൈകാര്യം ചെയ്തു.മറ്റ് അഭിനേതക്കൾ. ഗോപി ചേട്ടൻ(ഭരത് ഗോപി) നെടുമുടി വേണു, ജഗന്നാഥൻ, കൈതപ്രം, എസ്.ആർ.ഗോപാല കൃഷ്ണൻ, അണ്ടർ സെക്രട്ടറി ആയിരുന്ന നടരാജൻ ചേട്ടൻ, (ലളിതംബിക ഐ.എ.എസിന്റെ ജേഷ്ഠൻ),കൃഷ്ണന്‍ കുട്ടിനായർ കവി കുഞ്ചു പിള്ള തുടങ്ങിയവരയിരുന്നു. അനിയൻ പിന്നെ ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പ്രൊഫസറയും.ഇപ്പോൾ അസമിലെ ദൂരദർശൻ കേന്ദ്രത്തിലെ ഡയറക്ടറായും സേവനം അനുഷ്ഠിക്കുന്നു.   ജേഷ്ഠൻ സൌദിയിലെ ഒരു സർക്കാർ കമ്പനിയിലെ ജനറൽ മാനേജരാണ്.. കാവാലത്തിന്റെ 'കൈകുറ്റപ്പാട്” എന്ന നാടകം.ആദ്യമായി സംവിധാനം ചെയ്തത് എന്റെ സഹോദരൻ ജയകുമാർ ആയിരുന്നു. അമ്പലമേട്  എഫ്.എ.സി.റ്റി. യിൽ അത് ആ നാടകം ആദ്യമായി അവതരിപ്പിച്ചു.                                                                                                                                     ചരിത്രത്തിൽ ,സുവർണ്ണ ലിപികളിൽ ആലേ ഖനം  ചെയ്തിട്ടില്ലെ ങ്കിലും  അതിനു ശേഷം സ്കൂൾ,കോളേജ് നൃത്ത മത്സരങ്ങളിൽ ‘നാടോടി നൃത്തം ഏന്നൊരു മത്സര ഇനം ഉണ്ടാകുവാൻ ഞങ്ങൾ  നിമിത്തമായി എന്നത് സന്തോഷമായി കരുതുന്നൂ, ഇത്തരുണത്തിൽ. മാത്രമല്ലാ വംശനാശം സംഭവിച്ച ഒരു കലാരൂപത്തിനു വീണ്ടൂം ജന്മമേകീ എന്നതും സന്തോഷം നൽകുന്നു.എതൊക്കെയോ പുസ്തകങ്ങളിൽ ഇതിനെ പറ്റി പ്രതി പാദിച്ചിട്ടുമുണ്ട്.വിക്കി പീഡിയയിലേക്കുവേണ്ടിയും ഇതിനെപറ്റിയുള്ള വിവരങ്ങൾ തിരക്കിയിരുന്നെന്നാണു എന്റെ ഓർമ്മ......വംശനാശം സംഭവിച്ച ആ കലരൂപം ഇപ്പോൾ ഉണ്ടോ എന്നത് വേദനയുള്ള ഒരു സംശയമായും നില നിൽക്കുന്നൂ.............
           
Guru Chandrasekharan (1916–1998) was an Indian classical dancer, choreographer and instructor of Kathakali. He was born in Trivandrum, India in 1916. His father was N.K. Nair, who was himself a well known artist and a notable oil painter. Guru Chandrasekharan held tenure at the Visva Bharati University (Santiniketan) from 1947 to 1950, where he was a Professor of Classical Dance, focusing on Kathakali.

55 comments:

  1. വളരെയധികം അറിവുകള്‍ നല്‍കുന്ന മനോഹരമായൊരു പോസ്റ്റ്.
    ഇനിയും അങ്ങയുടെ ഓര്‍മ്മയില്‍നിന്ന് ഇതുപോലെയുള്ള നല്ല നല്ല വിവരങ്ങള്‍ എഴുതുവാനുള്ള കരുത്തും,സന്മനസ്സും ഉണ്ടാകട്ടെയെന് പ്രാര്‍ത്ഥിച്ചുകൊണ്ട്;
    ആശംസകളോടെ

    ReplyDelete
    Replies
    1. എഴുതുവാനുള്ള കരുത്ത് കിട്ടിത്തുടങ്ങി സർ . ഇനിയും ഒരുപാടുണ്ട് ഓർമ്മകളിൽ... ഞാൻ അത് കുറിക്കാം

      Delete
  2. നല്ല അറിവ് ..കൂടുതൽ വിശേഷങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു

    ReplyDelete
    Replies
    1. വളരെ സന്തോഷം അശ്വതി.കൂടുതൽ വിശേഷങ്ങൾ ഉടനെ എഴുതാം.

      Delete
  3. എല്ലാവരിലും എത്തിക്കേണ്ട പോസ്റ്റ്‌.എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.കല വിജയിക്കട്ടെ ,വളരട്ടെ

    ReplyDelete
    Replies
    1. കല വിജയിക്കട്ടെ....... എല്ലാവരും വായിക്കട്ടെ എന്നുതന്നെയാണ് എന്റേയും ആഗ്രഹം

      Delete
  4. വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്‌.
    ചന്തുവേട്ടനെ കുറിച്ച് അറിയാത്തവര്‍ക്കും ആളൊരു ഒന്നൊന്നര സംഭവം ആണെന്ന് ഈ ഒറ്റ പോസ്റ്റുകൊണ്ട് പിടികിട്ടും.
    അഭിനന്ദനങ്ങളും, ആശംസകളും

    ReplyDelete
    Replies
    1. അഭിനന്ദനങ്ങൾക്ക് നന്ദി Joselet Mamprayil

      Delete
  5. വളരെ സന്തോഷം തരുന്ന ഒരു പോസ്റ്റ്, മാഷേ... നാടോടി നൃത്തം എന്ന ഒരു കലാരൂപം മത്സര ഇനങ്ങളില്‍ ഇനി കാണുമ്പോള്‍ തീര്‍ച്ചയായും ഈ സംഭവം ഓര്‍ക്കും...

    ReplyDelete
    Replies
    1. സന്തോഷം ശ്രീ വായനക്കും അഭിപ്രായത്തിനും

      Delete
  6. ഒരുപാട് അറിവുകൾ നല്കുന്ന പോസ്റ്റ്‌... മണ്മറഞ്ഞു പോകുന്ന നാടൻ കലാരൂപങ്ങൾ ഭാവി തലമുറക്കായി കാത്തുവെക്കാൻ നമുക്കൊന്ന് ശ്രമിച്ചു കൂടെ ...?

    ReplyDelete
    Replies
    1. ശ്രമിക്കണം കുഞ്ഞെ.വളരെ സന്തോഷം ഈ വായനക്ക്

      Delete
  7. സത്യത്തില്‍ എന്താണ് എഴുതേണ്ടത് എന്നറിയില്ല കാരണം വാക്കുകള്‍ക്ക് അതീതമാണിതിലെ അറിവുകള്‍ .,.,ചന്തുവേട്ടനെക്കുറിച്ച് പലരും പറഞ്ഞ അറിവ് മാത്രമേയുള്ളൂ ഈ പോസ്റ്റിലൂടെ എല്ലാം അറിയാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷിക്കുന്നു .,.,.ഹൃദയം തോട്ടെഴുതിയ വാക്കുകള്‍ ,.,.,കൂടുതല്‍ വര്‍ണ്നിച്ചാല്‍ അത് അവിവേകം ആവും .,.,.,.,ഹൃദയം നിറഞ്ഞ ആശംസകള്‍ .

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.asif shameer

      Delete
  8. ചന്ത്വേട്ടാ, ഒന്നും പറയാനില്ല..പഴയകാല ദിനങ്ങളിലൂടെ ഒരു യാത്രപോയ പ്രതീതി.!
    ഇനിയും ഇത്തരം ഓര്‍മ്മകള്‍ ഞങ്ങള്‍ക്കായി പങ്കുവയ്ക്കാന്‍ അങ്ങേയ്ക്കു കഴിയട്ടെ.
    ആയുരാരോഗ്യ സൌഖ്യം നേരുന്നു.
    പ്രാര്‍ത്ഥനയോടെ..

    ReplyDelete
    Replies
    1. താങ്കളെപ്പോലെയുള്ളവരുടെ പ്രാർത്ഥനകൾ ........ അതിനു കഴിയട്ടെ ഇനിയും ഒരുപാട് അൻഭവങ്ങൾ പങ്കിടാൻ സാധിക്കട്ടെ ഞാനും പ്രാർത്ഥിക്കുന്നൂ

      Delete
  9. നന്നായി എഴുതി. വായനയില്‍ വിജ്ഞാനവും കൌതുകവും ഉണ്ടായി..ആരോഗ്യാശംസകളോടെ..

    ReplyDelete
    Replies
    1. വള്അരെ സന്തോഷം മുഹമ്മദ്‌ ആറങ്ങോട്ടുകര

      Delete
  10. അനുഭവസാഗരമേ
    ആ വിലയേറിയ അനുഭവങ്ങളെല്ലാം ഇവിടെ പകര്‍ത്തിയെഴുതുക
    വായനക്കാര്‍ പുത്തനറിവുകളാല്‍ സമ്പന്നരാകട്ടെ

    ReplyDelete
    Replies
    1. ഇത്തരം കമന്റുകൾ കാണൂമ്പോഴാണ് ഞാൻ ജീവിച്ചിരിക്കുന്നതിന്റെ അർത്ഥം എനിക്ക് തന്നെ മനസിലാകുന്നത് നന്ദി ajith

      Delete
  11. എന്താ പറയേണ്ടത്! വായിച്ചിട്ട് മതിയാവുന്നില്ല. വീണ്ടും വായിക്കാൻ സെയ്‌വ് ചെയ്യുന്നു. ഏതാനും മാസത്തിന്റെ ഇടവേളയിൽ ഇതുപോലെ ഒരു ഓർമ്മക്കുറിപ്പ് തുറന്നുവെച്ചതിൽ സന്തോഷം. ഇനി തിരുവനന്തപുരത്ത് വന്നാൽ താങ്കളെ കാണുമെന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  12. വേലകളി എന്ന നൃത്തവിഭാഗത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. വേലനെ ഏര്‍പ്പാടാക്കി കല്യാണം അറിയിക്കുന്ന പാരമ്പര്യത്തെക്കുറിച്ചുള്ള അറിവ് എനിക്കു തികച്ചും പുതിയതാണ്... കാവലത്തെപ്പോലെ നമ്മുടെ ദൃശ്യകലാപാരമ്പര്യത്തില്‍ അഗാധമായ ജ്ഞാനമുള്ള ഒരാളുടെ അഭിനന്ദനം ഏറ്റുവാങ്ങുകയും, തിരുവരങ്ങിലേക്ക് ക്ഷണിക്കപ്പെടുകയും ചെയ്ത പ്രതിഭയെ ശരിക്കും മനസ്സിലാക്കാനാവുന്നു.... - ഈ അനുഭവക്കുറിപ്പ് പല പുതുവിവരങ്ങലിലേക്കും നയിച്ചു. നന്ദി. കല്യാണക്കളിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും പങ്കുവെക്കുക.....

    ReplyDelete
  13. പുതിയ അറിവുകള്‍ പകര്‍ന്നതിനു നന്ദി

    ReplyDelete
  14. പഴയ പുലികളെയെല്ലാം അണിനിരത്തി നമ്മുടെ തനതായ ദൃശ്യകലാ പാരമ്പര്യത്തില്‍ കൂടി സഞ്ചരിച്ച ചന്തുവേട്ടന്റ ആ തെക്കൻ വീരഗാഥകൾ ഇനി ബൂലോഗത്തെ പാണന്മാർ പാടി നടക്കട്ടെ...
    വളരെ നന്നയിരിക്കുന്നു...
    ഇനിയുമിതുപോലെ ഒരു പാട് പൊടി
    തട്ടിയെടൂക്കാനുണ്ടാകുമല്ലോ അല്ലേ ഭായ്

    ReplyDelete
  15. കൂടുതൽ അറിയുവാനായി...സന്തോഷം

    ReplyDelete
  16. കഥ ചരിത്രപരം കൂടെയാണ്.

    ReplyDelete
  17. ഹാ.. അനുഭവങ്ങളുടെ കുത്തൊഴുക്ക്... ഇതൊക്കെ വായിക്കുമ്പോള്‍ തന്നെ ഒരു രോമാഞ്ചം..

    അവനവന്‍ കടമ്പ നാടകം മൂന്നു കൊല്ലം മുമ്പ്, ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ വച്ച് കണ്ടിരുന്നു.. നെടുമുടി വേണു, ജഗന്നാഥന്‍ അങ്ങനെ കുറെ പ്രതിഭാധനരെ നേരില്‍ കാണാനും അന്ന് സാധിച്ചു.. ഉടന്‍ തന്നെ താങ്കളെയും നേരില്‍ കാണാന്‍ വരുന്നുണ്ട്...

    ReplyDelete
  18. വളരെ നല്ല നല്ല അറിവുകള്‍ ...കൂടെ നല്ല നല്ല ചിത്രങ്ങളും
    ഇത്രയും മഹാന്മാരുമായുമായ് ബന്ധങ്ങള്‍ ഒക്കെ ഉള്ള ആളാണ്‌ അല്ലെ ?
    നാടോടി നൃത്തത്തിന്‍റെ ഉപജ്ഞാതാവ് എന്ന് ഒരു പുതിയ പേര് തന്നാലോ

    കലക്കി ട്ടോ അച്ചായീ ....

    ReplyDelete
  19. വിജ്ഞാനപ്രദം ...

    ReplyDelete
  20. ഇത്തരം ഓർമ്മക്കുറിപ്പുകൾ തീർച്ചയായും എഴുതണം. അനുഭവം നിറഞ്ഞ ഇത്തരം ഓർമ്മകൾ ആ കാലഘട്ടത്തിലെ ജീവിതരീതിയൊക്കെ നന്നായി പറഞ്ഞു തരുന്നുണ്ട്.
    ആശംസകൾ...

    ReplyDelete
  21. ഈ കല്യാണക്കളി കലക്കിയല്ലോ മാഷെ,
    അഭിനന്ദനങ്ങൾ!!! തികച്ചും അപ്രതീക്ഷിത വിജയം അല്ലെ!
    ആശംസകൾ.
    ഇതല്ലാം തികച്ചും പുതിയ അറിവുകൾ തന്നെ,
    ഓർമ്മയുടെ ചെപ്പിൽ ഒളിഞ്ഞു
    കിടക്കുന്ന അറിവുകൾ അനുഭവങ്ങൾ
    ഒന്നുകൂടി ചികഞ്ഞു നോക്കിയാൽ
    കിട്ടാതിരിക്കില്ല, തീർച്ചയായും അത്
    പുത്തൻ തലമുറക്ക്‌ ഒരു അറിവാകും
    കാലം നിന്നു പോകുന്ന ഇത്തരം കലകളെ
    പുനരുദ്ധരിക്കെണ്ടിയിരിക്കുന്നു . തീർച്ചയായും
    ഇത്തരം കുറിപ്പുകൾ അതിനു പിൻബലം ഏകും
    എന്നതിനു സംശയം ഇല്ല.

    മാഷെ പിന്നൊരു ചെറിയ നിർദ്ദേശം ഉണ്ട്.
    മുകളിൽ കൊടുത്തിരിക്കുന്ന ആ കുട്ടി ചന്തുവിനെ
    പിടിച്ചു ആ അക്ഷരങ്ങൾക്ക് ഇടയിൽ അല്ലെങ്കിൽ അക്ഷരത്തിൻറെ
    വശത്ത് ഇരുത്തിയാൽ അത് കാണാൻ കുറേക്കൂടി ചന്തം ഉണ്ടാകും
    എന്ന് തോന്നുന്നു. പിന്നെ ഖണ്ഡ്കയായി തിരിച്ചു സ്പേസ് കൊടുത്താൽ
    നന്നായിരുന്നു. കൂടാതെ മാറ്ററി നു ള്ളിലെ , തലക്കെട്ടിനും വരികൾക്കും
    ഇടയിലുള്ള ഗ്യാപ്‌ നികത്തുക.
    ആശംസകൾ
    വീണ്ടും കാണാം
    പത്രക്കുറിപ്പ് തപ്പിയെടുത്തു ചേര്ക്കാൻ മറക്കേണ്ട കേട്ടോ !!
    ഫിലിപ്പ് ഏരിയൽ

    ReplyDelete
  22. വരവിനും വായനക്കും അഭിപ്രായത്തിനും വളരെ നന്ദി ഫിലിപ്പ് ഏരിയൽ നിർദ്ദേശങ്ങൾ ഞാൻ ശ്രദ്ധിക്കാം...ബ്ലോഗ് എഴുതി തുടങ്ങിയിട്ട് ഏതാണ്ട് അഞ്ചു വർഷങ്ങളായി എന്ന് തോന്നുന്നു...ആദ്യമൊക്കെ ഇതൊക്കെ നന്നായി ശ്രദ്ധിച്ചിരുന്നു..പിന്നെ രൂപത്തില്ലല്ലാ..കാര്യത്തിലാണ് ‘കാര്യം‘ എന്നു മനസിലാക്കിയത് കൊണ്ടാ അത്രക്ക് മിനക്കെടാത്തെ..... സന്തോഷം....

    ReplyDelete
  23. Cant merely say gone are those days and be done with it…
    This is an inspirational stuff…
    Of course, these days as we can see boys set the stage on fire with their swift dance moves…

    ReplyDelete
  24. കല്യാണക്കളി എന്ന് കേൾക്കുന്നത് തന്നെ ആദ്യമായിട്ടാണ്. അതേപ്പറ്റി കൂടുതൽ അറിവുകൾ പകർന്നുതന്ന ഈ പോസ്റ്റിന് നന്ദി. കാലഹരണപ്പെട്ടുപോയ ഒരു സമ്പ്രദായം സ്കൂൾ കോളേജ് മത്സര തട്ടുകളിലേക്കെങ്കിലും എത്തിക്കാനായതിൽ താങ്കൾക്കും അനുജനും ഗുരുവിനുമൊക്കെ അഭിമാനിക്കാം. നമോവാകം.

    ReplyDelete
  25. ചന്ദുവേട്ടാ വലിയൊരു കാര്യമാണല്ലോ ഈ പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.ഇപ്പോഴും കുട്ടികള്‍ കളിക്കുന്നുണ്ടോ ഇത്....?

    ReplyDelete
  26. അപ്പോ അങ്ങനെയാണോ നാടോടി നൃത്തം വേദിയിൽ എത്തിയത്. ഏറെ സന്തോഷം തന്ന അറിവ്. ചന്തുവേട്ടനും സഹോദരങ്ങൾകും ഹൃദയം നിറഞ്ഞ ആശംസകൾ .........സസ്നേഹം

    ReplyDelete
  27. ഈ അന്യം നിന്നു പോകുന്ന കലാരൂപങ്ങളെ നിലനിര്‍ത്താന്‍ വേണ്ടി എന്തെങ്കിലും ചെയ്യേണ്ട കാലം കഴിഞ്ഞിരിക്കുന്നു..യു എന്‍ ന്റെ ചില പ്രൊജെക്ട് കള്‍ ഉണ്ടെന്നു കേട്ടിട്ടുണ്ട്‌..എന്തായാലും ഇങ്ങനെ ഒരു ചരിത്രം കൂടി അറിഞ്ഞതില്‍ സന്തോഷിക്കുന്നു.

    ReplyDelete
  28. ഇങ്ങിനെയൊന്നും അറിയില്ലായിരുന്നു ,കലയോടുള്ള ഈ അടങ്ങാത്ത സ്നേഹത്തിനു മുമ്പില്‍ നമിക്കുന്നു .

    ReplyDelete
  29. ഇതു വരെ കേട്ടിട്ടു പോലുമില്ലാത്ത പുത്തനറിവുകള്‍..ബിലാത്തിക്കാരന്‍ പറഞ്ഞ പോലെ ഇതൊരു തെക്കന്‍ വീര ഗാഥ തന്നെയാണ്. എം.ടി.ചന്തുവിന്റെ നമ്മള്‍ കാണാത്ത വശങ്ങള്‍ ചിത്രീകരിച്ച പോലെ താങ്കള്‍ നടത്തിയ ഗവേഷണവും വിജയച്ചതില്‍ സന്തോഷം. ഏരിയല്‍ പറഞ്ഞ പോലെ രൂപത്തിലും അല്പം ശ്രദ്ധിച്ചാല്‍ നന്നായിരിക്കും. പോസ്റ്റിന്റെ തുടക്കത്തിലെ അക്ഷരത്തെറ്റും ശ്രദ്ധിക്കുക. അഭിനന്ദനങ്ങള്‍..

    ReplyDelete
  30. വളരെ വിജ്ഞാന പ്രദം ആയ
    വായന ചന്തു ചേട്ടാ ,,ഈ വിശേഷങ്ങൾ
    ഒന്നും മുമ്പ് എഴുതിക്കണ്ടില്ലല്ലോ.

    കഴിഞ്ഞ വര്ഷം ദുബൈ കൈരളി സoഘടനയുടെ
    ഒരു നാടക പഠന കളരിയിൽ വെച്ചു കാവാലം
    സാറിനെ കണ്ടിരുന്നു .അദ്ദേഹത്തോടൊപ്പം ഉള്ള ഫോട്ടോ
    എന്റെ ഫേസ് ബുക്കിൽ ആൽബത്തിൽ ഉണ്ട് ..അന്ന് ചന്തുചേട്ടനും ആയുള്ള സൗഹൃദം അറിഞ്ഞിരുന്നെങ്കിൽ അത് ഷെയർ ചെയ്യാമായിരുന്നു ..:)

    ReplyDelete
  31. വേലച്ചെറുക്കന്‍ കല്യാണം വിളിക്കാനും പെണ്‍കുട്ടികള്‍ പ്രായമായത് അറിയിക്കാനും മറ്റ് വീട്ട് വിവരങ്ങള്‍ അറിയിക്കാനും പോകല്‍ പതിവുള്ളതാണ്. അവര്‍ക്ക് ഒരുപാട് സമ്മാനങ്ങള്‍ അതത് വീട്ടുകാര്‍ കൊടുക്കുന്നതും വാര്‍ത്ത കേള്‍ക്കുന്ന അടുത്ത ബന്ധുക്കള്‍ ഊണും മുറുക്കാനും മുണ്ടും കൊടുക്കുന്നതും ആചാരമാണ്... ആയിരുന്നു. ഞാന്‍ നന്നെ കുട്ടിയായിരുന്നപ്പോള്‍ ഇതെല്ലാം ചെയ്തിരുന്ന വേലന്‍ പാച്ചുവെന്ന ഒരു അപ്പൂപ്പന്‍ ഉണ്ടായിരുന്നു. സന്ദര്‍ഭത്തിനൊത്ത് അതിമനോഹരമായ ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിരുന്നു..
    ഈ പോസ്റ്റ് ഗംഭീരമായി ചന്തുവേട്ടാ.. അഭിനന്ദനങ്ങള്‍.

    ReplyDelete
  32. ബാവുൾ സംഗീതം പോലെ ഒന്ന് കേരളത്തിലും ഉണ്ടായിരുന്നു അല്ലെ ?
    നല്ല ശ്രമവും പരിണതിയും .

    ആശംസകൾ

    ReplyDelete
  33. പുതിയ അറിവുകള്‍ തരുന്ന പോസ്റ്റുകള്‍ തുടരുമല്ലോ? ആശംസകള്‍!

    ReplyDelete
  34. പോസ്റ്റ് വിശദമായി വായിക്കാം. വീണ്ടും വരാം

    ReplyDelete
  35. arivu nalkunna itharam lekhanangal vaayikkunnathu ethra santhoshapradamaanu....!

    ReplyDelete
  36. എന്തെല്ലാം നാടൻ കലാരൂപങ്ങളാണ് നമുക്കുള്ളത്.ശ്രദ്ധിക്കാതിരുന്നാൽ അവയെ കാലം ഇല്ലാതാക്കും. ഇത്തരം പോസ്റ്റ്കൾ അവയുടെ നിലനിൽപ്പിന്ന് അത്യാവശ്യമാണ്.

    ReplyDelete
  37. ചന്തുവേട്ടന്റെ ആ പഴയ ഓർമ്മകൾ പങ്കു വച്ചു എന്നതിലുപരി ഈ പോസ്റ്റിൽ എനിക്കൊന്നും കേട്ട് പരിചയമില്ലാതെ കുറെ പുതിയ അറിവുകൾ കിട്ടിയതിലാണ് എനിക്ക് സന്തോഷം .. ഇനിയും ഇത് പോലുള്ള ഓർമ്മകൾ പങ്കു വക്കുക ,,, ആശംസകളോടെ ..

    ReplyDelete
  38. ഞാനൊക്കെ ഭൂമിയില്‍ അവതരിക്കുന്നതിനു മുന്‍പേയുള്ള ഈ ഓര്‍മ്മയ്ക്ക്‌ മുപില്‍ പ്രണാമം.

    തെയ്യം എന്ന കലാരൂപം വന്നത് കണ്ണൂരില്‍ നിന്നാണ് കേട്ടോ. അത് മറക്കണ്ട ആരും!!

    ReplyDelete
  39. ചന്തുമാഷേ,
    മുഴുവനും വിശദമായി വായിച്ചു.കൊള്ളാം. പണ്ടൊക്കെ പ്രസവം മരണം തുടങ്ങിയവ അറിയിയ്ക്കാനും ഞങ്ങളുടെ നാട്ടില്‍ ഒരു പ്രത്യേക വിഭാഗത്തിനെ നിയോഗിച്ചിരുന്നു എന്ന് അമ്മ പറഞ്ഞ് അറിയാം.

    ReplyDelete
  40. മൺമറഞ്ഞുകൊണ്ടിരിക്കുന്ന ഒരു നാടൻ സമ്പ്രദായത്തെ നൃത്തത്തിലേക്ക് സന്നിവേശിപ്പിച്ച് ഒരു കലാരൂപമാക്കി മാറ്റിയ പേറ്റുനോവിനിടയിലെ അതിരില്ലാത്ത ആഹ്ലാദം എഴുത്തിലും നിഴലിക്കുന്നുണ്ട്. ഇതൊരു ചരിത്രമാണ്. അതെ, ഒരു തെക്കൻ വീരഗാഥ തന്നെ...

    ReplyDelete
  41. നമുക്കൊക്കെ അറിയാതെ ഇങ്ങനെ എത്രയെത്ര കലാരൂപങ്ങള്‍!! അങ്ങയുടെ അറിവ് പങ്കു വെച്ചതിലൂടെ ഇതിനെയൊക്കെ കുറിച്ച് കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന ഒരു തലമുറയുടെ ഗുരുവായി :) . നന്ദി സര്‍. നാടോടിനൃത്തം കുറെ കളിച്ചിട്ടുണ്ട് സ്കൂള്‍ സമയത്ത് -പക്ഷെ അതിനു പിന്നില്‍ ഇങ്ങനെ ചിലരുണ്ടെന്നു ഇപ്പോഴാ അറിഞ്ഞത് :).

    ReplyDelete
  42. താങ്കളെ പറ്റി വളരെ കൂടൂതൽ അറിയാൻ സാധിച്ച ഒരു പോസ്റ്റ്
    സന്തോഷം നന്ദി

    ReplyDelete
  43. സര്‍ ,കല്യാണക്കളി വളരെ ഇഷ്ടപ്പെട്ടു .

    ReplyDelete
  44. ഓര്‍മ്മ കുറിപ്പ് വായിച്ചപ്പോള്‍ അങ്ങയെ പറ്റി ഒരുപാട് കാര്യങ്ങള്‍ അറിയുവാന്‍ കഴിഞ്ഞു .അങ്ങയെപ്പോലെ സഹോദരങ്ങളും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് എന്ന് അറിഞ്ഞതില്‍ സന്തോഷം .കഴിഞ്ഞു പോയ ഈ ഓര്‍മ്മകള്‍ വീണ്ടും ലഭിക്കുകയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഈ ഓര്‍മ്മകള്‍ എന്നിലും നോവുര്‍മ്മകളായി എന്നിലും അവശേഷിക്കുന്നു .

    ReplyDelete